Tuesday 16 December 2014

76.Lingaa

Lingaa (2014) : A movie for die hard Rajani fans.


Language: Tamil
Genre: Action-Drama
Director: K.S. Ravikumar
Writers: Pon Kumaran, K.S. Ravikumar
Stars: Rajinikanth, Anushka Shetty, Sonakshi Sinha


എത്ര വലിയ അവിശ്വസിനീയ രംഗവും രജനികാന്ത് ചെയ്താല്‍ നാം കൈയ്യടിക്കും അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന്‍ നാം വിളിക്കുന്നതും.മനുഷ്യന്‍റെ സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയാത്ത രംഗങ്ങളാല്‍ എന്നും സമ്പന്നമാണ് രജനി ചിത്രങ്ങള്‍ കെ സ് രവികുമാര്‍ അണിയിച്ചൊരുക്കിയ ലിംഗയും അതില്‍നിന്നും ഒട്ടും വെത്യസ്തമല്ല.

1939ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍ ICS ഓഫീസറായിരുന്ന ലിംഗേശ്വരന്‍ സോളയുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത ത്യാഗത്തിന്‍റെ കഥയിലുടെയും കള്ളനായ ചെറുമകന്‍ ലിംഗയുടെ ജീവിതതിലുടെയുമാണ്‌ ചിത്രം കടന്ന്‍ പോകുന്നത്...

രസകരമായ മോഷണരംഗവും ചില കോമഡി രംഗങ്ങളാലും ആദ്യ പകുതി വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ പെട്ടന്ന്‍ കടന്ന്‍ പോയി... എന്നാല്‍ രണ്ടാം പകുതിയില്‍ ലിംഗെശ്വര മഹാരാജവായി അദ്ദേഹം എത്തുമ്പോള്‍ രജനി ചിത്രങ്ങളില്‍ സ്ഥിരം കാണുന്ന ചേരുവകളായ ജനങ്ങളോടുള്ള അതിയായ സ്നേഹവും അവര്‍ക്ക്  വേണ്ടിയുള ത്യാഗവും ഒക്കെയാണ് നിറഞ്ഞു നില്‍ക്കുന്നത്... എന്നാല്‍ ഈ രംഗങ്ങള്‍ നന്നായി വെറുപ്പിച്ചുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല.... രണ്ടാംപകുതിയില്‍ കൂടുതല്‍ വെറുപ്പിച്ചത് സൊനാക്ഷിയായിരുന്നു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം അവര്‍ക്ക് ഒട്ടും തന്നെ ചെരുന്നുണ്ടായിരുന്നില്ല...

ഒടുവില്‍ സൂപ്പര്‍ഹീറോ പരിവേഷമുള്ള തലൈവര്‍ ചിത്രത്തിനു വേണ്ട ക്ലൈമാക്സോടെ തന്നെ ചിത്രം അവസാനിക്കുന്നു...

ട്രെയിനിലെ സംഖട്ടന രംഗവും, ഡാം കെട്ടുന്ന രംഗങ്ങളിലുള്ള ടെക്നിക്കല്‍ വര്‍ക്കുകളും റഹ്മാന്റെ സംഗീതവുമായിരുന്നു ചിത്രത്തില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഘടകങ്ങള്‍... 

കത്തിയുമായി ചിത്രത്തിനു നല്ല സാമ്യം പലയിടത്തും അനുഭവപെട്ടുവെന്ന് പറയാതിരിക്കാനാവില്ല എന്നാല്‍ കത്തി ഉണ്ടാക്കിയ സ്വാധീനം പ്രേക്ഷകരിലെത്തിക്കാന്‍ ലിംഗയ്ക്ക് സാധിച്ചില്ല...അതുപോലെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍റെ ഭാഗത്താണ് തെറ്റെന്നും ചിത്രം പറയാതെ പറയുന്നുണ്ട്

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും രജനി ആരാധര്‍ക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്... അണ്ണനെ ഇഷ്ടപെടുന്നവര്‍ തിയറ്ററില്‍ നിന്നും തന്നെ കാണുക...

Monday 15 December 2014

75. The Hobbit: The Battle of the Five Armies

The Hobbit: The Battle of the Five Armies (2014) : Best in the Trilogy and a Treat to Hobbit Fans.


Language: English
Genre: Fantasy - Adventure
Director: Peter Jackson
Writers: Fran Walsh, Philippa Boyens,
Stars: Martin Freeman, Ian McKellen, Richard Armitage

1937ല്‍ പുറത്തിറങ്ങിയ J. R. R. Tolkien ന്‍റെ The Hobbit എന്ന നോവലിനെ അസ്പതമാക്കി Peter Jackson  അണിയിച്ചൊരുക്കിയ സിനിമാത്രയത്തിലെ അവസാനഭാഗമാണ് The Hobbit: The Battle of the Five Armies. Middle Earthല്‍ Smaug എന്ന ഡ്രാഗണ്‍ അടക്കിപ്പിടിച്ചിരിക്കുന്ന നിധി തേടിയുള്ള ഹോബിറ്റ് Bilbo Baggins ന്‍റെ യാത്രയാണ് ഈ മൂന്ന് ചിത്രങ്ങളും പറയുന്നത്.

ഹോബിറ്റ് കഥകളുടെ തുടര്‍ച്ചയായി 1954ല്‍ പുറത്തിറങ്ങിയ J. R. R. Tolkien ന്‍റെ
The lord The Lord of the Rings എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരത്തിലുടെയാണ് Peter Jackson പ്രേക്ഷക ഹൃദയങ്ങള്‍ ആദ്യം കീഴടക്കിയത്. The Lord of the Rings സിനിമാത്രയത്തിലെ ചിത്രങ്ങളായ  The Lord of the Rings: The Fellowship of the Ring (2001), The Lord of the Rings: The Two Towers (2002), The Lord of the Rings: The Return of the King (2003) എന്നി ചിത്രങ്ങള്‍ ഫാന്റസിയുടെ ഒരു പുത്തന്‍ ലോകം തന്നെയാണ് പ്രേക്ഷകനു സമ്മാനിച്ചത്. ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു സിനിമ ആസ്വാദകന്റെയും പ്രിയ ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് The Lord of the Rings സിനിമാത്രയത്തിന്റെ സ്ഥാനം.

 The Lord of the Rings ഇറങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് Peter Jackson ഹോബിറ്റ് സിനിമാത്രയത്തിലെ ആദ്യ ചിത്രമായ The Hobbit: An Unexpected Journey എന്ന ചിത്രവുമായി വീണ്ടും പ്രേക്ഷകനു മുന്നിലെക്കെത്തിയത്, The Lord of the Ringsലെ സംഭവങ്ങള്‍ക്ക് മുന്‍പുള്ള കഥ പറഞ്ഞ ഈ ചിത്രവും പ്രേക്ഷകന് ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം സമ്മാനിച്ചുവെങ്കിലും  The Lord of the Rings ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഹോബിറ്റ് ത്രയത്തിലെ ആദ്യ ചിത്രമെത്തിയില്ല എന്ന പരാതി നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ പരക്കെയുണ്ടായിരുന്നു എങ്കിലും ഫാന്റസി ചിത്രങ്ങള്‍ വളരെയധികം ഇഷ്ടപെടുന്ന ചിത്രം എനിക്ക് നന്നായി ഇഷ്ടപെട്ടിരുന്നു.

അടുത്ത വര്‍ഷമിറങ്ങിയ  The Hobbit: The Desolation of Smaug എന്ന ചിത്രവും ഞാന്‍ നന്നായി ആസ്വദിച്ചു ആദ്യ ഭാഗത്തേക്കാള്‍ മികച്ച അഭിപ്രായമാണ് രണ്ടാംഭാഗം നിരൂപകര്‍ക്കിടയിലും ആരാധര്‍ക്കിടയിലും നേടിയത്. അങ്ങനെ ഈ വര്‍ഷം ഹോബിറ്റ് ത്രയത്തിലെ അവസാന ചിത്രമായ The Hobbit: The Battle of the Five Armies മായി Peter Jackson എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു അതുകൊണ്ട് തന്നെയാണ് മുന്‍ഭാഗങ്ങളെ പോലെ ഡിവിഡി റിപ്പ് വരുന്നത് വരെ കാത്തിരിക്കാതെ തിയറ്ററില്‍ നിന്നും തന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്...

Bilbo Baggins ഉം, Thorin Oakenshield ഉം മറ്റു ദ്വാര്‍വ്സും ഇപ്പോഴും ലോണ്‍ലി പര്‍വതത്തില്‍ നില്‍ക്കുകയാണ്,   ലേക്ക് ടൌണ്‍ ചിന്നഭിന്നമാക്കാനായി Smaug പറന്നുയര്‍ന്ന്‍ കഴിഞ്ഞു.. ഇനി എന്താണ് സംഭവിക്കുക ?  ഇവിടെ വെച്ചാണ് രണ്ടാം ഭാഗമായ The Hobbit: The Desolation of Smaug അവസാനിച്ചത് അവിടെ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്...  ഭാവനയുടെ മായാലോകം തുറന്നു തരുന്ന ഈ ചിത്രത്തിന്‍റെ കഥാഗതി വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല  കഥാഗതി അറിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് ഈ ചിത്രം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല...

ഹോബിറ്റ് സിനിമ ത്രയത്തിലെ ഏറ്റവും മികച്ച ചിത്രമെന്നു നമുക്ക് The Hobbit: The Battle of the Five Armies നെ വിശേഷിപ്പിക്കാം അത്ര മനോഹരമാണ് ഈ ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തിന്‍റെ തൊണ്ണൂറ് ശതമാനവും യുദ്ധമാണ് ഇത് പലരും ഒരു പോരായ്മയായി പറഞ്ഞു കാണുകയുണ്ടായി എന്നാല്‍ നോവലിനേയും ഹോബിറ്റ് ചിത്രങ്ങളെയും നന്നായി അറിയാവുന്ന ഒരു പ്രേക്ഷകനും ഇങ്ങനെയൊരു അഭിപ്രായമുണ്ടാവുമെന്നു തോന്നുന്നില്ല കാരണം നോവലിന്‍റെ അവസാനഭാഗമത്രയും യുദ്ധം തന്നെയാണ് അതല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തില്‍ കാണിക്കാന്‍ സാധിക്കില്ലലോ ? പിന്നെ ചോദ്യം അതെങ്ങനെ ദ്രിശ്യവല്‍കരിച്ച് എന്നതിലാണ്... മുന്‍പ് പറഞ്ഞപോലെ തന്നെ പ്രേക്ഷകരെ മുഴുവന്‍ Middle Earthന്‍റെ ഈ മഹായുദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോകാന്‍ സംവിധായകന്‍ ജാക്സനു സാധിച്ചിട്ടുണ്ട് അത്ര മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്...  കഥ,   അഭിനയ പ്രകടനങ്ങള്‍,  ചായാഗ്രഹണം,  പശ്ചാത്തല സംഗീതം,  മികച്ച ഗ്രാഫിക്സ്,  സംഖട്ടന രംഗങ്ങള്‍, അങ്ങനെ   എല്ലാ തലങ്ങളിലും ചിത്രം മികച്ചു നില്‍ക്കുന്നു എല്ലാ വശങ്ങളും മികച്ചു നില്‍ക്കുന്നതിനാല്‍ ഓരോരോ  വശങ്ങളെയും പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമുണ്ടെന്ന്‍ കരുതുന്നില്ല .

 ഹോബിറ്റ് ചിത്രങ്ങളുടെ കടുത്ത ആരാധകനായ എനിക്ക് ആകെ തോന്നിയ കുറവ് Smaug മായുള്ള Bainന്‍റെ യുദ്ധം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി അതുപോലെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ചിത്രത്തിന്‍റെ ദൈര്‍ഖ്യം കുറച്ചതും എനിക്ക് സഹിച്ചില്ല.

മൊത്തത്തില്‍ ഹോബിറ്റ് ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്ന്‍ തന്നെയാണ് The Hobbit: The Battle of the Five Armies.

Wednesday 10 December 2014

74.The Gifted Hands

The Gifted Hands - "Saikometeuri" (original title) (2013) : An Engaging Mystery Drama.


Language: Korean
Genre: Mystery - Drama - Sci-fi
Director: Ho-Young Kweon
Writers: Young-jong Lee, Jun-hee Han
Stars: Kang-woo Kim, Bum Kim, Esom


മികച്ച മിസ്റ്ററി, ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട സിനിമ ഇന്ഡസ്ട്ട്രിയായി കൊറിയന്‍ സിനിമ ഇന്ഡസ്ട്ട്രി മാറിയത് അവരുടെ മികച്ച അവതരണശൈലി കൊണ്ടാണ്. വളരെയധികം ദുരൂഹത നിറഞ്ഞ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാ സന്ദര്‍ഭങ്ങളും, ഉത്തേകജനകമായ മുഹൂര്‍ത്തങ്ങളാലും സംഭന്നമായിരിക്കും ഇത്തരം ചിത്രങ്ങള്‍.അതുപോലെ അമാനുഷികത നിറഞ്ഞ കഥകള്‍ വളരെ വിശ്വസിനിയമായ രീതിയില്‍ അണിയിച്ചൊരുക്കുന്നതിലും ഇവര്‍ക്ക് മറ്റ് ഇന്ഡസ്ട്ട്രികളെ അപേക്ഷിച്ച് ഒരു പ്രത്യേക കഴിവുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്... 2013ല്‍ Ho-Young Kweon അണിയിച്ചൊരുക്കിയ The Gifted Hands എന്ന ചിത്രം കൊറിയന്‍ ത്രില്ലെര്‍ ചിത്രങ്ങളുടെ ഈ സവിശേഷതകളെല്ലാം നിറഞ്ഞ ഒരു ചിത്രമാണ്.

കരിയറില്‍ ഏറ്റവും മോശമായ റെക്കോര്‍ഡ്‌ ഉള്ള ഡിറ്റക്ട്ടീവാണ് Yang Choon-Dong (Kang-woo Kim). തന്‍റെ മകളെ കാണാനില്ല എന്ന്‍ പരാതിപ്പെട്ടുകൊണ്ട് ഒരു സ്ത്രീ പോലിസ് സ്റ്റേഷനില്‍ എത്തുന്നു. മറ്റുധ്യോഗസ്തര്‍ അതിനെ തള്ളികളയുമ്പോള്‍ അതൊരു തട്ടികൊണ്ടുപോകല്‍ ആകാമെന്ന് Yang Choon-Dong  സംശയിക്കുന്നു തുടര്‍ന്ന്‍ കേസ് ഒറ്റയ്ക്ക് അന്വേഷിക്കാന്‍ Yang Choon-Dongന് അനുമതി ലഭിക്കുന്നു...

ദിവസങ്ങള്‍ക്ക് ശേഷം കാണാതായ പെണ്‍കുട്ടിയുടെ മൃദുദേഹം പോലിസ് കണ്ടെത്തുന്നു... താന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വഴിയരികിലെ മതിലില്‍ കണ്ട പെയിന്റിംന്ഗിലെ സ്ഥലത്ത് നിന്നു തന്നെയാണ് മൃദുദേഹം കണ്ടെത്തിയിരിക്കുന്നത് എന്ന്‍ തിരിച്ചറിയുന്ന Yang Choon-Dong ചിത്രം  വരച്ച Joonനു (Bum Kim) വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നു... ജൂണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ അസാധാരണമായ കഴിവുള്ളവനാണ് ജൂണ്‍ എന്ന്‍ മനസിലാക്കുന്നു... തന്‍റെ വലത് കൈകൊണ്ട് ജീവനുള്ളതും ഇല്ലാത്തതുമായ എന്ത് വസ്തുവിനെ സ്പര്ശിചാലും അതിന്‍റെ ഭൂതകാലത്തെ കുറിച്ചറിയാന്‍ ജൂണിനു സാധിക്കുമായിരുന്നു... തന്‍റെ ഈ കഴിവൊരു ശാപമായി കരുതി ഇത്രയുംകാലം പുറംലോകത്ത് നിന്നും അകന്ന്‍ കഴിഞ്ഞ ജൂണ്‍ Yang Choon-Dong ന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്ന്‍ യഥാര്‍ത്ഥ കുറ്റവാളിയെ പിടികുടാന്‍ പോലിസിനെ സഹായിക്കാന്‍ തൈയ്യാറാവുന്നു...എന്നാല്‍ പോലീസിന്റെ കണ്ണില്‍ കുറ്റവാളി ജൂണ്‍ ആയിരുന്നു...

Yang Choon-Dongനെ സംബന്ധിചിടത്തോളം യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനുള്ള ഏക ഉപാധിയാണ് ജൂണ്‍ എന്നാല്‍ പോലിസ് അവനെ തന്നെ കുറ്റവാളിയായി കാണുന്ന ഈ സാഹചര്യത്തില്‍ ഇനി എന്താണ് Yang Choon-Dong ചെയ്യാന്‍ പോകുന്നത് ? യഥാര്‍ത്ഥ കുറ്റവാളി ആരാണ് ? ജൂണ്‍ നിരപരാധി തന്നെയാണോ ?

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളുടെയെല്ലാം ചുരുള്‍ അഴിയുകയാണ് മുന്‍പോട്ടുള്ള കഥാഗതിയില്‍...

കുട്ടികളുടെ തിരോധാനവും, കൊലപാതകവും, അമാനുഷികശക്തിയുമൊക്കെ കൊറിയന്‍ ചിത്രങ്ങളില്‍ നാം സ്ഥിരമായി കണ്ടുവരുന്ന ചേരുവകളാണ് എന്നാല്‍പോലും ഇത്തരം ചിത്രങ്ങളില്‍ എറിയവയും പ്രേക്ഷകന്റെ പ്രീതി നേടി എടുക്കുന്നതില്‍ വിജയം കാണാറുണ്ട് അത്തരത്തിലൊരു ചിത്രമാണ് The Gifted Hands.

കൊറിയന്‍ മിസ്റ്ററി ഡ്രാമകളില്‍ നിന്നും പൊതുവേ നാം പ്രതീക്ഷിക്കുന്ന തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളാലും, ഉദ്ധെഗജനകമായ രംഗങ്ങളാലും സംഭന്നമാണ് The Gifted Hands. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

Ho-Young Kweon സംവിധായകനെന്ന നിലയില്‍ തന്‍റെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.  Yang Choon-dong, ജൂണ്‍ എന്നിവരുടെ ഭൂതകാല വിവരണവും,ചിത്രത്തിന്‍റെ ഒഴുക്ക് നഷ്ടപെടാതെ തന്നെ മികച്ച രീതിയില്‍ കോമഡി രംഗങ്ങളും  ഉള്‍പെടുത്തിയിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് കാണിക്കുന്നു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണെന്ന് വിശ്വസിക്കാനാവുന്നില്ല. ദി ചെയിസര്‍, മെമ്മറീസ് ഓഫ് മര്‍ഡര്‍.. തുടങ്ങിയ ചിത്രങ്ങളെ പോലെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നാല്‍ കഥപരമായി നോക്കിയാല്‍ ആ ചിത്രങ്ങളുടെത് പോലെ പൂര്‍ണമായും ദുരൂഹത നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമല്ല  The Gifted Hands...

 പ്രകടന്നങ്ങളുടെ കാര്യത്തില്‍ Kang-woo Kim, Bum Kim ഇരുവരും മികച്ചു നിന്നു. ഇരുവരുടെയും കഥാപാത്രങ്ങളിലേക്ക് പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഇവരുടെ പ്രകടനങ്ങള്‍ക്ക് വലിയൊരു പങ്കുതന്നെയുണ്ട്.

മൊത്തത്തില്‍ അമാനുഷികത നിറഞ്ഞ മികച്ചൊരു കൊറിയന്‍ മിസ്റ്ററി ക്രൈം ത്രില്ലറാണ് The Gifted Hands.


73.No Tears for the Dead

No Tears for the Dead - "U-neun nam-ja" (original title)  (2014) : An average movie with some great action sequences.

Language: Korean
Genre: Action Drama
Director: Jeong-beom Lee
Writer: Jeong-beom Lee
Stars: Dong-gun Jang, Min-hee Kim, Brian Tee

Gon (Jang Dong-gun) is a Korean-born but American-raised assassin living and working in the Los Angeles. He makes a terrible mistake of killing an innocent girl while completing his assignment which was supposed to be his final job. Gon returns to his apartment and tries to drown his regret in alcohol. But the situation becomes worse when his boss assigns him the job of killing the young girl's mother. Gon's new target Mogyeong, is a risk manager at an investment firm and has buried herself in work to bury her grief on the lost of her daughter. All he has to do is travel to South Korea and kill the child’s mother, but he can’t bring himself to do it and instead becomes something of a guardian angel as others come to complete the job he abandoned...


No Tears for the Dead is  similar to the directors previous film " The Man From Nowhere" in a lot of ways,  but this one doesn't have a strong script like The Man From Nowhere. The lack of character development in "No Tears For the Dead" is what makes "The Man From Nowhere" so much better. In "The Man From Nowhere", you actually cared about the characters and what the protagonist goes through to save his neighbor's child. Here, it is almost nonexistent since the action sequences leave no time for them to get acquainted. Yet director Lee manages to entertain the audience with its wonderfully choreographed action sequences. No Tears for the Dead once again shows Lee’s mastery of action sequences as everything from the choreography, cinematography, editing and sound design combine to create some incredibly exciting scenes. The lead actors have done a very good specially  Dong-gun Jang as Gon, His action sequences and emotional sequences were equally good

Overall No Tears for the Dead is an average movie with great action sequences and a lot of blood shed, which will entertain the fans of action movies. Its not a must watch film if you're a die hard fan of action movies you can go for this...

Saturday 6 December 2014

72.Man in Love

Man in Love - "Nam-ja-ga sa-rang-hal dae" (original title)  (2014) : An emotionally touching movie.


Language: Korean
Genre: Romantic Drama
Director: Dong-Wook Han
Writer: Kab-yeol Yu
Stars: Jeong-min Hwang, Hye-jin Han, Man-shik Jeong

Man in Love is a south Korean drama which tells the story of Tae-il a low-level thug who falls in love with Ho-Jung, the daughter of a debtor who lies in a coma.

The story goes like this, Tae-il is a 42 year old low-level thug working for a loan shark. Tae-il has never been in love. He goes around the streets of Gunsan for collecting debts and harassing shop owners for the security of money owed by them to the gang he works for and he doesn't seem to be hesitate about doing it. He lives with his brother Young-il and Young-il's family. One day he meets Ho-jung, a bank clerk who is taking care of her debt-ridden, terminally ill father.Tae-il forces her to sign a contract that requires her to sell her organs if she can't pay back her father's debt on time. Tae-Il doesn’t really know why exactly but he’s really worried about Ho-Jung after their not so good first meeting and repeatedly tries to find out how she plans to settle the debt...

He offers a new contract to her: He will exempt her from the debt if she goes on date with him. The more dates she goes on, the less debt she will have to pay off. At first she’s scared but Ho-Jung soon realizes that Tae-Il indeed cares about her and they grow closer. But something really bad is going to threaten their relationship ...

What is going to happen in between Tae-Il and Ho-Jung forms the rest of the story...

The story has nothing new to offer and it follows a predictable story line.
But still with some wonderful performance from the lead actors the movie pulls everything together and becomes to an endearing touching emotional drama.Hwang Jung-Min (Tae-il ) and Han Hye-Jin (Ho-jeong ) are fantastic together and create a natural and completely believable relationship between two people that complement each other beautifully.

There is quite some action and some thriller influences that make for a varied and always engaging experience until the last thirty minutes hit with some of the most touching south Korean drama of 2014.

In short Man in Love is a emotional romantic drama that will shed your eyes with tears. This one is not a must watch film but if you love korean drama's like BA:BO, My Girl and I, A Moment to remember, Always etc.. you should go for this one too...


Wednesday 3 December 2014

71.Happiness for Sale

Happiness for Sale - "Mi-na moon-bang-goo" (original title) (2013) : Takes you on a journey back to your school life.

Language: Korean
Genre: Drama - Comedy - Feel Good
Director: Jung Ik-Hwan
Writer: Bae Se-Young, Jung Ik-Hwan
Stars: Choi Gang-Hee , Bong Tae-Gyu


സ്കൂള്‍ കാലഖട്ടം ചിലര്‍ക്ക് വളരെ പ്രിയപ്പെട്ട ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്, സ്കൂളിലേക്ക് പോകുന്ന വേളയിലും മടക്കയാത്രയിലും എല്ലാവരും ഒന്നിച്ചുള്ള നടത്തവും, ബസ്സ് കാത്തു നിക്കലും,  സ്കൂളിനോട് ചേര്‍ന്നുള്ള കടയില്‍ കയറി നിന്ന് സമയം  കളയുന്നതും , അവിടെ ഇരുന്നുള്ള സിനിമ ലേബല്‍ കളിയുമൊക്കെ അവര്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നു അതുപോലെതന്നെ ചിലര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാലകട്ടവുമാണിത് അധികം സുഹ്രത്തുക്കളില്ലാതെ ഒറ്റപെട്ട് സ്ക്കൂള്‍ ജീവിതം തള്ളി നീക്കിയവരും നമുക്കിടയിലുണ്ട് എന്തായാലും ആ കാലത്തിലേക്ക് ഒരിക്കല്‍ക്കൂടി നമ്മളെ കൂട്ടിക്കൊണ്ടു പോവുകയാണ് Happiness for Sale...

ടാക്സ് കളക്ടറായി സിയോളില്‍ ജോലി ചെയ്യുകയാണ് Mi Na. നാട്ടില്‍ അച്ഛന്‍ നടത്തിവരുന്ന സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ കോര്‍ണര്‍ ഷോപ്പ് (Stationary Shop)  വില്‍ക്കാന്‍ അവള്‍ ബ്രോക്കറെ ഏല്‍pപിച്ചിട്ടു നാളുകള്‍ കുറെ കഴിഞ്ഞിരിക്കുന്നു... അച്ഛന്‍ അശുപത്രിയിലായതിനാല്‍ താന്‍ നേരില്‍ വന്നാല്‍ മാത്രമേ ഷോപ്പ് വില്‍ക്കാന്‍ സാധിക്കുവെന്ന് ബ്രോക്കര്‍ അവളോട് പറയുന്നു...

കുട്ടിക്കാലത്ത് അവളെ എല്ലാവരും കളിയാക്കിയിരുന്നത് തന്നെ ആ കോര്‍ണര്‍ ഷോപിന്റെ പേരിലായിരുന്നു, അതിന്‍റെ പേരിലായിരുന്നു അവള്‍ അച്ഛനെ പിരിഞ്ഞു സിയോളിലേക്ക് പോന്നതും, അത് കൊണ്ട് തന്നെ അങ്ങോട്ട്‌ തിരിച്ചുപോവുക എന്നത് അവള്‍ക്ക് ചിന്തിക്കാന്‍ കുടി സാധിക്കില്ലായിരുന്നു... എന്നാല്‍ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്ന ഒരുവനെ പിടികുടാനുള്ള അവളുടെ ശ്രമം ചെന്നവസാനിച്ചത് രണ്ടു മാസത്തെ സസ്പെന്‍ഷനിലായിരുന്നു അത് കുടാതെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും അവള്‍ അറിയുന്നു, അങ്ങനെ ക്ഷിപ്രകോപിയും എടുത്ത് ചാട്ടക്കാരിയുമായ നമ്മുടെ നായിക ആകേ തളര്‍ന്നിരിക്കുമ്പോഴാണ്, അച്ഛന്‍ പണം നല്‍കാനുള്ളവര്‍ അവളെ വിളിക്കുന്നത് അങ്ങനെ മറ്റുവഴികളൊന്നുമില്ലാതെ ഷോപ്പ് വില്‍ക്കുന്നതിനായി അവള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നു...

കുറേകാലമായി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന്‍ വീണ്ടും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ കട വില്‍ക്കാന്‍ സാധിക്കുവെന്നതിനാല്‍ Mi Na ഷോപ്പ്  തുറക്കുന്നു എന്നനേക്കുമായി അടച്ചുപൂട്ടുവാന്‍ വേണ്ടി...

ഈ സമയത്താണ് അവിടുത്തെ സ്കൂളില്‍ പുതിയ അദ്ധ്യാപകനായി Kang Ho എത്തുന്നത്, Kang Hoയും Mi Naയും തമ്മില്‍ ചില സാമ്യതകളുണ്ട് രണ്ടുപേരും കുട്ടിക്കാലത്ത് ഒറ്റപ്പെട്ടു വളര്‍ന്നവരാണ്, ഇരുവര്‍ക്കും കുട്ടിക്കാലം സമ്മാനിച്ചത് കുറെ മോശം ഓര്‍മകളാണ്... Kang Ho ആ ഓര്‍മകളെ വളരെ രസകരമായ നിമിഷങ്ങളായി എടുത്തപ്പോള്‍ Mi Naയെ അതെല്ലാം തളര്‍ത്തുകയാണ് ചെയ്തത് ഇന്നവള്‍ ഇങ്ങനെയൊക്കെ ആയിതീര്‍ന്നതിനും കാരണം ആ ഓര്‍മ്മകള്‍ തന്നെയാണ്...    

എന്താണ് ഇനി Mi Naയുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നത് തന്നെ വേട്ടയാടുന്ന ഓര്‍മകളില്‍ നിന്നും ഒളിചോടുവാന്‍ അവള്‍ക്ക് സാധിക്കുമോ ? താനൊരിക്കലും ഇഷ്ടപെടാത്ത സ്ഥലത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍  അവള്‍ക്ക് സാധിക്കും ?

കാണുന്ന ഓരോ പ്രേക്ഷകനേയും അവന്‍റെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചിത്രം. തുടക്കം മുതല്‍ അവസാനം വരെ നമുക്ക് നല്ലൊരു അനുഭൂതി സമ്മാനിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് Happiness for Sale.

ആദ്യം പറഞ്ഞത് പോലെ സ്കൂള്‍ ജീവിതം  ഒരു ദുസ്വപ്നമായി കൊണ്ടു നടക്കുന്നവരും നമുക്കിടയിലുണ്ട്. സുഹ്രത്തുക്കളാല്‍ ഒറ്റപ്പെട്ടു അന്തര്‍മുഖനായി സ്കൂള്‍ ജീവിതം കഴിച്ചുകൂട്ടിയവര്‍,
Mi Naയും  Kang Hoയും ആ ഗണത്തില്‍പ്പെടുന്നവരായിരുന്നു ഒറ്റപ്പെട്ടു സ്ക്കൂള്‍ ജീവിതം തള്ളിനീക്കിയവര്‍ അതിനാല്‍ തന്നെ തങ്ങളുടെ മുന്‍പിലെ കുട്ടികളും അത്തരം സന്ദര്‍ഭങ്ങളിളുടെ കടന്നു പോകുമ്പോള്‍ അതവരെയും ബാധിക്കുന്നു...തങ്ങളുടെ കുട്ടികാലത്തിലേക്ക് അവരും മടങ്ങിപോവുന്നു...
Mi Naയെ കുടുതല്‍ അറിയാനും അവളിലേക്ക് കുടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈ രംഗങ്ങള്‍ പ്രേക്ഷകനെ വളരെയധികം സഹായിക്കുന്നുണ്ട്...

സംവിധായകന്‍ Jung Ik-Hwan വളരെ മികച്ച രീതിയില്‍ തന്നെ Happiness for Sale അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ രംഗം മുതല്‍ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. Mi Naയുടെയും Kang Hoയുടെയും ബാല്യകാല ഓര്‍മ്മകളും വര്‍ത്തമാനകാലത്തിലെ കുട്ടികളുടെ അനുഭവങ്ങളും അദ്ദേഹം കൂട്ടിചേര്‍ത്തിരിക്കുന്നത് വളരെ ഭംഗിയോടെയാണ്...

Mi Naയായി Kang-hee Choi വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് കൊറിയന്‍ അഭിനയത്രികളില്‍ Ha Ji-won കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്നത് ഇപ്പോള്‍ ഇവരെയാണ്, അതുപോലെ Kang-Ho യായി Bong Tae-Gyuവും നല്ല പ്രകടനമാണ് കഴ്ചവെച്ചിട്ടുള്ളത്‌, അതുപോലെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെയും പ്രകടനം മികവുറ്റതായിരുന്നു...

ചുരുക്കത്തില്‍ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം കാണാത്തവര്‍ കണ്ടു നോക്കുക.


Tuesday 2 December 2014

70.Miss Granny

Miss Granny "Su-sang-han geu-nyeo" (original title)  (2014) : A feel good entertainer.


Language: Korean
Genre: Comedy-Fnatasy
Director: Dong-hyuk Hwang
Writers: Dong-ik Shin, Yoon-jeong Hong
Stars: Eun-kyung Shim, Mun-hee Na, In-hwan Park


നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കൊറിയയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം കേട്ടത്, തന്‍റെ എഴുപത്തിനാലാം വയസ്സില്‍ അഞ്ജാതമായ ഏതോ വഴിയിലുടെ യൗവനം നേടിയെടുത്ത് വീണ്ടും ഇരുപതുകരിയായി മാറിയ മുത്തശ്ശിയെ കുറിച്ചാണ് പിന്നെ ഒട്ടും അമാന്തിച്ചില്ല ഉടനെ തന്നെ മുത്തശ്ശിയെ ചെന്ന്‍ അങ്ങ് കണ്ടു...

രസകരമായൊരു കൊച്ചുകഥയാണ് മുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്, 74 കാരിയായ Oh Mal-soon മകനോടും കുടുംബത്തോടുമൊപ്പമാണ് കഴിയുന്നത്, തന്റേടിയും അശ്ലീലവാദിയുമായ മുത്തശ്ശിയും, മരുമോള്‍ Ae-ja തമ്മില്‍ അത്ര രസത്തിലല്ല കഴിയുന്നത്. ആരുടേയും സഹായമില്ലാതെ മകനെ വളര്‍ത്തി വലുതാക്കി  നല്ല നിലയില്‍ എത്തിക്കാന്‍ സാധിച്ചു എന്നതില്‍ നന്നായി അഹങ്കരിച്ചാണ് മുത്തശ്ശിയുടെ നടപ്പ്. അങ്ങനെയിരിക്കെ Ae-ja സുഘമില്ലാതെ ആശുപത്രിയിലാവുന്നു ഡോക്ടര്‍മാര്‍  Mal-soonല്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നതാണ് നല്ലത് എന്ന്‍ നിര്‍ദ്ദേശിക്കുന്നു...

അങ്ങനെയിരിക്കെ തന്‍റെ മകന്‍ തന്നെ ഒരു നഴ്സിംഗ് ഹോമില്‍ ആക്കാന്‍ പോവുകയാണ് എന്നവര്‍ അറിയുന്നു അതില്‍ വിഷമിച്ച് നഗരത്തിലുടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ യൌവനത്തിലെ നല്ല നിമിഷങ്ങള്‍ പകര്‍ത്തി എടുക്കുന്ന ഒരു ഫോട്ടോ സ്റ്റുഡിയോ അവര്‍ കാണുകയും മരിക്കാന്‍ അധികം നാള്‍ ബാക്കിയില്ലാത്ത താന്‍ എടുക്കുന്ന അവസാന ഫോട്ടോ ആയിരിക്കും ഇതെന്ന് കരുതികൊണ്ട് ഒരു ഫോട്ടോ എടുക്കുന്നു എന്നാല്‍ സ്റ്റുഡിയോയില്‍ നിന്നും തിരിച്ചിറങ്ങുന്ന Mal-soon കണ്ണാടിയില്‍ കണ്ട തന്‍റെ മുഖം കണ്ടു ഞെട്ടിതരിച്ചുപോയി അവര്‍ ഒരു ഇരുപതുകാരിയായി മാറിയിരിക്കുന്നു....

ഇനി എന്തൊക്കെയാണ് നമ്മുടെ മുത്തശ്ശിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതാണ് ചിത്രത്തിന്‍റെ  ബാക്കി കഥ...

തീര്‍ത്തും അവിശ്വസനീയമായ കഥകള്‍ ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന രീതിയില്‍ ഒരുക്കാനുള്ള കൊറിയക്കാരുടെ കഴിവ് എന്നെ പലപ്പോഴും അത്ഭുതപെടുത്തിയിട്ടുണ്ട് അതിവിടെയും ആവര്‍ത്തിച്ചുവെന്ന് പറയാം.  കാണുന്ന ഏതൊരു പ്രേക്ഷകനേയും പിടിചിരുത്താനുള്ള കഴിവ് ഈ മുത്തശ്ശിക്കുണ്ട്.

ചിരിക്കുന്നതിനൊപ്പം അല്‍പം ചിന്തിക്കാനുമുണ്ട് ചിത്രത്തില്‍, വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളോടുള്ള മക്കളുടെ പെരുമാറ്റം , നല്ല കാലത്ത് മക്കള്‍ക്ക് വേണ്ടി ജീവിക്കുകയും പിന്നീട് പ്രായമായികഴിയുമ്പോള്‍ തനിക്കൊരു താങ്ങായി മാറും എന്ന്‍ വിശ്വസിച്ച  മക്കള്‍ തന്നെ  ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനയൊക്കെ ചിത്രത്തില്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. 

മുത്തശ്ശിയുടെ യൗവനകാലവും വാര്‍ദ്ധക്യകാലവും അവതരിപ്പിച്ച Eun-kyung Shim, Mun-hee Na എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്‍, ഇരുവരും വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍തന്നെ അവതിപ്പിച്ചിട്ടുണ്ട്.

കൂടുതലൊന്നും പറയുന്നില്ല കൊറിയന്‍ കോമഡി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ച.

Sunday 23 November 2014

69.2001: A Space Odyssey

2001: A Space Odyssey (1968) : An epic drama of adventure and exploration.


Language: English
Genre: Sci-fi - Mystery
Director: Stanley Kubrick
Writers: Stanley Kubrick, Arthur C. Clarke
Stars: Keir Dullea, Gary Lockwood, William Sylvester

ഒരു ചിത്രം നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്നത് അത് കണ്ടു കഴിഞ്ഞിട്ടും ചിത്രം നമ്മോട് പങ്കിടുന്ന ആശയങ്ങളും അതിലെ രംഗങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേട്ടയാടുമ്പോഴാണ്, പ്രത്യേഗിച്ചും നമ്മോട് പങ്കിടാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന ആശയങ്ങള്‍ സാദാരണ ചിത്രങ്ങളെപോലെ നേരിട്ട് പറയാതെ അവ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, അത്തരത്തിലുള്ളൊരു ചിത്രമാണ് സ്റ്റാന്‍ലി ക്യുബ്രിക് 1968ല്‍ അണിയിച്ചൊരുക്കിയ 2001: A Space Odyssey. ശെരിക്കുമൊരു കടുംകഥയാണ് ഈ ചിത്രം...


കഥാഗതി ഇങ്ങനെയാണ് :

മനുഷ്യന്‍റെ വികാസത്തെ (പരിണാമം) കുറച്ചാണ് 2001: A Space Odyssey  പ്രതിപാതിക്കുന്നത്..ഭൂതകാലത്തില്‍ എപ്പഴോ (കൃത്യമായി ഒരു സമയം പറയുന്നില്ല) ആരോ അല്ലെങ്കില്‍ എന്തോ, മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ  കറുത്ത ദീര്‍ഘചതുരം (Rectangle) ഭുമിയില്‍ സ്ഥാപിക്കുന്നു ഇത് മനുഷ്യന്‍റെ പരിണാമത്തിനു വഴി തെളിക്കുന്നു...ആ പരിണാമം മനുഷ്യനെ ചന്ദ്രനില്‍ വരെ എത്തിച്ചിരിക്കുന്നു - അവിടെയും മറ്റൊരു മോണോലിത് കണ്ടെത്തിയിരിക്കുന്നു മനുഷ്യന്‍... വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോണോലിത് ഭുമിയില്‍ പ്രതിഷ്ട്ടിച്ചവരോട് മനുഷ്യന്‍ എത്ര മാത്രം വികസിച്ചിരിക്കുന്നു എന്നത് ഈ നേട്ടം വെളിവാക്കുന്നു...മോണോലിത് സ്ഥാപിച്ചവരുടെ അടുത്ത് ആദ്യമെത്താനുള്ള ഒരു മത്സരംഇവിടെ മനുഷ്യനും കമ്പ്യൂട്ടറും  തുടങ്ങുകയായി...വിജയിക്കുന്നവന്‍ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെക്ക് കടക്കും...


              SPOILERS ALERT, SPOILERS ALERT, SPOILERS ALERT

ചിത്രം കാണാത്തവര്‍ തുടര്‍ന്ന്‍ വായിക്കാതിരിക്കുക്ക...

പ്രധാനമായും നാലു ഭാഗങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത് അവയിലുടെ സംവിധായകന്‍ ചര്‍ച്ച ചെയ്യുന്ന ആശയങ്ങളെ എനിക്ക് മനസിലായ രീതിയില്‍ വിവരിക്കുകയാണിവിടെ : -

ആദ്യം ഭാഗം : The Dawn of Man

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പിന്‍ഗാമികള്‍ എന്ന്‍ വിശേഷിപ്പിക്കപെടുന്ന ഓസ്ട്ട്രാലൊപിത്തെക്കസ് എന്ന വര്‍ഗത്തിന്‍റെ ഒരു സംഗം ആഫ്രിക്കന്‍ മരുഭുമിയില്‍ ഭക്ഷണം തേടി അലയുകയാണ്...കൂട്ടത്തില്‍ ഒന്നിനെ ഒരു പുള്ളിപുലി കൊന്നുകളയുന്നു കുടാതെ ആള്‍കുരങ്ങുകളുടെ മറ്റൊരു സംഗം ഇവരെ തങ്ങളുടെ വാട്ടര്‍ ഹോളില്‍ (വെള്ളം ശേഖരിക്കുന്ന ഇടിഞ്ഞ അല്ലെങ്കില്‍ താഴ്ന്ന ഭാഗം മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ ഇത്തരം സ്ഥലങ്ങളാണ് ഉപയോഗിക്കാറ്) നിന്നും തുരത്തി ഓടിക്കുകയും ചെയ്യുന്നു. തോല്‍വിയെ തുടര്‍ന്ന്‍ ഇവര്‍ ഒരു ഗുഹാമുഖത്തില്‍ അഭയംപ്രാപിക്കുകയും രാത്രി മുഴുവന്‍ അതില്‍ കഴിച്ചു കൂട്ടുകയും ചെയ്യുന്നു രാവിലെ ഉണരുന്ന ഇവരുടെ മുന്നില്‍ മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ  കറുത്ത ദീര്‍ഘചതുരം (Rectangle) പ്രത്യക്ഷപെട്ടിരിക്കുന്നു (ആരാണ് അത് അവിടെ സ്ഥാപിച്ചത് എന്ന്‍ നമ്മോട് സംവിധായകന്‍ പറയുന്നില്ല തല്‍കാലം വളരെയധികം പുരോഗമനം നേടിയ ഒരു എലിയന്‍ ആണ് അതെന്ന്‍ നമുക്ക് കരുതാം.).

ഭിതിയോടയും, ജിജ്ഞാസയോടയും അവര്‍ അതിനെ തൊടുന്നു... അതികം വൈകാതെ തന്നെ അവരില്‍ ഒരാള്‍ എല്ലിന്‍ കഷ്ണതെ എങ്ങനെ ഒരു യന്ത്രമായും (tool) ആയുധമായും ഉപയോഗിക്കാം എന്ന്‍ മനസിലാക്കുന്നു... എല്ലുകള്‍ ഉപയോഗിച്ച് ഇവര്‍ ഇരയെ വേട്ടയാടാനും തങ്ങളെ തുരത്തിയോടിച്ച ആള്‍കുരങ്ങുകളുടെ തലവനെ കൊല്ലുകയും ചെയ്യുന്നു (മനുഷ്യന്‍റെ വികസനത്തിന്‍റെ അല്ലെങ്കില്‍ പരിണാമത്തിന്റെ ആദ്യ ചുവടു ഇവിടെ സംഭവിച്ചിരിക്കുന്നു അതിനു വഴിതെളിച്ചത് ആരോ സ്ഥാപിച്ച മോണോലിത്തും.)  

ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു....

രണ്ടാം ഭാഗം : TMA-1

പുരോഗതിയുടെ അല്ലെങ്കില്‍ പരിണാമത്തിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന മനുഷ്യനെയാണ് ഇവിടെ നാം കാണുന്നത്. ചന്ദ്രനില്‍ കണ്ടെത്തിയ മോണോലിത്തിന്‍റെ അടുത്തേക്ക് പോവുകയാണവന്‍, എങ്കിലും എന്തോ പ്രശ്നം ഇപ്പോഴും ഉണ്ട് ? അവന്‍റെ യന്ത്രങ്ങളില്‍ അവനുള്ള നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു... ഗുരുത്വാകര്‍ഷണമില്ലാതെ അവനിനി നടക്കാന്‍ പഠിക്കണം, കുട്ടികളുടെ ഭക്ഷണമാണ് അവന്‍ കഴിക്കുന്നത്... എന്തിനധികം മൂത്രവിസര്‍ജനത്തിന് പോലും അവനു പരിശീലനം വേണ്ടി വരുന്നു...ഭുമിയെ അടക്കി വാഴുന്ന മനുഷ്യന്‍ ശ്യുനാകാശത്ത് എത്തി ചേര്‍ന്നപ്പോള്‍ ഒരു കുഞ്ഞായി മാറിയിരിക്കുന്നു...ഇവിടെ മോണോലിത്തിനെ സമീപിക്കുന്ന മനുഷ്യനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയെ സമീപിച്ച തന്‍റെ പൂര്‍വികരുടെ ഭയമോ ആശങ്കയോ ഒന്നും തന്നെയില്ല പകരം അവന്‍ അതിന്‍റെ മുന്നില്‍ നിന്നു ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു...മനുഷ്യന്‍ ഇനിയും ഒരുപ്പാട്‌ പഠിക്കാനുണ്ട് എന്ന്‍ നമുക്ക് ഈ രംഗം മനസിലാക്കി തരുന്നു...

രണ്ടാം ഭാഗം ഇവിടെ അവസാനിക്കുന്നു...

മൂന്നാം ഭാഗം : Jupiter Mission

രണ്ടാം ഭാഗത്തിലെ സംഭവങ്ങള്‍ നടന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിരിക്കുന്നു അതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യമായി ജൂപ്പിറ്റര്‍ എന്ന ഗ്രഹത്തിലേക്ക് യാത്ര നടത്തുകയാണ് മനുഷ്യന്‍ ഈ യാത്രയില്‍ അവനെക്കാള്‍ ചുമതലകള്‍ വഹിക്കുന്നത് അവന്‍റെ യന്ത്രമാണ് ( HAL 9000 ). പിന്നെ എന്തിനാണ് മനുഷ്യന്‍ ? ആ യന്ത്രത്തിന്റെ കണ്ണിലുടെ നമുക്കൊന്ന്‍ നോക്കാം : ബഹിരാകാശവാഹനത്തില്‍ ഭക്ഷണവും കഴിച്ചു, യന്ത്രതിനോടൊപ്പം കളിച്ചും, മുഷിഞ്ഞിരിക്കുകയാണവന്‍, ഫലത്തില്‍ മരണാവസ്ഥയില്‍ പോലും അവന്‍ കഴിയുന്നു (Hibernation). പരിണാമത്തിനൊടുവില്‍ വെറും അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരുവന്‍ മാത്രമായി മാറിയിരിക്കുന്നു മനുഷ്യന്‍. യന്ത്രങ്ങള്‍ക്ക് ഇനി കുരങ്ങുകളുടെ (മനുഷ്യന്‍) ആവശ്യമില്ല...

പിന്നീടു യന്ത്രത്തിന് തെറ്റ് സംഭവിക്കുന്നു തുടര്‍ന്ന്‍ മനുഷ്യന്‍ അവന്‍റെ സഹായം വേണ്ട എന്ന്‍ തീരുമാനിക്കുന്നു എന്നാല്‍ തന്‍റെ യന്ത്രതിലുള്ള നിയന്ത്രണം അവനു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു അവന്‍റെ ആഞ്ജകളൊന്നും തന്നെ യന്ത്രം അനുസരിക്കുന്നില്ല (പൂളിന്റെ ശരിരവുമായി നില്‍ക്കുന്ന ബൌമാന്‍ ഹാളിനൊട് ഷട്ടിലിന്റെ വാതില്‍ തുറക്കാന്‍ പറയുമ്പോള്‍ ഹാള്‍ ചെയ്യുന്നില്ല.).ഇവിടെ മനുഷ്യനും യന്ത്രവും തമ്മിലുള്ള യുദ്ധം തുടങ്ങുകയായി...

(സ്വന്തം ജീവന്‍ പണയപെടുത്തി ഷട്ടിലിനു അകത്ത് പ്രവേശിക്കുന്ന ബൌമാന്‍ മനുഷ്യന്‍റെ പൂര്‍വികരായ ആള്‍കുരങ്ങുകളുടെ സ്വഭാവ സവിശേഷതകളായ ധൈര്യമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്)

പിന്നീടു യന്ത്രങ്ങളില്‍ ഏറ്റവും ചെറിയ സ്ക്രുഡ്രൈവര്‍ ഉപയോഗിച്ച് അവന്‍ ഹാളിനെ കൊല്ലുന്നു - ഇതാണ് യന്ത്രങ്ങളുടെ യഥാര്‍ത്ഥ കര്‍മ്മം, മനുഷ്യനെ ചെറുതായി ഒന്ന്‍ സഹായികുക്ക എന്നത് മാത്രമാണ് അല്ലാതെ അവനു പകരം എല്ലാ കര്‍മ്മങ്ങളുംചെയുക എന്നതല്ല...

ഹാളിനെ നശിപ്പിക്കുന്നതിലുടെ വളരെക്കാലമായി യന്ത്രങ്ങളുമായി അവനുണ്ടായിരുന്ന സൗഹൃദം അവന്‍ അവസാനിപ്പിക്കുന്നു...ഇനി ശ്യുന്യാകാശത്ത് ഇനി സുനിശ്ചിതമായ മരണത്തെ കാത്ത് അവന്‍ ഒഴികി നടക്കുകയാണ്....

മൂന്നാം ഭാഗം ഇവിടെ അവസാനിക്കുകയായി

നാലാം ഭാഗം : Jupiter and Beyond the Infinite

യന്ത്രവുമായുള്ള യുദ്ധം മനുഷ്യന്‍ ജയിച്ചിരിക്കുന്നു ഇനി തന്നെ ഇവിടേക്ക് എത്തിച്ച അമാനുഷിക ശക്തിയെ കാത്ത് കിടക്കുകയാണവന്‍...

ഇനി നാം കാണുന്നത് ഹാള്‍ എത്തിച്ചേരുന്ന റൂമാണ് ഇവിടെ അവന്‍ അവന്‍റെ ഏറ്റവും വലിയ വെല്ലുവിളിയായ മരണത്തെ നേരിട്ടേ മതിയാകു...ബൌമാന്റെ പ്രായമേറിയ രൂപം ഭക്ഷണം കഴിക്കുന്ന രംഗമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത് ഇത് മനുഷ്യന്‍റെ അവസാനത്തെ അതാഴമായി നമുക്ക് കാണാം... ഈ രംഗത്തില്‍ അവന്‍റെ കൈ തട്ടി ഗ്ലാസ്‌ പൊട്ടുന്ന രംഗമുണ്ട് ഇവിടെ ഗ്ലാസ്‌ പൊട്ടുന്നുണ്ട് എന്നാല്‍ അതിലെ വൈന്‍ അവിടെ തന്നെയുണ്ട് - വഹിക്കുന്നവനും വസ്തുവുമായി ഇതിനെ നമുക്ക് സംഗല്‍പ്പിക്കാം (Container - Content) ഇതിനി ശരീരവും ആത്മാവുമായി ഒന്ന്‍ താരതമ്യപ്പെടുത്തി നോക്കു ശരീരം നശിക്കുന്നുണ്ട് എന്നാല്‍ ആത്മാവിനു നാശമുണ്ടാകുന്നില്ല...

മനുഷ്യന്‍റെ പരിണാമം വളരെയധികമായി അവന്‍റെ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നു, പിന്നീടു അത് അവനെ നിയന്ത്രിക്കാന്‍ തുടങ്ങി അധികം വൈകാതെ അവനെ കൊല്ലുവാനും അത് ശ്രമിച്ചു...

ഇനി മരണത്തെ കാത്ത് കിടക്കുന്ന ബൌമാന്റെ വാര്‍ദ്ധക്യം ബാധിച്ച രൂപത്തിലെക്ക് നമുക്ക് ചെല്ലാം - യന്ത്രങ്ങളുടെയോ സാങ്കേതികവിദ്യയുടെയോ സഹായമില്ലാതെ മരണത്തെ കാത്ത് കിടക്കുന്ന അവനുകൂട്ടായി ഇപ്പോള്‍ എന്താണുള്ളത് ? വെളിച്ചം മാത്രം , അല്ലെങ്കില്‍ ആത്മാവ് മാത്രം... പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവാന്‍ മനുഷ്യന്‍ തൈയ്യാറായി കഴിഞ്ഞിരിക്കുന്നു... സ്റ്റാര്‍ ചൈല്‍ഡ് ഇവിടെ ജന്മമെടുക്കുന്നു...

ചിത്രം അവസാനിച്ചിരിക്കുന്നു...

ചിത്രത്തിന്‍റെ സംവിധായകന്‍ സ്റ്റാന്‍ലി ക്യുബ്രിക് ഇങ്ങനെ പറയുകയുണ്ടായി

"You're free to speculate, as you wish about the philosophical and allegorical meaning of 2001"

മുകളില്‍ പറഞ്ഞവയാണ് ചിത്രത്തെക്കുറിച്ച് അല്ലെങ്കില്‍ നമ്മോട് പങ്കിടുന്ന ആശയങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കി ഇരിക്കുന്നത്.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരേ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും കൂടുതല്‍ പറയേണ്ട അവശ്യമുണ്ടെന്ന്‍ തോന്നുന്നില്ല എല്ലാ അര്‍ത്ഥത്തിലും ഒരു ഇതിഹാസകാവ്യമെന്ന് നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം...

 നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

Friday 21 November 2014

68.The Long Good Friday

The Long Good Friday (1980) : A British gangster classic.




Language: English

Genre: Crime Drama
Director: John Mackenzie
Writer: Barrie Keeffe
Stars: Bob Hoskins, Helen Mirren, Dave King

അധോലോക നായകനായ Harold Shand ന്‍റെ ജീവിതത്തിലെ എക്കാലത്തെയും വലിയയൊരു ഇടപാട് നടക്കാന്‍ പോവുന്നതിനിടെ അയാളുടെ അധോലോക സാമ്രാജ്യത്തിനും കുട്ടാളികള്‍ക്കുമെതിരെ അപ്രതീക്ഷിതമായി ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഒളിഞ്ഞിരിക്കുന്ന തന്‍റെ ശത്രുവിനെ തേടി Harold തന്നെ നേരിട്ട് യുദ്ധകളത്തിലേക്കിറങ്ങുന്നു അധികം വൈകാതെ തന്നോട് നിഴല്‍ യുദ്ധം നടത്തുന്ന ശത്രുവിനെ അയാള്‍ കണ്ടെത്തുന്നു... രക്തചൊരിച്ചില്‍ നിറഞ്ഞ അധോലോക യുദ്ധം ഇവിടെ തുടങ്ങുകയായി...

പ്രതികരാമോ അല്ലെങ്കില്‍ താഴേക്കിടയില്‍ നിന്നും വളര്‍ന്നു വലുതാവുന്ന നായകന്‍റെ ജീവിതവുമാണ് പൊതുവേ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളുടെ കഥാഗതി എന്നാല്‍ ഇവിടെ ഒരു കുറ്റാന്വേഷണ ചിത്രത്തിന്‍റെ പ്രതീതിയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്, അക്ന്ജാതനായ എതിരാളിയാണ് ഇവിടെ എല്ലാം നേടി കഴിഞ്ഞു നില്‍ക്കുന്ന നായകന്‍റെ മുന്‍പിലുള്ളത്. ഒരു കുറ്റാന്വേഷകന്റെ പാതയിലുടെ സഞ്ചരിച്ചു ഇനി മറഞ്ഞിരിക്കുന്ന എതിരാളിയെ കണ്ടെത്തുക എന്നതാണ് ഇവിടെ നായകന്‍റെ ലക്‌ഷ്യം

ഉത്തേജകമായ കഥാ സന്ദര്‍ഭങ്ങളാലും, അപ്രതിക്ഷിതമായ വഴിത്തിരിവുകളാളും, മികച്ച പ്രകടനങ്ങളാലും സംഭന്നമായ  The Long Good Friday എക്കാലത്തെയും മികച്ച ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നാണ്.

Barrie Keeffe ന്‍റെ തിരകഥയെ മികച്ച രീതിയില്‍ തന്നെ ഒരുക്കാന്‍ സംവിധായകന്‍ John Mackenzie ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാല്‍ ചിത്രത്തിന്‍റെ ഏറ്റവും വലിയ ശക്തി അഭിനയതാക്കളുടെ മികച്ച പ്രകടനവും Francis Monkman ഒരുക്കിയ പശ്ചാത്തല സംഗീതവുമാണ്. എക്കാലത്തെയും മികച്ച പശ്ചാത്തല സംഗീതങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.

Harold Shand ആയി വേഷമിട്ട Bob Hoskinsനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത് ക്ലൈമാക്സ്‌ രംഗത്തിലെ അദ്ദേഹത്തിന്റെ ഭാവപ്രകടന്നങ്ങള്‍ മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാനായി. അതുപോലെ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്ത Helen Mirren ന്‍റെ പ്രകടനവും വളരെ നന്നായിരുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. ജയിംസ്‌ ബോണ്ടായി എല്ലാവരുടെയും പ്രിയങ്കരനായി മാറിയ പിയേഴ്സ് ബ്രോസ്നന്‍ ആദ്യമായി അഭിനയിച്ച  ചിത്രം കൂടിയാണ് The Long Good Friday.

ചുരുക്കത്തില്‍ മികച്ച ക്രൈം ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Long Good Friday.

Tuesday 18 November 2014

67.Guardians of the Galaxy

Guardians of the Galaxy (2014) : 100% Entertainer.


Language: English
Genre: Superhero
Director: James Gunn
Writers: James Gunn, Nicole Perlman
Stars: Chris Pratt, Vin Diesel, Bradley Cooper

Guardians of the Galaxy is the fourth film in Phase 2 of the Marvel Cinematic Universe (after Captain America : The Winter Soldier and last year's Iron Man 3 and Thor: The Dark World).

When marvel announced that they are going to make a live action movie on Guardians of the Galaxy  i was like who the hell are Guardians of the Galaxy ? I was totally unaware about the characters, and after learning about the team which consists of a gun-wielding raccoon and a fighting tree creature i was more confused. But when the first teaser came out i totally loved it and couldn't wait to see the complete film.

The Plot of the movie goes like this After stealing a mysterious orb in the far reaches of outer space, Peter Quill from Earth, is now the main target of a manhunt led by the villain known as Ronan the Accuser.To help fight Ronan and his team and save the galaxy from his power Peter Quill forms an uneasy alliance with a group of extraterrestrial misfits:Gamora: An orphan from an alien world who seeks redemption for her past crimes. She was trained by Thanos to be his personal assassin.Rocket: A genetically engineered raccoon who is a bounty hunter and mercenary, as well as a master of weapons and battle tactics. Groot: A tree-like humanoid who is the accomplice of Rocket.Drax the Destroyer:A warrior in search of vengeance against Ronan for killing his family.

The film is strong on so many levels, outstanding characters, great worlds, is emotional and humorous, excellent visual effects. Unlike marvels previous films Thor: The Dark World and Captain America: Winter Soldier Guardians doesn't have a darker theme, the characters are funny and awesome at the same time. The dialogues and action sequences are top notch. All the characters are cool, but the show stealer's were Rocket Raccoon a purely CGI character and Chris Patt as Peter Quill.

In short Guardians of the Galaxy is one of the best Marvel films to date. Its totally different from what we have so far seen from MCU. Eagerly waiting for the sequel.

Monday 17 November 2014

66.Interview with the Vampire: The Vampire Chronicles

Interview with the Vampire: The Vampire Chronicles (1994) : Highly underrated, Became my favorite vampire movie of all time.
Language: English
Genre: Horror
Director: Neil Jordan
Writers: Anne Rice
Stars: Brad Pitt, Tom Cruise, Kirsten Dunst
രാത്രിയുടെ നാലാം യാമത്തില്‍ കുറുക്കന്‍മാരുടെ ഊളിയിടലുകളുടെയും വവ്വാലുകളുടെ കരച്ചിലുകളുടെയും അകമ്പടിയോടെ, ഉറങ്ങി കിടക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ ചുടു ചോര ഊറ്റികുടിക്കാനെത്തുന്ന  വാമ്പയര്‍മാര്‍ എന്നും ഹോളിവുഡിന്റെ പ്രിയപെട്ട വിഷയങ്ങളിലൊന്നാണ്. ഒട്ടനവധി ചിത്രങ്ങളും ഈ വിഷയത്തെ ആസ്പതമാക്കി ഹോളിവുഡ് അണിയിചൊരുക്കിയിട്ടുമുണ്ട് അവയില്‍ ഏറിയവയും വാമ്പയര്‍ മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ കുറിച്ചുള്ളതായിരുന്നു. എന്നാല്‍ പതിവ് ശൈലിയില്‍ നിന്നും വെത്യസ്തമായ രീതിയില്‍ വാമ്പയര്‍മാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1994ല്‍ Neil Jordan അണിയിചൊരുക്കിയ Interview with the Vampire: The Vampire Chronicles എന്ന ചിത്രം.  Brad Pitt, Tom Cruise എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം അതുവരെയുമിറങ്ങിയ വാമ്പയര്‍ ചിത്രങ്ങള്‍ക്ക് ഒരു അധിക്ഷേപമാണ് എന്ന്‍ പറയാം അത്ര വെത്യസ്തമായാണ് സംവിധായകന്‍ ജോര്‍ഡാന്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

കഥ ഇങ്ങനെയാണ് താനൊരു വാമ്പയര്‍ ആണെന്ന് അവകാശപ്പെടുന്ന Louis de Pointe du Lac തന്‍റെ കഥ റിപോര്‍ട്ടറായ Daniel Molloy യോട് പറയുകയാണ്...

1791ല്‍ French Louisianaയില്‍ ഒരു വര്‍ഷം മുന്‍പ് പ്രസവത്തോടെ തന്നെ വിട്ടുപിരിഞ്ഞ ഭാര്യയുടെയും തനിക്ക് ലഭിക്കാതെപോയ കുഞ്ഞിന്‍റെയും ഓര്‍മ്മകളില്‍ മനംനൊന്ത് ജീവിതം തന്നെ വെറുത്ത് കഴിയുകയാണ് ഇരുപത്തിനാലുകാരനായ Louis. വാമ്പയറായ Lestatന് അവനോട് അനുകമ്പ തോന്നുകയും, വാമ്പയര്‍ മാരുടെ ലോകത്തേക്ക് അവനെ അയാള്‍ ക്ഷണിക്കുക്കയും ചെയ്യുന്നു.  തുടര്‍ന്ന്‍ അയാളുടെ ക്ഷണം സ്വീകരിച്ച് Lestatന്‍റെ രക്തം കുടിച്ച് Louisഉം വാമ്പയറായി മാറുന്നു. ജനിച്ചു വീണ ഒരു കുഞ്ഞു തന്‍റെ മാതാപിതാക്കളില്‍ നിന്നും സംസാരിക്കാനും നടക്കാനുമെല്ലാം എപ്രകാരം പഠിക്കുന്നുവോ അപ്രകാരം Lestatനില്‍ നിന്നും Louis ഇനി വാമ്പയറുകളുടെ ജീവിത രീതികള്‍ മനസിലാക്കി എടുത്തെ മതിയാകു...

ഒരിക്കലും മരണം തേടിയെതാത്ത എന്നും നിത്യ യൗവനം സമ്മാനിക്കുന്ന രാത്രിയില്‍ ഇരയെ വേട്ടയാടി അവയുടെ ചുടുചോര ഊറ്റികുടിച്ച് കാലമുള്ള കാലം വരെ ജീവിക്കുന്ന വാമ്പയറായി മാറിയ Louisന്‍റെ ജീവിതത്തില്‍ ഇനി എന്താണ് സംഭവിക്കുക്ക ?

 1976ല്‍ Interview with the Vampire എന്ന പേരില്‍ Anne Rice എഴുതിയ നോവലിനെ അസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിലെയും പതിനെട്ടാം നുറ്റാണ്ടിലെയും അമേരിക്കയിലുടെയും പത്തൊന്‍പതാം നുറ്റാണ്ടിലെ യൂറോപ്പിലുടെയും ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ കാലത്തും വന്ന മാറ്റങ്ങള്‍ വാമ്പയര്‍ മാരുടെ കണ്ണിലുടെ ചിത്രം നമുക്ക് കാട്ടിതരുന്നുണ്ട്. വികാരങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ നിന്നും വാമ്പയര്‍മാരും അധികം വെത്യസ്ഥരല്ല എന്നും ചിത്രം പറയുന്നു. സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ ജോലി വളരെ ഭംഗിയായി നിര്‍വഹികാന്‍ ജോര്‍ഡനു സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം വളരെ ഡാര്‍ക്ക് ആയൊരു മൂഡ്‌ ഉണ്ടാക്കി എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു അദ്ധേഹത്തെ സഹായിച്ചത് Malcolm Middleton ന്‍റെ മികവുറ്റ കലാസംവിധാനവും, ചിത്രലുടനീളം നിറഞ്ഞു നില്‍ക്കുന്ന Elliot Goldenthal ന്‍റെ ഉഗ്രന്‍ പശ്ചാത്തല സംഗീതവുമാണ് ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ ഇരുവരും നിര്‍ദേശിക്ക പ്പെടുകയും ചെയ്തു.

ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്‍ ബ്രാഡ് പിറ്റ്, ടോം ക്രുസ് എന്നിവരുടെ പ്രകടനങ്ങളാണ് പ്രത്യേഗിച്ചും ടോം ക്രുസിന്റെ പ്രകടനം, ഒരു വാമ്പയറിന്റെ എല്ലാ സ്വഭാവ സവിശേഷധകളുമുള്ള രക്തധാഹിയും ക്രൂരനുമായ Lestat ആയുള്ള ക്രുസിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വെത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ്. അതേസമയം മനുഷ്യ രക്തം കുടിക്കുന്നതിനോട് തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത അതൊരു തെറ്റായി തന്നെ കാണുന്ന മനുഷ്യ വികാരങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നില്‍ക്കുന്ന Louis ആയി ബ്രാഡ് പിറ്റും  മികച്ച പ്രകടന്നം കാഴ്ചവെച്ചിരിക്കുന്നു. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം Claudia ആയുള്ള Kirsten Dunst ന്‍റെ അഭിനയമാണ് ചെറുപ്രായത്തില്‍തന്നെ ഈ കുട്ടി വളരെ നല്ല അഭിനയമാണ് പുറതെടുത്തിരിക്കുന്നത്, മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും ഇവരെ നിര്‍ദേശിക്കപ്പെടുകയുണ്ടായി എന്നത് അവരുടെ പ്രകടനം എത്ര ശക്തമായിരുന്നു എന്ന്‍ പറയുന്നു.

ടോം ക്രുസ്, ബ്രാഡ് പിറ്റ് എന്നിവരുടെ മികച്ച ചിത്രങ്ങളുടെ ഇടയില്‍ ആരും പരാമര്‍ശിച്ചു കേള്‍ക്കാത്ത ചിത്രമായിരുന്നുവിത് എന്നാല്‍ ഇന്നു മുതല്‍ ഇവരുടെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ ഇടയില്‍ ഈ ചിത്രവും ഉണ്ടാകും.

Sunday 16 November 2014

65.Serenity

Serenity (2005) : An adventurous journey through space.


Language: English
Genre: Sci-Fi
Director: Joss Whedon
Writer: Joss Whedon
Stars: Nathan Fillion, Gina Torres, Chiwetel Ejiofor

സൌരയുഥത്തിലെ മറ്റു നക്ഷത്ര സമുഹങ്ങളെയും ഗ്രഹങ്ങളെയും, അതിലെ മനുഷ്യരുടെ ജീവിതവും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ ഹോളിവുഡില്‍ പിറന്നിട്ടുണ്ടെങ്കിലും അവയില്‍ ഫാന്റസിയുടെ ഒരു മായാലോകം പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു  സ്റ്റാര്‍ വാര്‍സ് പിന്നീടു ആ ശ്രേണിയിലേക്ക് സ്റ്റാര്‍ ട്രെക്ക് സീരിസുമെത്തി, പ്രേക്ഷകന് ഫാന്റസിയുടെ പുതിയൊരു ലോകവും ദ്രിശ്യ വിരുന്നും ഒരുക്കിയ ചിത്രങ്ങളായിരുന്നു ഇവ , അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് Serenity.

26ആം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഭുമിയെ ഉപേക്ഷിച്ചു,  മറ്റൊരു നക്ഷത്ര സമുഹത്തിലെക്ക് ചേക്കേറുന്നു. വളരെയധികം ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള സമുഹത്തെ, കോളനിപോലെ ഒരുമിപ്പിച്ചു അവിടുത്തെ ഭരണസ്ഥിതിയും രൂപംകൊണ്ടു (Alliance). അധികം വൈകാതെ തന്നെ അലയന്‍സും സൌരയൂഥത്തിലെ അധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത മറ്റു ഗ്രഹങ്ങളുമായി വലിയൊരു യുദ്ധമുണ്ടാവുകയും അതില്‍ അലയന്‍സ് വിജയിക്കുകയും ചെയ്തു...  ആളുകളുടെ സമ്മതമില്ലാതെ അവരേ ശാരിരികമായും മാനസികമായും മാറ്റി എടുക്കാന്‍ അലയന്‍സ് ശാസ്ത്രഞ്ജന്‍മാര്‍ നടത്തിവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നവളാണ് പതിനേഴുകാരിയായ  River Tam... എന്നാല്‍ ശാസ്ത്രന്ജരില്‍ നിന്നും അവളുടെ ഏട്ടന്‍ സൈമണ്‍ അവളെ രക്ഷപെടുതുകയും ഇരുവരും ക്യാപ്റ്റന്‍  Malcolm "Mal" Reynolds നയിക്കുന്ന Serenity എന്ന് പേരുള്ള ട്രാന്‍സ്പോര്‍ട്ട് ഷിപ്പില്‍ അഭയം പ്രാപിക്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ റിവറിലുടെ പുറത്ത് വരാതിരിക്കാന്‍ അലയന്‍സ് അവളെ കൊലപെടുത്താന്‍ ഒരു എജന്റിനെ നിയോഗിക്കുന്നു...

തങ്ങള്‍ അഭയം നല്‍കിയിരിക്കുന്നത് എത്ര വലിയ അപകടകാരിക്കാണെന്നു തിരിച്ചറിയാതെ ക്യാപ്റ്റന്‍ മാല്‍ക്കവും സംഘവും യാത്ര തുടരുകയാണ്...ഇനി എന്താണ് ഇവര്‍ക്ക് സംഭവിക്കുക്ക ? റിവറില്‍ നിന്നും പുറത്ത് വരുമെന്ന് അലയന്‍സ് ഭയക്കുന്ന രഹസ്യങ്ങള്‍ എന്തെല്ലാമാണ് ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

2002ല്‍ ഫോക്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന firefly എന്ന സീരീസിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ചിത്രം കാണാന്‍ സീരീസ്‌ കണ്ടിരിക്കേണ്ട യാതൊരുവിധ ആവശ്യകതയുമില്ല. ഈ ശ്രേണിയില്‍ മുന്‍പിറങ്ങിയ സ്റ്റാര്‍ വാര്‍സ് സ്റ്റാര്‍ ട്രെക്ക് എന്നി ചിത്രങ്ങളെ പോലെ മികച്ച ദ്രിശ്യവിരുന്ന്‍ പ്രേക്ഷകന് സമ്മാനിക്കുന്നതില്‍ ഈ ചിത്രവും വിജയിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു മായലോകത്തെക്ക് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സംഭന്നമാണ് Serenity.

മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കുന്നതില്‍ ചിത്രത്തിന്‍റെ സംവിധായകനും തിരകഥാക്രിതുമായ Joss Whedon വിജയിച്ചിരിക്കുന്നു. ആദ്യ സീനിലുടെ തന്നെ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ വിഷ്വല്‍ എഫെകറ്റ്സ് എടുത്ത പറയേണ്ട സവിശേഷതകളിലൊന്നാണ്. സീരീസില്‍ അഭിനയിച്ച അതെ ആളുകള്‍ തന്നെയാണ് ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിട്ടുമുണ്ട്.

ചുരുക്കത്തില്‍ ഇത്തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും 2 മണിക്കൂര്‍ ആസ്വദിച്ചിരുന്നു കാണാവുന്ന ഒരു ചിത്രമാണിത്.

Tuesday 11 November 2014

64.Heaven Is for Real

Heaven Is for Real (2014) : വളരെ നല്ലൊരു ഫീല്‍ ഗുഡ് മൂവി.


Language: English
Genre: Drama
Director: Randall Wallace
Writers: Randall Wallace, Chris Parker
Stars: Greg Kinnear, Kelly Reilly, Colton Burpo, Thomas Haden Church

മനുഷ്യന് ജീവിതത്തെ കുറിച്ചു വെത്യസ്തമായ എത്രമാത്രം കാഴ്ച്ചപാടുകളുണ്ടോ അതിലധികം കാഴ്ച്ചപാടുകള്‍ മരണാന്തര ജീവിതത്തെക്കുറിച്ചും അവനുണ്ട്. ചിലര്‍ മരണാന്തര ജീവിതം ഉണ്ടെന്ന്‍ വിശ്വസികുമ്പോള്‍ മറ്റുചിലര്‍ അതിനെ പൂര്‍ണമായും തട്ടി കളയുന്നു. സ്വര്‍ഗത്തെയും നരഗത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ ചിന്തകള്‍ തന്നെ മരണാന്തര ജീവിതത്തെ ക്കുറിച്ചുള്ള അവന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടലെടുത്തതാണെന്ന് വേണമെങ്കില്‍ പറയാം.

ഇന്നും വളരെയധികം ഗവേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്നുണ്ട് അവയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് Near Death Experience എന്ന്‍ വിശേഷിപ്പിക്കുന്ന മനുഷ്യന്‍റെ അനുഭവങ്ങള്‍, മരണത്തിന്‍റെ വക്കോളം ചെന്ന് തിരിചെത്തിയവരുടെ അനുഭവങ്ങളാണ് ഇവിടെ ചര്‍ച്ചയാവുന്നത് തെളിച്ചു പറഞ്ഞാല്‍ ക്ഷണനേരത്തേക്ക് മസ്ഥിക്ഷ മരണം സംഭാവിച്ചവരോ അല്ലെങ്കില്‍ ആ ഒരു ഘട്ടം വരെ എത്തി ചേര്‍ന്ന് ജീവിതത്തിലേക്ക് തിരിചെത്തിയവരില്‍ പലര്‍ക്കും തങ്ങളുടെ ശരീരം ഉയര്‍ത്തപെട്ടതായും, ചുറ്റും ഒരു വെളിച്ചം വന്നു നിന്നതായും  അങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഒരു പറ്റം ഗവേഷകരും തത്വചിന്തകരും എഴുത്തുകാരും മരണാന്തര ജീവിതത്തിന്‍റെ സൂചനയാണിത് എന്ന്‍ വിശ്വസിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഹാലുസിനെഷന്‍ എന്ന അവസ്ഥയാണിത് എന്ന്‍ പറയുന്നു.

ഈ അവസരത്തില്‍ അപ്പെന്‍ഡിക്സ് ഓപ്പരേഷനിടയില്‍ സ്വര്‍ഗത്തിലേക്ക് ഒരു അത്ഭുത യാത്ര നടത്തിയ Colton Burpo എന്ന കുട്ടിയുടെ കഥ നമുക്കൊന്ന് കണ്ടു നോക്കാം

തന്‍റെ മകനുണ്ടായ അത്ഭുതകരമായ അനുഭവത്തെക്കുറിച്ച് നെബ്രാസ്ക്കയിലെ വെസ്ലിയാന്‍ പള്ളിയിലെ പാസ്റ്ററായ Todd Burpo എഴുതിയ Heaven Is For Real എന്ന പുസ്തകത്തെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

കഥ ഇങ്ങനെയാണ് Todd Burpo, Sonja Burpo ദമ്പതികളുടെ നാലുവയസുള്ള മകന്‍ അപ്രതീക്ഷിതമായി ഉണ്ടായ അപ്പെണ്ടിക്സ് സര്‍ജറിക്ക് ശേഷം ഓപ്പറെശഷന്‍ സമയത്ത് താന്‍ സ്വര്‍ഗത്തിലേക്ക് പോവുകയുണ്ടായി എന്ന്‍ പറയുന്നു ആ യാത്രയില്‍ അവന്‍ കണ്ട പല കാഴ്ചകളെ ക്കുറിച്ചും അവന്‍ തന്‍റെ മാതാപിതാക്കളോട് പറഞ്ഞു, അവയില്‍ അവരെ ഏറ്റവുമധികം ഞെട്ടിച്ച കാര്യങ്ങളായിരുന്നു, അന്നുവരെയും മക്കളോട് അവര്‍ പറയാതിരുന്ന ഗര്‍ഭസമയത്ത് തന്നെ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട കുഞ്ഞിനെ പറ്റിയുള്ള കോളട്ടന്‍റെ വാക്കുകളും,  കോള്‍ട്ടന്‍ ജനിക്കുന്നതിനു മുപ്പത് വര്‍ഷം മുന്‍പ് മരിച്ചുപോയ അച്ഛന്‍ റ്റോഡിന്റെ  മുത്തശനെ കണ്ടതായുമുള്ള അവന്‍റെ വാക്കുകളും. നാലുവയസ്സു കാരന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കുകള്‍ കേട്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന്‍ അറിയാതെ നില്‍ക്കുകയാണ് റ്റോടും കുടുംബവും. ഇനി എന്താണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക്ക എന്നതാണ് ചിത്രം പറയുന്നത്...

അക്കാദമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെടുകയും എമ്മി അവാര്‍ഡ് ജേതാവുമായ Greg Kinnearഉം  Kelly Reillyയുമാണ്‌ റ്റോട് ദമ്പതിമാരായി നമുക്ക് മുന്നിലെത്തുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു എങ്കിലും കോള്‍ട്ടനു ജീവന്‍ നല്‍കിയ Connor Corum എന്ന കൊച്ചു മിടുക്കന്റെ പ്രകടനമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. റിലീസിനെ തുടര്‍ന്ന്‍ പുസ്തകത്തെ പോലെ ചിത്രവും ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുതുകയുണ്ടായി ക്രിസ്തിയ ചിന്തകള്‍ക്ക് എതിരാണ് ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്നതായിരുന്നു പലരും ഉന്നയിച്ചിരുന്ന പ്രധാനകുറ്റങ്ങളില്‍ ഒന്ന്‍. ചിലപ്പോള്‍ അതിന്‍റെയൊക്കെ ഫലമായിട്ടാവാം അര്‍ഹിക്കുന്നതിലും ഒരുപാട് താഴെയുള്ള ചിത്രത്തിന്‍റെ IMDB റേറ്റിംഗ്.

വളരെ നല്ലൊരു ഫീല്‍ ഗുഡ് മൂവി അതാണ്‌ ഈ ചിത്രം ഇതില്‍ പറയുന്ന കാര്യങ്ങള്‍ പലരുടെയും വിശ്വാങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എതിരായിരിക്കാം എന്നാല്‍ അതെല്ലാം മാറ്റി വെച്ച് ഈ ചിത്രം കാണാനിരുന്നാല്‍ വളരെ നല്ലൊരു ദിശ്യാനുഭവമാകും ഈ ചിത്രം നിങ്ങള്‍ക്ക് സമ്മാനിക്കുക.

Saturday 8 November 2014

63.The Invisible

The Invisible (2007) : A Nice One.



Language: English
Genre: Teen Supernatural Thriller
Director: David S. Goyer
Writers: Mick Davis, Christine Roum
Stars: Justin Chatwin, Margarita Levieva, Marcia Gay

The Invisible is a teen supernatural movie which is an official remake of the  Swedish film, Den Osynlige, which was based on the novel of the same name by Mats Wahl.

The film tells the story of Nick Powell who is an excellent high school who raises money by selling homework's. He plans to travel to London for attending a writer's course. He tells about this to his best friend, Pete Egan that he has already brought the airplane ticket but hasn't told to his mom, who won't let him go if she knows. Then there is Annie Newton the trouble maker in school. Nick's friend Peter Egan owes money to her... When events starts to unfold, cause of a mistaken identity Nick takes severe beating from Annie and her gang, When Nick goes unconscious Annie and rest of the gang thinks he's dead, his body is now dumped in a sewer. The next morning, he discovers he cannot be seen - he is now a spirit in a state of limbo and can only observe as the events of that day unfold.         

Though the movie have some similarities with 2005 film 'Just like Heaven' and 1999 film 'The Sixth Sense' still it manages to be different. The film tells us that what really matters is making your life worth something and taking control of it on your own.

The script and direction is just average, the main positive of the movie is the performance of Margarita Levieva as Annie, Her transformations throughout the movie is fantastic, specially her performance in the climax scene is really good. Justin Chatwin as Nick Powell has also done a decent job. Overall The Invisible is a one time watchable movie which you can enjoy if you go with zero expectation.

Thursday 6 November 2014

62.JFK

JFK (1991) :  A Must Must Must Must Must Watch Movie.


Language: English
Gnere: Political Thriller
Director: Oliver Stone
Writers: Oliver Stone, Zachary Sklar
Stars: Kevin Costner, Gary Oldman, Jack Lemmon

അമേരിക്കയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രശസ്തരായ പ്രസിടന്ടുമാരില്‍ ഒരാളായിരുന്നു John F. Kennedy. തന്‍റെ ഭരണകാലത്ത് അദ്ദേഹം അമേരിക്കക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‌. എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങള്‍ ഇന്നും ചുരുളഴിയാതെ നില്‍ക്കുകയാണ്. ലുസിയാന ഡിസ്ട്രിക്ട് അറ്റോര്‍ണി ആയിരുന്ന Jim Garrisonനും കൂട്ടരും ചേര്‍ന്ന്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഒരു രാഷ്ട്രിയ ഗുഡാലോചനയുടെ ഫലമായിരുന്നു കെന്നഡിയുടെ കൊലപാതകം എന്ന്‍ കണ്ടെത്തുകയുണ്ടായി എന്നാല്‍ ശക്തമായ തെളിവുകളില്ല എന്നതിനെ തുടര്‍ന്ന്‍ കേസ് തള്ളിക്കളയുകയാണുണ്ടായത്. ജിമിന്‍റെ കണ്ടെത്തലുകള്‍ ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതായിരുന്നു..  

1991ല്‍ ജിം ഗാരിസണിന്‍റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി Oliver Stone അണിയിച്ചൊരുക്കിയ ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറാണ് JFK.

കഥാന്തു:

1963 നവംബര്‍ 22ന് അമേരിക്കയുടെ  35ആമത് പ്രസിഡന്റ്‌ ജോണ്‍ ഫ് കെന്നഡി റ്റെക്സസിലെക്കുള്ള തന്‍റെ യാത്രയ്ക്കിടയില്‍ ഡല്ലാസില്‍ വെച്ച് കൊലപെടുകയുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ Lee Harvey Oswald അറസ്റ്റ്‌ ചെയ്യപെടുന്നു, എന്നാല്‍ ട്രയല്‍ നടക്കുന്നതിനു മുന്‍പേ തന്നെ Jack Ruby അയാളെ കൊലപെടുത്തുന്നു. തുടര്‍ന്ന്‍ നടന്ന അന്വേഷണത്തില്‍ ഇരുവരും ഒറ്റയ്ക്കാണ് കൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന്‍ തെളിഞ്ഞു. എന്നാല്‍ ലുസിയാന ഡിസ്ട്രിക്ട് അറ്റോര്‍ണി Jim Garrisonന് ഈ കണ്ടെത്തലുകളോടു യോജിക്കാനാവുന്നില്ല. തനിക്ക് വിശ്വാസമുള്ള ആളുകളെ ചേര്‍ത്ത് അദ്ദേഹം തന്‍റേതായ രീതിയില്‍ ഒരന്വേഷണം ആരംഭിക്കുന്നു....

എന്തായിരുന്നു ജിം തന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ? യഥാര്‍ത്ഥത്തില്‍ കെന്നഡിയുടെ മരണം ഒരു ഗൂഡാലോച്ചനയുടെ ഫലമായിരുന്നോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്...

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച കലാസൃഷ്ട്ടി എന്ന്‍  നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മരണത്തിനു തൊട്ടു മുന്‍പ് വരെയുള്ള കെന്നഡിയുടെ രാഷ്ട്രിയ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ  വീഡിയോ ദ്രിശ്യങ്ങള്‍ കാണിച്ചാണ് ചിത്രം തുടങ്ങുന്നത് അവിടം മുതല്‍ അവസാനം വരെ ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറിന്റെ എല്ലാ അനുഭൂതിയും ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നു. ജിമിന്‍റെ അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം പ്രേക്ഷകനും സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ സംശയങ്ങള്‍ നമ്മുടെയും സംശയങ്ങളായി മാറുന്നു. ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക്ചിത്രം വളരെപെട്ടന്ന് ആഴ്ന്നിറങ്ങുന്നു.

 Jim Garrisonന്‍റെ "On the Trail of the Assassins",  Jim Marrsന്‍റെ "Crossfire: The Plot That Killed Kennedy" എന്നി പുസ്തകങ്ങളെ അസ്പതമാക്കിയാണ് Oliver Stoneഉം Zachary Sklarഉം ചിത്രത്തിന്‍റെ തിരകഥയൊരുക്കിയത്. അത് വളരെ മികച്ച രീതിയില്‍ പ്രേക്ഷകനു മുന്നിലെത്തിക്കുവാന്‍ ചിത്രത്തിന്‍റെ സംവിധായകനും കൂടിയായ Oliver Stoneന് സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം ഒരു മികച്ച സംവിധായകന്‍റെ കൈയ്യൊപ്പുകള്‍ നമുക്ക് കാണാം. അതുപോലെ Robert Richardson ന്‍റെ ഛായാഗ്രഹണം, Joe Hutshing, Pietro Scalia എന്നിവരുടെ എഡിറ്റിംഗ്എല്ലാം എടുത്ത് പറയേണ്ട ചിത്രത്തിന്‍റെ മേന്മകളാണ്. മികച്ച ചിത്രതിനുള്‍പ്പടെ 8ഓളം അക്കാദമി അവാര്‍ഡുകള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ചിത്രം, മികച്ച ഛായാഗ്രഹണത്തിനും മികച്ച എഡിറ്റിങ്ങിനുമുള്ള 1991ലെ അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കി.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ മികച്ച പ്രകടനങ്ങളായിരുന്നു. ജിം ഗാരിസണായി Kevin Costner അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു, എന്ന്‍ വേണം പറയാന്‍. എടുത്ത് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പേരുടെ പേരുകള്‍ ഇതുപോലെ പറയേണ്ടി വരും കാരണം ചിത്രത്തില്‍ ക്ഷണനേരത്തേക്ക് വന്നു പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പോലും മികച്ച പ്രകടന്നങ്ങളാണ്കാഴ്ചവെച്ചിരിക്കുന്നത്.

കെന്നഡിയുടെ കൊലപാതകത്തിന് പിന്നിലെ കഥകള്‍ മാത്രമല്ല ഈ ചിത്രം, അമേരിക്കന്‍ രാഷ്ട്രിയത്തിലെ പല പ്രധാന സംഭവങ്ങളും ഈ ചിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ഇതിനെല്ലാം പുറമേ സത്യം അത് എത്ര മൂടിവെച്ചാലും ഒരിക്കല്‍ പുറത്ത് വരിക തന്നെ ചെയ്യും അത് തെടിപോകാന്‍ നാം തൈയ്യാറാവണം എന്ന സന്ദേശം ചിത്രം നമുക്ക് നല്‍കുന്നുണ്ട്.

യഥാര്‍ത്ഥ സംഭവവങ്ങളെ ആസ്പതമാക്കിയുള്ള മികച്ച പൊളിറ്റിക്കല്‍ ത്രില്ലെര്സ് അന്വേഷിക്കുന്നതിനിടയിലാണ് Manish K Nair എനിക്ക് ഈ ചിത്രം നിര്‍ദേശിച്ചത്. മുന്‍പ് കണ്ട പല ഹോളിവുഡ് ചിത്രങ്ങളിലും പറഞ്ഞു കേട്ട ഒരു പേരായിരുന്നു ജോണ്‍ ഫ് കെന്നഡി, അന്ന്‍ മുതലേ അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് അറിയണമെന്നാഗ്രഹം മനസ്സിലുണ്ടായിരുന്നു അത് കൊണ്ട് തന്നെ മറ്റെല്ലാ ഡൌണ്ലോഡുകളും മാറ്റി വെച്ച് ഞാന്‍ ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കാണുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങളില്‍ ഒന്നാണ് JFK..

ചിത്രം കണ്ടു കഴിഞ്ഞു ഇപ്പോള്‍ ഞാന്‍ JFK യുടെ മരണത്തിനു പിന്നിലെ കഥകളെ കുറിച്ചു ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് അത്രയധികം ഈ ചിത്രം എന്നെ സ്വാധീനിച്ചു നല്ല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം

Monday 3 November 2014

61.Fury

Fury (2014) : "Ideals are peaceful, History is violent"

Language: English
Genre: Action-War-Drama
Director: David Ayer
Writer: David Ayer
Stars: Brad Pitt, Shia LaBeouf, Logan Lerman 

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡില്‍ നിന്നും ഒട്ടനവധി യുദ്ധ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 1998ല്‍ സ്പില്‍ബര്‍ഗ് അണിയിച്ചൊരുക്കിയ സേവിംഗ് പ്രൈവറ്റ് റയന്‍ എന്ന അതിമനോഹര ചിത്രമാണ്. യുദ്ധരംഗങ്ങള്‍ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രവുമില്ല. അതുകൊണ്ട് തന്നെ ഈ ചിത്രം കണ്ടതിനു ശേഷം യുദ്ധ  പശ്ചാത്തലത്തില്‍ വന്ന മറ്റു ചിത്രങ്ങളൊന്നും തന്നെ കാണാന്‍ തോന്നിയിട്ടില്ല  എന്നാല്‍ കഴിഞ്ഞ ദിവസം തികച്ചും യാഥിര്‍ശ്ചികമായി Brad Pitt, Shia LaBeouf, Logan Lerman തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി David Ayer അണിയിച്ചൊരുക്കിയ ഫ്യുറി എന്ന ചിത്രം കാണാനിടയായി...

1939ല്‍ പോളണ്ടിലെക്ക് ജെര്‍മനിയുടെ കടന്നുകയറ്റം മുതല്‍ 1945ലെ അവരുടെ കീഴടങ്ങല്‍ വരെയുള്ള കാലത്തെ ചരിത്ര താളുകളില്‍ യൂറോപ്യന്‍ തിയറ്റര്‍ എന്നാണ് രേഖപെടുത്തിയിട്ടുള്ളത് ഈ കാലമത്രയും അതി ഭയാനകമായ യുദ്ധമാണ് യൂറോപ്പ് മുഴുവനും അരങ്ങേറിയത്...

ഏപ്രില്‍ 1945ല്‍ കൃത്യമായി പറഞ്ഞാല്‍ യുദ്ധം അവസാനിക്കുന്നതിനു ഒരു മാസം മുന്‍പ് സഖ്യ രാജ്യങ്ങളെല്ലാം തന്നെ ജെര്‍മനിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് , ഈ അവസാന നാളുകളില്‍ ആര്‍ക്കും ഇനി ഈ യുദ്ധത്തിനു വേണ്ടി ജീവന്‍ കളയാന്‍ താല്‍പര്യമില്ല ഈ അവസരത്തില്‍ അമേരിക്കന്‍ സൈന്യത്തിലെ  സെര്‍ജന്റ് വാര്‍ഡാഡിയും അഞ്ചു പേരടങ്ങുന്ന അദ്ദേഹത്തിന്റെ സംഖവും,  ഫ്യുറി എന്നുപേരുള്ള തങ്ങളുടെ ഷെര്‍മന്‍ ടാങ്കുമായി (Sherman tank - M4 tank എന്നും പറയും ) ശത്രുവിന്‍റെ മണ്ണിലേക്ക് അധിമാരകമായ ഒരു ദൗത്യത്തിന് പുറപ്പെടുന്നു.  അംഗ ബലത്തിലും ആയുദ്ധ ബലത്തിലും പിന്നിലായ സംഖത്തിലേക്ക് ഇന്നുവരെ ഒരു ടാങ്കിന്റെ ഉള്‍വശം പോലും കണ്ടിട്ടില്ലാത്ത നോര്‍മാനും എത്തിചേരുന്നു.  നാസി ജെര്‍മനിയുടെ ഹൃദയത്തിലേക്കുള്ള ഇവരുടെ പടയോട്ടം ഇവിടെ തുടങ്ങുകയായി... വാര്‍ഡാഡിക്കും സംഖത്തിനും ഇനി എന്താണ് സംഭവിക്കുക്ക ? വിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഇവരുടെ ഈ സാഹസിക ദൗത്യം ലക്‌ഷ്യം കാണുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്...

 യുദ്ധ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ പലതും ഇതിനു മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഒരു ടാങ്കറിന്റെ അകത്തുള്ള സംഖത്തിന്‍റെ മാനസികാവസ്ഥയും അവരുടെ യുദ്ധ മുറകളും മറ്റും അദ്യമായാണ്  കാണുന്നത്. വളരെ യാഥാസ്ഥിതികതായോടുകൂടി ഈ രംഗങ്ങള്‍ അണിയിചോരുക്കുവാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. ചിത്രം കണ്ടു കഴിയുമ്പോള്‍ ഒരു ടാങ്കിനകത്ത് ജീവിച്ച അനുഭൂതി ഓരോ പ്രേക്ഷകനും ലഭിക്കുന്നു യുദ്ധ രംഗങ്ങള്‍  അതിന്‍റെ തീവ്രധയോട് കൂടി അവതരിപ്പിച്ച ചുരുക്കം ചിത്രങ്ങളില്‍ ഒന്നാണ് ഫ്യുറി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍പ് ഇറങ്ങിയ പല ചിത്രങ്ങളും നാസി പടയുടെ ക്രൂരതകള്‍ എടുത്ത് കാണിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചപ്പോള്‍, ഇരു പക്ഷത്തിന്റെയും ക്രൂര ചെധികള്‍ ഫ്യുറി തുറന്ന്‍ കാട്ടുന്നു. മനുഷ്യനിലെ തിന്മയുടെയും നന്മയുടെയും ഏറ്റവും വലിയ മുഖങ്ങള്‍ യുദ്ധത്തില്‍ പുറത്തുവരുന്നു എന്ന്‍ ചിത്രം നമ്മോട് പറയുന്നു.

ചിത്രത്തിന്‍റെ തിരകഥാക്രിത്തും സംവിധായകനുമായ ഡേവിഡ്‌ യെര്‍ വളരെ മികച്ചൊരു ചിത്രം ഒരുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചുവെന്ന് നിശംശയം പറയാം. അതുപോലെ ചിത്രത്തിന്‍റെ ഛായാഗ്രഹണം വളരെയധികം മികവ് പുലര്‍ത്തുന്നതായിരുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ മികച്ച പ്രകടന്നങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ കരുത്ത്. എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ ബ്രാഡ് പിറ്റ് എന്ന നടന്‍ തിളങ്ങി എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്, യുദ്ധമുഖത്തേക്ക് ആദ്യമായി കടന്നു വരുകയും അതിന്‍റെ തീക്ഷണതയ്ക്ക് മുന്‍പില്‍ പതറുകയും പിന്നീട് അനുഭവത്തിലുടെ ആ തീവ്രതയെ സദൈര്യം നേരിട്ട നോര്‍മാനെ അവതരിപ്പിച്ച  ലോഗന്‍ ലിമാന്‍ ആയിരുന്നു. The Perks of Being a Wallflower എന്ന ചിത്രം കണ്ടപ്പോഴേ ഇദ്ദേഹത്തില്‍ നിന്നും വരും കാലങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ ഉണ്ടാകും എന്ന്‍ പ്രതീക്ഷിചതാണ് അത് വെറുതെയായില്ല. ഇവരെ കുടാതെ Shia LaBeouf, Jon Bernthal, Michael Peña എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു.

ചുരുക്കത്തില്‍ ഈ വര്‍ഷം ഹോളിവുഡില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഫ്യുറി അതുപോലെ മികച്ച യുദ്ധ ചിത്രങ്ങളുടെ ഗണത്തിലും ഈ ചിത്രം ഉള്‍പ്പെടും കഴിയുന്നവര്‍ തിയറ്ററില്‍ പോയി തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കണം. ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന യുദ്ധ ചിത്രങ്ങളില്‍ ഇനി എന്നും ഈ ചിത്രവുമുണ്ടാകും.

Wednesday 8 October 2014

60.The Edge of Heaven

The Edge of Heaven (German: Auf der anderen Seite, Turkish: Yaşamın Kıyısında) (2007) മികച്ചൊരു തുര്‍ക്കിഷ് - ജര്‍മ്മന്‍ ഡ്രാമ.


Language: Turkish - German
Genre: Drama
Director: Fatih Akin
Writer: Fatih Akin
Stars: Baki Davrak, Gürsoy Gemec, Cengiz Daner

Yeter എന്ന വേശ്യ സ്ത്രിയെ കാമുകിയാക്കി ഒപ്പം താമസിപ്പിക്കുവാനുള്ള അച്ഛന്‍ അലിയുടെ തീരുമാനത്തോട് നെജാത്തിനു യോജിപ്പുണ്ടായിരുന്നില്ല, എങ്കിലും അച്ഛനോടുള്ള ഇഷ്ടത്തെ തുടര്‍ന്നയാള്‍ അധിനെ എതിര്‍ക്കാന്‍ മുതിര്‍ന്നില്ല.  Yeter  തുര്‍ക്കിയിലുള്ള തന്‍റെ മകളുടെ പഠനത്തിനാവശ്യമായ പണത്തിനു വേണ്ടിയാണ് വേശ്യാവൃത്തി ചെയ്യുന്നത് എന്നറിയുമ്പോള്‍ അവരോട് അയാളില്‍ അല്പം ദയ ഉളവാകുന്നു. അവര്‍ നന്നായി അടുക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി Yeter മരണപെടുകയും അതിനെത്തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അകലുകയും ചെയ്യുന്നു. Yeterന്‍റെ മകള്‍ Aytenനെ അന്വേഷിച്ചു നെജാത്ത് തുര്‍ക്കിലേക്ക് പോവുന്നു... 

രാഷ്ട്രിയ പ്രവര്‍ത്തകയായ Ayten ഇതിനോടകം തന്നെ തുര്‍ക്കി പോലിസ് കണ്ണുകളെ വെട്ടിച്ചു ജെര്‍മനിയില്‍ എത്തി ചേര്‍ന്നിരുന്നു. Lotte എന്ന പെണ്‍കുട്ടിയുമായി അവള്‍ സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും Lotte

 അവളെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. Lotteയുടെ ചെഷ്ട്ട അവളുടെ തികച്ചും സാധാരണക്കാരിയായ അമ്മ Susanne ഒട്ടും തന്നെ ഇഷ്ടപെട്ടിരുന്നില്ല...  അധികം വൈകാതെതന്നെ  Lotteയും Aytenനും പ്രണയത്തിലാവുന്നു...  Ayten പോലിസ് പിടിയില്‍ ആവുകയും അവരുടെ ശരണാഭേക്ഷ കോടതിതള്ളികളയുകയും ചെയ്യുന്നതോടെ അവളെ തിരിച്ചുതുര്‍ക്കിയിലേക്ക് അയക്കുകയും അവിടെ ജയിലിലാക്കുകയും ചെയ്യുന്നു. തന്‍റെ പ്രണയിനിയെ മോചിപ്പിക്കുവാനായി Lotte തുര്‍ക്കിയിലേക്ക് പോവുന്നു...

നെജാത്ത് ഇപ്പോള്‍ എവിടെയാണ് ? Ayten കുറിച്ചുള്ള അയാളുടെ അന്വേഷണം അയാളെ എവിടെയാണ് എത്തിച്ചിരിക്കുന്നത് ? Lotteക്ക് Aytenനെ പുറത്ത് കൊണ്ടുവരുവാന്‍ സാധിക്കുമോ ? നെജാത്തിന്റെ അച്ഛന്‍ അലി ഇപ്പോല്‍ എവിടെയാണ് ? ഇതെല്ലാമാണ് മുന്‍പോട്ടുള്ള കഥാഗതി...

തുര്‍ക്കി, ജര്‍മ്മനി എന്നി രാജ്യങ്ങളിലെ രാഷ്ട്രിയവും സാമുഹികവുമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ മനുഷ്യന്‍റെ ജീവിതത്തെയും അവന്‍റെ ആശയങ്ങളെയും തീരുമാനങ്ങളെയുമെല്ലാം എപ്രകാരം മാറ്റി മറിക്കുന്നു എന്ന്‍ ചിത്രം നമ്മോട് പറയുന്നു. സംസ്കാരവും , തലമുറയും എത്ര മാറിയാലും മനുഷ്യന്‍റെ സ്വഭാവത്തില്‍ ചില കാര്യങ്ങള്‍ ഏറെകുറെ ഒന്നായിരിക്കും എന്നും ഈ ചിത്രം നമ്മോട് പറയുന്നു. ഇങ്ങനെ പല ആശയങ്ങളും ചിത്രം നമ്മോട് പങ്കുവയ്ക്കുന്നുണ്ട്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട് പ്രേത്യേഗിച്ചു എടുത്ത് പറയത്തക്ക പ്രകടനം ആരില്‍ നിന്നും ഉണ്ടായതായി തോന്നിയില്ല.

തുടക്കം മുതല്‍ അവസാനം വരെ വളരെ പതുക്കെയാണ് ചിത്രം സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ അത്തരമൊരു മാനസികാവസ്ഥയില്‍ തന്നെ ഈ ചിത്രത്തെ സമീപിചില്ലെങ്കില്‍ ചിത്രം ആസ്വദിക്കാന്‍ നമുക്ക് സാധിചെന്ന്‍ വരില്ല. മാത്രമല്ല ചിത്രം നമ്മളോട് പങ്കുവയ്ക്കുന്ന ആശയങ്ങളെല്ലാം തന്നെ വെളിവാകുന്നത് അവസാന നിമിഷങ്ങളിലാണ് അതുവരേയും ചിത്രം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന്‍  പ്രേക്ഷകന് മനസിലാക്കുവാന്‍ സാധിക്കുന്നില്ല അതിനാല്‍ പലയിടത്തും നമ്മുടെ ക്ഷമയെ ഈ ചിത്രം പരീക്ഷിക്കുന്നുണ്ട് എന്നാല്‍ ഇവയെല്ലാം ഉള്‍കൊണ്ട് ഈ ചിത്രം നിങ്ങള്‍ കാണുകയാണെങ്കില്‍ മികച്ചൊരു ചിത്രം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്ന് നിസംശയം പറയാം. കാനന്‍സ് ഫിലിം ഫെസ്റിവല്‍ അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രത്തിന് ലഭിച്ച സ്വീകരണം അതിന്റെ തെളിവാണ്.

Friday 3 October 2014

59.Madras

മദ്രാസ് (2014) : കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവ്.




Language: Tamil
Genre: Drama
Director : Pa. Ranjith
Writers: Pa. Ranjith
Stars: Karthi, Catherine Tresa, Kalaiyarasan, Ritwika

ശഗുനി, അലക്സ്‌ പാണ്ടിയന്‍, ഓള്‍ ഇന്‍ ഓള്‍ അഴഗു രാജ, ബിരിയാണി എന്നി ഒട്ടും തന്നെ നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവാണ് മദ്രാസ്‌.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു സുഹ്രത്തുക്കള്‍ അവരുടെ സൗഹ്രിദത്തിന്റെ അടയാളമെന്നോണം ആ നാട്ടിലെ വലിയൊരു മതിലില്‍ അവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രവു വരച്ചുവെച്ചിട്ടുണ്ട് പാര്‍ട്ടിയുടെ അഭിമാനം കൂടിയാണ് ഈ ചിത്രം. എന്നാല്‍ സുഹ്രത്തുക്കള്‍ ശത്രുക്കളായി രണ്ടു പാര്‍ട്ടികളായി മാറുന്നിടത്തു നിന്നും പ്രശ്നങ്ങള്‍ തുടങ്ങുകയായി, ഇരു പാര്‍ട്ടിക്കാരും തങ്ങളുടെ നേതാവിന്‍റെ ചിത്രം ഭരണം മാറുന്നതിനനുസരിച്ച് മതിലില്‍ പ്രദിഷ്ട്ടിച്ചു പോന്നു എന്നാല്‍ മതിലിനു മുന്‍പില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്നതോടെ മതിലിനു പ്രേതഭാത ഉണ്ടെന്ന്‍ പരക്കുകയും അവിടെ ഒരു അമ്പലം ഉണ്ടാക്കുകയും ചെയ്യുന്നു ഒപ്പം ആ സമയം മതിലില്‍ വരച്ചിരുന്ന ചിത്രം അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുന്നു. തങ്ങളുടെ നേതാവിന്‍റെ ചിത്രം അവിടെ പ്രദിഷ്ട്ടിക്കാനായി എതിര്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയും അത് വലിയൊരു കലാപത്തിനു വഴി തെളിയിക്കുകയും ചെയ്യുന്നു അന്ന് മുതല്‍ ഈ ഒരു മതിലിന്‍റെ പേരില്‍ ജീവന്‍ വെടിഞ്ഞവര്‍ ഒരുപാടുണ്ട്...ഇന്നും ഈ വഴക്ക് ശക്തിയായി നിലനില്‍ക്കുകയാണ്. ഇത്തവണ വരുന്ന ഇലക്ഷനില്‍ തങ്ങളുടെ നേതാവിന്‍റെ ചിത്രം എന്ത് വിലകൊടുത്തും മതിലില്‍ പ്രദിഷ്ട്ടിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് അന്ബ്. എടുത്ത് ചാട്ടകാരനും പെട്ടന്ന്‍ ദേഷ്യം വരുന്ന സ്വഭാവമുള്ളവനുമായ അന്ബിന്റെ ഉറ്റ സുഹ്രത്ത്‌ കാളിയും അവനൊപ്പമുണ്ട്. ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളിലുടെയാണ് കഥ മുന്നോട്ടു പോകുന്നത്....

യഥാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്‍റെയും കഥപറഞ്ഞ് ആദ്യപകുതി കടന്നു പോയപ്പോള്‍, ചതിയും പ്രതികാരവും പ്രണയവും അങ്ങനെ വികാരഭരിതമായ  മികച്ചൊരു രണ്ടാം പകുതിയാണ്  പിന്നീടു വന്നത് എന്നാല്‍ തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടുമുന്‍പ് വരെ ലഭിച്ച ആ സുഖം അത്രയും ക്ലൈമാസ് കളഞ്ഞുകുളിച്ചു

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നും എങ്കിലും എനിക്ക് ഏറ്റവുമിഷ്ട്ടപെട്ടത് അന്ബിന്റെ ഭാര്യയുടെ വേഷം ചെയ്ത ഋത്വികയെയാണ് വളരെ നല്ലൊരു ഭാവി ഈ നടിയെ കാത്തിരിക്കുന്നുണ്ട്.  അതുപോലെ അന്ബിനെ അവതരിപ്പിച്ച കലൈയരസന്‍ (ചില രംഗങ്ങളില്‍ സുര്യയുമായി ചെറിയൊരു രൂപ സാധിര്‍ശ്യം എനിക്ക് അനുഭവപെട്ടു), നായിക കാതെറിന്‍ ഇവരുടെയല്ലാം അഭിനയം വളരെ റിയലിസ്റ്റിക് ആയിരുന്നു. ഇവരില്‍ നിന്നുമെല്ലാം ഇനിയും മികച്ച കഥാപാത്രങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം,  കാര്‍ത്തിയെ സംഭന്ധിച്ചു വളരെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. തന്‍റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  തുടര്‍ന്നും നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

രഞ്ജിത്തിന്റെ സംവിധാനം നന്നായിട്ടുണ്ട് തന്‍റെ തന്നെ കഥ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ക്ലൈമാക്സ്‌ മാത്രമാണ് മോശമായി എന്ന്‍ തോന്നിയത്. രാഷ്ട്രിയത്തിനും പാര്‍ട്ടിക്കും വേണ്ടി പോരാടാന്‍ ഇറങ്ങി തിരിച്ചു സ്വന്തം ഭാവിയും ജീവിതവും നശിപ്പിച്ചു കളയുന്ന യുവത്വത്തിനു നല്ലൊരു മെസ്സേജ് ഈ ചിത്രത്തിലുടെ സംവിധായകന്‍ നല്‍കുന്നുണ്ട്.

സന്തോഷ്‌ നാരായണന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തോട് വളരെയധികം ചേര്‍ന്ന്‍ നില്‍ക്കുന്നവയായിരുന്നു ഇവ രണ്ടും. അതുപോലെ പ്രവീണിന്‍റെ എഡിറ്റിംഗ്, പിന്നെ ഇതിലെ സങ്കട്ടന രംഗങ്ങളുടെ കൊറിയോഗ്രാഫി എന്നിവയും നന്നായിരുന്നു.

ചുരുക്കത്തില്‍ പ്രേക്ഷകന്‍റെ മനസ്സിനെ തൊടുന്ന സൗഹൃദം, പ്രണയം. മികച്ച സംഭാഷണങ്ങള്‍,  മികച്ച കുറെ രംഗങ്ങള്‍, നല്ല നല്ല ഗാനങ്ങള്‍, ഓരോ രംഗത്തിനും മാറ്റു കൂട്ടുന്ന പശ്ചാത്തല സംഗീതം, മികച്ച സങ്കട്ടന രംഗങ്ങള്‍ ഇവയെല്ലാം കൊണ്ട് സംഭന്നമാണ് മദ്രാസ്.

Wednesday 1 October 2014

58.August Rush

August Rush (2007) : സംഗീത സാന്ദ്രമായൊരു മുത്തശ്ശികഥ.


Language: English
Genre: Musical Drama
Director: Kirsten Sheridan
Writers: Nick Castle (screenplay), James V. Hart
Stars: Freddie Highmore, Keri Russell, Jonathan Rhys Meyers

ഫെയറി ടെയില്‍സ് (Fairy Tales) അഥവാ കെട്ടുകഥകള്‍/മുത്തശ്ശികഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, ആയിരത്തിയൊന്നു രാവുകളിലെ അലാവുദിന്റെ അത്ഭുത വിളക്കും, സിന്ധ്ഭാദ് എന്ന നാവികന്‍റെ ഏഴു യാത്രകളും, വണ്ടര്‍ ലാന്ടിലെ ആലീസുമൊക്കെ ഏവരുടെയും ഇഷ്ട കഥകളില്‍ ഒന്നാണ്...എന്നാല്‍ ഇവിടെ നമുക്ക് ജന്മനാ സംഗീതം ഒരു അപൂര്‍വ്വ സിദ്ധിയായി ലഭിച്ച ഒരു പതിനൊന്ന്‍ വയസ്സുകാരന്‍റെ കഥ കാണാം, അവന്‍റെ സംഗീതമുപയോഗിച്ചു അവന്‍റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണവനിന്ന്‍...
പ്രശസ്തയായൊരു സെലിസ്റ്റാണ് (Cellist) ലൈല, അതേസമയം ഒരു സാധാരണ ക്ലബിലെ നല്ലൊരു ഗിറ്റാര്‍ പ്ലയറും ഗായകനുമാണ് ലുയിസ്. തങ്ങളുടെ മനസ്സിലെ സംഗീതത്തെ പിന്തുടര്‍ന്ന്‍ സഞ്ചരിച്ച ഇരുവരും പരസ്പരം കണ്ടുമുട്ടുകയും ആ മാത്രയില്‍ തന്നെ പ്രണയത്തിലാവുകയും ചെയ്യുന്നു. ആ രാത്രി അവര്‍ ഒരുമിച്ച് ചെലവഴിക്കുന്നു, എന്നാല്‍ വെത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവര്‍ക്ക് ഇനിയൊരിക്കലും തമ്മില്‍ കാണാനാവാത്തവിധം അകലേണ്ടി വന്നു.... എന്നാല്‍ ലൈലയുടെ ഉദരത്തില്‍ അവരുടെ കുഞ്ഞ് വളരാന്‍ തുടങ്ങുന്നു...പൂര്‍ണ ഗര്‍ഭിണിയായ അവള്‍ക്ക് അപ്രതീക്ഷിതമായി ഒരു അപകടമുണ്ടാവുന്നു  ഭാഗ്യവശാല്‍ അപകടമൊന്നും കൂടാതെ അവള്‍ ആ കുഞ്ഞിന് ജന്മം നല്‍കി... മകളുടെ ഭാവി നശിഞ്ഞുപോകുമോ എന്ന ഭയത്താല്‍ ലൈലയുടെ അച്ഛന്‍ ആ പിഞ്ചു കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ ഏല്‍പിക്കുകയും കുഞ്ഞ് മരിച്ചുപോയി എന്ന്‍ ലൈലയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നു... അതിനു ശേഷം പിന്നീടൊരിക്കലും അവള്‍ സംഗീതത്തിലേക്ക് മടങ്ങിയിട്ടില്ല...  ലൈലക്ക് സംഭവിച്ചതൊന്നും അറിഞ്ഞിട്ടില്ലെങ്കിലും ലുയിസും തന്‍റെ സംഗീത ജീവിതത്തോടു എന്നനേക്കുമായി വിടപറഞ്ഞു കഴിഞ്ഞിരുന്നു.... 

പതിനൊന്ന്‍ വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇന്ന് ലൈലയുടെയും ലുയിസിന്റെയും മകന്‍ ഇവാന്‍ താന്‍ കേള്‍ക്കുന്ന സംഗീതത്തിലുടെ തന്‍റെ മാതാപിതാക്കള്‍ തന്നെ വിളിക്കുകയാണെന്ന് അവന്‍ വിശ്വസിക്കുന്നു തുടര്‍ന്ന്‍ അവരെ അന്വേഷിച്ചവന്‍ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ എത്തിചേരുന്നു... അവന്‍റെ അപൂര്‍വ്വ സിദ്ധി അവനു ന്യൂ യോര്‍ക്കില്‍ സഹായകരമാവുന്നതിനൊപ്പം അവനെ ചില പ്രശ്നങ്ങളിലും കൊണ്ടെത്തിക്കുന്നു. നഗരത്തില്‍ കുട്ടികളെ ഭിക്ഷയെടുപ്പിച്ചു പണമുണ്ടാക്കുന്നവരില്‍ പ്രമുഖനായ മാക്സ്വെല്ലിന്റെ കൈകളില്‍ അവന്‍ ചെന്നെത്തുന്നു. അവനിലെ അപൂര്‍വ്വ സിദ്ധി തിരിച്ചറിഞ്ഞയാള്‍ അവനെ പണമുണ്ടാക്കാനായി ഉപയോഗിക്കുന്നു. അയാളില്‍ നിന്നും ഓടിരക്ഷപെട്ട ഇവാന്‍ പിന്നീടു ചെന്നെത്തിയത് ഒരു പള്ളിയിലായിരുന്നു അവിടെ അച്ഛനും മറ്റാളുകളും അവന്‍റെ കഴിവ് തിരിച്ചറിയുകയും അവനെ അവിടുത്തെ ഏറ്റവും മികച്ച സംഗീത വിദ്യാലയമായ ജൂല്ലിയാര്‍ഡിലേക്ക് അവനെ അയക്കുകയും ചെയ്യുന്നു. അവിടെ അവനു ആവശ്യമായ പഠനം ലഭിക്കാന്‍ തുടങ്ങുന്നു...

ഇനി എന്താണ് ഇവാന്‍റെ ജീവിതത്തില്‍ സംഭാവിക്കുക്ക ? തന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ അവനു സാധിക്കുമോ ? തങ്ങളുടെ മകന്‍ ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയാത്ത ലൈലയും ലുയിസും ഇന്നെവിടെയാണ്‌ ?  അറിയണമെങ്കില്‍ ചിത്രം ഒന്ന്‍ കണ്ടുനോക്കു...

ആദ്യമേ പറഞ്ഞപോലെ അതിമനോഹരമായൊരു മുത്തശ്ശികഥയിലുടെ യാത്ര ചെയ്ത അനുഭവമാണ് ഈ ചിത്രം നമുക്ക് നല്‍കുന്നത്. കാതുകള്‍ക്ക് കുളിര്‍മ നല്‍കുന്ന ഒരുപിടി നല്ല ഗാനങ്ങളും ഈ യാത്രയില്‍ നമുക്ക് അകമ്പടിയായുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫ്രെഡി, കെറി, ജോനാഥന്‍ അങ്ങനെ എല്ലാവരും തന്നെ നല്ല രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തില്‍ വളരെ ഹൃദ്യമായിട്ടാണ് സംവിധായകന്‍ ക്രിസ്റ്റെന്‍, നിക്കിന്റെയും ജയിംസിന്റെയും തിരകഥ ദ്രിശ്യവല്‍കരിചിട്ടുള്ളത്... അതുപോലെ ജോണിന്‍റെ ഛായാഗ്രഹണവും ഏറെപ്രശംസയര്‍ഹിക്കുന്നു....

ഒരുപാട് കാലമായി ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അപ്പോഴൊന്നും അതിനു സാധിച്ചില്ല , ഒടുവില്‍ കണ്ടു കഴിഞ്ഞപ്പോള്‍ എന്തേയ് നേരത്തെ കണ്ടില്ല എന്ന ചോദ്യം മാത്രമായിരുന്നു അവശേഷിച്ചത്...

Monday 15 September 2014

57.In the Line of Fire

 In the Line of Fire (1993) : ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം.
 

Language: English
Genre: Crime-Action
Director: Wolfgang Petersen
Writer: Jeff Maguire
Stars: Clint Eastwood, John Malkovich, Rene Russo

ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ പേര് മാത്രം മതി ചിത്രം കാണാന്‍ അപ്പോള്‍ ട്രോയ്, എയര്‍ ഫോഴ്സ് വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വുള്‍ഫ്ഗാന്ഗ് പിറ്റേര്‍സണുമൊത്ത് ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകനുണ്ടാകുന്ന പ്രതീക്ഷകളെ കുറിച്ചു പറയേണ്ടതിലല്ലോ ? ആ പ്രതീക്ഷകള്‍ക്കെല്ലാമൊത്ത് ഉയര്‍ന്ന ഒരു ചിത്രമാണ്‌ 1993ല്‍ ഇറങ്ങിയ In the Line of Fire. 2012ല്‍ പുറത്തിറങ്ങിയ Trouble with the Curve എന്ന ചിത്രത്തിനു മുന്‍പ് മറ്റൊരാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈസ്റ്റ്‌വുഡ് നായകനായി അവസാനം അഭിനയിച്ചതും ഈ ചിത്രത്തിലായിരുന്നു

ഇനി ചിത്രത്തിലേക്ക് വരാം...

സിക്രട്ട് സര്‍വിസ് എജന്റ്റ് ഫ്രാങ്ക് ഹോറിഗന്‍റെ മനസ്സ് ഇന്നും  1963 നവംബര്‍ 22ലെ ആ ദിവസത്തിലാണ് പ്രസിഡന്റ്‌ കെന്നഡിയുടെ ജീവന്‍ അപഹരിച്ച ആ ഇരുണ്ട ദിനത്തില്‍, പ്രസിഡന്റ്‌ നേരിട്ട് തന്‍റെ സുരക്ഷയ്ക്കായി തിരഞ്ഞെടുത്ത എജെന്റ്റ് ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം ഇന്നും അയാളെ വേട്ടയാടുകയാണ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ പ്രസിഡന്റിനെ കൊലപാതകത്തിലുടെ നഷ്ട്ടമായ എജെന്റ്റ് എന്ന ദുഷ്പേരും ഏറിയാണ് അയാള്‍ ഇന്നു ജീവിക്കുന്നത്.

അങ്ങനെയിരിക്കെ ജോണ്‍ ബൂത്ത്‌ എന്ന ഒരാള്‍ വധിക്കാന്‍ ഒരുങ്ങുന്നു ഹോറിഗന്റെ ജീവിതത്തെ കുറിച്ചു നന്നായി അറിയാവുന്ന ജോണ്‍ ബൂത്ത്‌  പ്രസിഡന്റിനെ കൊലപെടുത്താനുള്ള തന്‍റെ ശ്രമത്തെ കുറിച്ച് ഹോറിഗനോട് പറയുകയും അയാളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടെ പ്രസിഡന്റിനെ നഷ്ടപെടുത്താന്‍ ഹോറിഗന്‍ തൈയ്യാറായിരുന്നില്ല, ജോണ്‍ ബൂത്ത്‌ ഏതു വിധേനയും തടയാനായി അയാള്‍ വീണ്ടും പ്രസിഡന്റിന്‍റെ സംരക്ഷണ ഉധ്യോഗസ്ഥന്‍മാരില്‍ ഒരാളായി മാറുന്നു. പ്രസിഡന്റിന് വേണ്ടി ഇത്തവണ തന്‍റെ ജീവന്‍ നല്‍കാനും ഹോറിഗന് ഇന്ന്‍ മടിയില്ല.

ജോണ്‍ ബൂത്തിനെ തടയാന്‍ ഹോറിഗന് സാധിക്കുമോ ? ജോണ്‍ ബൂത്ത്‌ എന്നത് അയാളുടെ യഥാര്‍ത്ഥ നാമം പോലുമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണു ഹോറിഗന്‍ അയാളെ കണ്ടെത്തുക ? അതോ ഒരിക്കല്‍ കൂടെ അയാള്‍ തോല്‍ക്കുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...

എപ്പോഴത്തെയും  പോലെ തന്‍റെ റോളില്‍ ഈസ്റ്റ്‌വുഡ് തകര്‍ത്തഭിനയിച്ചപ്പോള്‍ അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്നതായിരുന്നു ജോണ്‍ മാല്‍കൊവിചിന്റെ വില്ലന്‍ വേഷം. ഹോറിഗന്റെ  ഭൂതകാലത്തെക്കുറിച്ച് നന്നായി അറിയുന്ന ഫോണ്‍ ബൂത്ത്‌ അവയിലുടെ തന്നെ അയാളെ തളര്‍ത്താന്‍ ശ്രമികുമ്പോള്‍ ഒരിക്കല്‍ തനിക്ക് സംഭവിച്ച പിഴവ് ഇനി ഒരിക്കല്‍കൂടെ ആവര്‍ത്തിക്കാന്‍ പാടില്ല എന്ന വാശിയിലാണ് ഹോറിഗന്‍. ഇവിടെ തുടങ്ങുകയാണ്ത്രില്ലിംഗ് നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു കള്ളനും പോലീസും കളി ജയം ആര്‍ക്കൊപ്പം നില്‍ക്കും എന്ന്‍ മാത്രമാണ് ഇനി അറിയേണ്ടത്...

ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജോണ്‍ മാല്‍കൊവിച് എന്നിവരെ കുടാതെ Rene Russo, Dylan McDermott എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെഫ് മാഗ്വയറിന്‍റെ തിരകഥയെ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പിറെര്‍സണിന് സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. എല്ലതിലുംപരി ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നാ നടന്‍ നിറഞ്ഞാടുമ്പോള്‍ അതില്‍ കൂടുതല്‍ എന്ത് വേണം പ്രേക്ഷകന് :)

 

Saturday 13 September 2014

56.RajadhiRaja

രാജാധിരാജ (2014) : വീര്യമില്ലാത്ത രാജ.


Language: Malayalam
Genre: Action
Director:  Ajai Vasudev
Writers: Udayakrishna-Siby K. Thomas
Stars: Mammootty, Raai Laxmi

രാജാധിരാജ ഈ ചിത്രത്തെയാണോ മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന് പറയുന്നത് ? അപ്പോള്‍ രാജമാണിക്യം ബിഗ്‌ബി, ബ്ലാക്ക്‌ എന്നി ചിത്രങ്ങളെ എന്താണ് വിളിക്കേണ്ടത് ? ക്ലാസ്സ്‌ ചിത്രങ്ങള്‍ എന്നോ ? സിബി കെ തോമസ്‌ ഉദയകൃഷ്ണ കൂട്ട്കെട്ടില്‍ നിന്നും ഒരു പ്രേക്ഷകനും ധ്രുവമോ ദേവാസുരമോ പ്രതീക്ഷിക്കില്ല പക്ഷെ ഈ ഓണകാലത്ത് മലയാളത്തിലെ മഹാനടനെ വെച്ചൊരു മാസ്സ് എന്റര്‍ട്ടൈനെര്‍ എന്ന ലേബലില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍ ഇക്കയുടെ നല്ല രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗുഗളും ആക്ഷന്‍ രംഗങ്ങളും പ്രതീക്ഷിക്കാത്ത പ്രേക്ഷകര്‍ ആരും തന്നെ കാണില്ല എന്നാല്‍ ഓര്‍ത്ത് വെക്കാന്‍ ഒരു മികച്ച ഡയലോഗോ രോമാഞ്ചം കൊള്ളിക്കുന്ന ഒരു രംഗമോ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല...

ഇക്കയുടെ കടുത്ത ആരാധകരും സാധാരണ പ്രേക്ഷകരും ആകോഷമാക്കി തീര്‍ത്ത ഒരുപ്പാട്‌ മാസ്സ് എന്റര്‍ട്ടൈനെര്‍സ് നാം ഇതിനു മുന്‍പ് പലവട്ടം കണ്ടിട്ടുണ്ട് മുകളില്‍ പറഞ്ഞ ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രം ആ ചിത്രങ്ങളുടെ പോലും അല്ലെങ്കില്‍ അവയുടെ ഏഴയലത്ത് പോലും നില്‍ക്കാനുള്ള നട്ടെല്ല് ഈ രാജക്കില്ല.

സാധാരണക്കാരനായി ജീവിക്കുന്ന നായകന്‍ അയാളുടെ ഭൂതകാല കഥ പുറത്തുവരുന്നതിനു ശേഷം ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുന്ന സ്ഥിരം പരിപാടി പക്ഷെ ഇത്തവണ വീഞ്ഞിനു തീരെ വീര്യമില്ലാതെ പോയി എന്ന് മാത്രം. ആദ്യ പകുതി മുഴുവനും നിറഞ്ഞു നിന്നത് ജോജുയുടെ അയ്യപ്പന്‍ എന്ന കഥാപാത്രമായിരുന്നു. എനിക്ക്  പുള്ളിയാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലെ രാജ   തിയറ്ററില്‍ ലഭിച്ച കൈയ്യടികള്‍ മുഴുവനും ഇദ്ദേഹത്തിനു തന്നെയായിരുന്നു. പിന്നീടു വന്ന രണ്ടാം പകുതിയില്‍ ഇക്കയുടെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുഗള്‍ക്കായി കാത്തിരുന്ന ഞാന്‍ വീണ്ടും നിരാശനായി ഇടക്ക് ഇടക്ക് പ്രത്യക്ഷപെട്ട ജോജുവിന്‍റെ കോമഡികള്‍ തന്നെയാണ് അവിടെയും ആശ്വാസമായത്. ഒടുവില്‍ ഒരു പന്ജുമില്ലാത്ത ഒരു ക്ലൈമാക്സും

പ്രകടങ്ങളുടെ കാര്യത്തില്‍ എടുത്ത്പറയേണ്ട ഒരേയൊരു പേരെയുള്ളൂ  ജോജു, വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത് ചിത്രത്തിലെ ഓര്‍ത്തിരിക്കാവുന്ന രംഗങ്ങള്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെതായിരുന്നു. മറ്റാരെ കുറിച്ചും എടുത്ത് പറയേണ്ട ആവശ്യകഥ ഉണ്ടെന്നു തോന്നുന്നില്ല.

ഉദയകൃഷ്ണ സിബികെ തോമസ്‌ തങ്ങളുടെ തിരകഥകളില്‍ സ്ഥിരമായി ഉള്‍പെടുത്താറുള്ള ചളി കോമഡി ഇതില്‍ ഒഴിവാക്കിയിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ് ഇദ്ദേഹത്തിന്റെ വരുംകാല ചിത്രങ്ങള്‍ കൂടുതല്‍ നിലവാരം പുലര്‍ത്തട്ടെ.

ഈ ഓണകാലത്ത് മലയാളത്തിലെ രണ്ടു മെഗാസ്റ്റാറുകളുടെയും പുറത്തിറങ്ങിയ ചിത്രങ്ങള്‍ അവരുടെ ആരാധകരെ കൈയ്യിലെടുത് പണം വാരാം എന്ന ഒറ്റ ലക്ഷ്യത്തോടെ പുറത്തിറങ്ങിയവ ആണെന്ന് തോന്നുന്നു. ലാലേട്ടന്റെ പെരുച്ചാഴിയും ഏതാണ്ട് ഇങ്ങനെ തന്നെയായിരുന്നു അല്ല ഈ ചിത്രങ്ങളുടെയെല്ലാം കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെയാണല്ലോ നമ്മോട് പറയുന്നേ...

ഒരു തരത്തില്‍ നോക്കിയാല്‍ ആരാധകര്‍ക്ക് ആകോഷിക്കാനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട് ഇക്കയെ അവര്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് ആ രീതിയില്‍ തന്നെ സിബികെ ഉദയകൃഷ്ണ ഇക്കയെ അവതരിപ്പിച്ചിരിക്കുന്നു എന്നാല്‍ ഇക്കയുടെ മാസ്സ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഇതിലെവിടെയും മാസ്സ് കാണാന്‍ സാധിച്ചില്ല പൂര്‍ണമായും നിരാശയാണ് എനിക്ക് ഈ ചിത്രം സമ്മാനിച്ചത്.

Friday 12 September 2014

55.Sapthamashree Thaskaraha

സപ്തമശ്രീ തസ്ക്കരാ (2014) : അമിത പ്രതീക്ഷ വിനയായി.

Language: Malayalam
Genre: Heist
Director:  Anil Radhakrishnan Menon
Writers:  Anil Radhakrishnan Menon
Stars: Prithviraj, Asif Ali, Nedumudi Venu, Chemban Vinod

തിരുവോണത്തിന്റെ അന്ന് കണ്ടതാണ് ഈ ചിത്രം പക്ഷെ ഇപ്പോഴാണ് ഒരു റിവ്യൂ തട്ടികൂട്ടാന്‍ സാധിച്ചത്....
നോർത്ത് 24 കാതത്തിനു ശേഷം അനിൽ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രിത്വിരാജ്, ആസിഫ് അലി, ചെമ്പന്‍ വിനോദ്, നെടുമുടി വേണു അങ്ങനെ ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തില്‍ വളരെ വലിയൊരു പ്രതീക്ഷ തന്നെ ഞാന്‍ വെച്ചിരുന്നു ആ പ്രതീക്ഷകള്‍ക്കൊത്ത് ഈ ചിത്രം ഉയര്‍ന്നോ എന്ന്‍ ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയു. എന്നാല്‍ ഒരിക്കലും ഇതൊരു മോശം ചിത്രമല്ല, ഈ ഓണകാലത്ത് സുഹ്രത്തുക്കളുമൊത്ത് ഒരു തവണ ആസ്വദിക്കാം ഈ തസ്കരന്‍മാരെ.

വിയ്യൂര്‍ ജയിലില്‍ വെച്ച് കണ്ടുമുട്ടുന്ന ഏഴുപേര്‍ അവര്‍ക്കൊരോരുതര്‍ക്കും അവിടെ എത്തിയതിനെ കുറിച്ചു ഓരോ കഥയുണ്ട് പറയാന്‍, അവര്‍ പറഞ്ഞ കഥകളില്‍ പലതിലും വില്ലന്‍ ഒരാള്‍ തന്നെയാണ് അങ്ങനെ തങ്ങളുടെ പൊതു ശത്രുവിനെതിരെ ഇവരൊന്നിച്ചു നടത്തുന്ന പടയോട്ടമാണ് ചിത്രം പറയുന്നത്.

ഓരോരുത്തരുടെയും കഥകളിലുടെ ആദ്യ പകുതി വളരെ വളരെ രസകരമായി കടന്നു പോയി പിന്നീടു വന്ന രണ്ടാംപകുതി അവസനതോടു അടുക്കുംതോറും എനിക്ക് സമ്മാനിച്ചത്‌ നിരാശയായിരുന്നു വളരെയധികം ആവേശം തുളുമ്പുന്ന ക്ലൈമാക്സ്‌ രംഗങ്ങള്‍ പ്രതീക്ഷിച്ച ഞാന്‍ പൂര്‍ണമായും നിരാശനായി മാത്രമല്ല പല രംഗങ്ങളും മുന്‍പ് കണ്ട പല വിദേശ ചിത്രങ്ങളുമായി വളരെ സാമ്യം അനുഭവ പെടുകയും ചെയ്തു.(അതൊരു കുറ്റമല്ല പക്ഷെ എന്നിലെ പ്രേക്ഷകന്‍ അതായിരുന്നില്ല പ്രതീക്ഷിച്ചത്) അതുപോലെ വില്ലന്മാര്‍ക്ക് ഏല്‍ക്കുന്ന തിരിച്ചടി അത്ര ശക്തമായിരുന്നില്ല എന്നും അനുഭവപ്പെട്ടു.

പ്രകടന്നങ്ങളുടെ കാര്യത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ സ്ക്രീന്‍ നിറഞ്ഞു നിന്ന ചെമ്പന്‍ വിനോദും, നീരജും, സുധീറും ഒക്കെയാണ്. പിന്നെ മജീഷ്യനെ അവതരിപ്പിച്ച സലാം ബുഖാരിയേയും അദ്ദേഹത്തിന്റെ കാമുകിയായി അഭിനയിച്ച ഫ്ളവര്‍ ബാറ്റ്ല്‍സ്റ്റഗിനേയും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്ന്‍ തോന്നി പ്രത്യേഗിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍. സനുഷയുടെയും ലിജോ ജോസ് പള്ളിശേരിയുടെയും പ്രകടന്നങ്ങള്‍ അതുപോലെ എടുത്ത് പറയേണ്ടവയാണ്. കുറച്ചു ഭാഗമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചിത്രത്തില്‍ ആകര്‍ഷിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റീനു മാത്യുസിന്‍റെ കഥാപാത്രം. പ്രിത്വിരാജ് അസിഫ് അലി നെടുമുടിവേണു എന്നിവരുടെ പ്രകടനങ്ങളെ കുറിച്ചു പ്രത്യേഗിച്ച് എടുത്ത് പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

മൊത്തത്തില്‍ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു നല്ല ഹീസ്റ്റ് ചിത്രം

Tuesday 2 September 2014

54.The Life of David Gale

The Life of David Gale (2003) : വളരെ മികച്ചൊരു ത്രില്ലെര്‍.


Language: English
Genre: Crime Thriller
Director: Alan Parker
Writer: Charles Randolph
Stars: Kevin Spacey, Kate Winslet

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് എന്ന ചിത്രം The Life of David Gale എന്ന ചിത്രത്തിന്‍റെ കോപ്പി ആണ് എന്ന്‍ ഇവിടെ കണ്ട ചില പോസ്റ്റുകളാണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത് മലയാളി മുന്‍പ് ഇങ്ങനെ പറഞ്ഞു കണ്ട ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചതായതിനാല്‍ ഈ ചിത്രവും അങ്ങനെയൊന്നാവും എന്നതില്‍ എനിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല, മാത്രമല്ല എപ്പോഴത്തെയും പോലെ ഈ ചിത്രവും മുന്നറിയിപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല, നല്ല ചിത്രങ്ങളെ കോപ്പിയടിചവ എന്ന്‍ പറയുന്ന മലയാളിയുടെ രീതി ഇനിയും തുടരണം എന്ന അപേക്ഷയെ ഉള്ളു, എങ്കിലല്ലേ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിക്കു...

ഇനി ചിത്രത്തിലേക്ക് വരാം...

വധശിക്ഷക്ക് വിധിക്കപ്പെട്ടവനാണ് ഡേവിഡ്‌ ഗേല്‍, വധശിക്ഷ നിരോധനത്തിനായി തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ കൊന്നു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഗേലിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി  നാലു ദിവസം മാത്രമേ അവശേഷികുന്നുള്ളു ഇവിടെ നിന്നുമാണ് കഥ തുടങ്ങുന്നത്. തന്‍റെ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ഗേല്‍ അയാളുടെ കഥ പത്രപ്രവര്‍ത്തകയായ ബിറ്റ്സി ബ്ലൂമിനോട് പറയുന്നു. ഗേലിന്റെ ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലുടെയും പിന്നീടുചിത്രം സഞ്ചരിക്കുന്നു... ദിവസവും രണ്ടു മണിക്കൂര്‍ മാത്രമാണ് ഗേല്‍ ബിറ്റ്സിയോട് തന്‍റെ കഥ പറഞ്ഞിരുന്നത് ബാക്കിയുള്ള സമയങ്ങളില്‍ ബിറ്റ്സി ഗേല്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തില്‍ മുഴുകുന്നു. അവള്‍ കണ്ടെത്തിയ സത്യങ്ങള്‍ എന്തായിരിക്കും ? ഗേല്‍ യഥാര്‍ത്ഥത്തില്‍ കുറ്റകാരനാണോ ? അയാളുടെ വധശിക്ഷ നടപ്പിലാവുമോ ? ഇതെല്ലാമാണ് ചിത്രം പിന്നീടു പറയുന്നത്...

ഒരേ സമയം ഗേലിന്റെ ഭൂതകാലത്തിലുടെയും വര്‍ത്തമാനകാലത്തിലെ ബിറ്റ്സിയുടെ അന്വേഷണത്തിലുടെയുമുള്ള കഥാഗതി ഒരു മികച്ച ത്രില്ലെര്‍ ചിത്രത്തിന്‍റെ എല്ലാ അനുഭൂതികളും പ്രേക്ഷകനു സമ്മാനിക്കുന്നു. ടെക്സസിലെ ഓസ്റ്റിന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകനും വധശിക്ഷനിരോധനത്തിനായി പോരാടിയിമിരുന്ന ഡേവിഡ്‌ ഗേല്‍ ഇന്ന് തന്‍റെ സുഹ്രത്തും സഹപ്രവര്‍ത്തകയുമായിരുന്ന കോണ്‍സ്റ്റന്‍സ് ഹാരവേയെ പീഡിപ്പിച്ചുകൊന്നു എന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് ഒന്നും രണ്ടുമല്ല മൂന്ന് കോടതികളാണ് അയാള്‍ കുറ്റകാരനാണ് എന്ന്‍ വിധിയെഴുതിയത്. വിചാരണയുടെ സമയത്തൊന്നും തന്നെ പ്രതികരിക്കാതിരുന്നയാള്‍ മരണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താന്‍ നിരപരാധിയാണെന്ന് ബ്ലിറ്റ്സിയോട് പറയുമ്പോള്‍ എന്താണ് അയാള്‍ അവളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ? യഥാര്‍ത്ഥകുറ്റവാളിയെ കണ്ടെത്തി അയാളെ രക്ഷിക്കണമെനാണോ അയാള്‍ ആഗ്രഹിക്കുന്നത് ? എന്താണ് യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് സംഭവിച്ചത് ? ബ്ലിറ്റ്സിയുടെ കണ്ടെത്തലുകള്‍ അയാളുടെ പ്രസ്താവനയെ പിന്താങ്ങുന്നുണ്ടോ ? ഇത്തരം കാര്യങ്ങള്‍ പ്രേക്ഷകനെ ചിത്രത്തിലുടനീളം മുള്‍മുനയില്‍ നിര്‍ത്തുന്നു ഒടുവില്‍ അതിമനോഹരമായൊരു ക്ലൈമാക്സ്‌ എല്ലാ ചോദ്യങ്ങല്‍ക്കുമുള്ള ഉത്തരം നല്‍കുന്നു.

ഗേല്‍ ആയി കെവിന്‍ സ്പേസി എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു,എന്നാല്‍ ബ്ലിറ്റ്സി ആയുള്ള  ക്യേറ്റ് വിന്‍സ്ല്ലെറ്റിന്റെ പ്രകടനമാണ് കൂടുതല്‍ മികച്ചു നിന്നത്. ഓരോ സെക്കന്ടിലും മാറിമറിയുന്ന അവരുടെ ഭാവങ്ങളും ശബ്ധത്തില്‍ കൊണ്ടുവന്ന വെത്യാസങ്ങളും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഖടഗങ്ങളില്‍ ഒന്ന്‍ ഇവരുടെ പ്രകടനം തന്നെയാണ്.

സംവിധായകന്‍ അലെന്‍ പാര്‍ക്കര്‍ തന്‍റെ കയ്യില്‍ കിട്ടിയ ശക്തമായ തിരകഥയെ മികച്ച അഭിനയതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കൂടെ പിന്‍ബലത്തില്‍ വളരെ മികച്ച രീതിയില്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേക്കുള്ള ചിത്രത്തിന്‍റെ സഞ്ചാരത്തിനിടയില്‍ സത്യം മരണം ശക്തി സ്നേഹം എന്നിങ്ങനെയുള്ള വാക്കുകള്‍ ഗ്രാഫിക്കിന്റെ പിന്‍ബലത്തില്‍ കാണിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അതുപോലെ ക്ലൈമാക്സ്‌ രംഗങ്ങള്‍  ദ്രിശ്യവല്‍ക്കരിചിരിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് കാട്ടുന്നു.

എന്ത് കൊണ്ടും മികച്ചൊരു ത്രില്ലെര്‍ എന്ന്‍ നിസംശയം പറയാവുന്ന ഈ ചിത്രത്തെ നിരൂപകര്‍ പൂര്‍ണമായും തള്ളികളഞ്ഞതിന്റെ കാരണം ഇപ്പോഴും മനസിലാവുന്നില്ല. മരണശിക്ഷയെ കുറിച്ചും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം നമുക്കുള്ള കാഴ്ചപ്പാടുകളെ ഒരു നിമിഷത്തെക്കെങ്കിലും ചിത്രം നമ്മെ ചിന്തിപ്പിക്കുന്നു.