Thursday 31 July 2014

45.Ferris Bueller's Day Off

Ferris Bueller's Day Off (1986) :  Life moves pretty fast. If you don't stop and look around once in a while, you could miss it.


Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Matthew Broderick, Alan Ruck, Mia Sara

ജീവിതത്തില്‍ നാം ഏറ്റവുമധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങളില്‍ കൂടുതലും നമ്മുടെ പഠനകാലത്തായിരിക്കും പ്രത്യേഗിച്ചും ഹൈസ്കൂള്‍ പഠനകാലത്ത്. ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു സുഹ്രത്തുക്കള്‍ക്കൊപ്പം സിനിമക്ക് പോയതും, പിടിക്കപെടാതിരിക്കാന്‍ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും മുന്നില്‍ കള്ളങ്ങളുടെ ഒരു കൂമ്പാരം തന്നെ നിരത്തിയതും, ചിലര്‍ കള്ളം പറയാന്‍ പഠിച്ചത് പോലും ഹൈസ്കൂള്‍ ജീവിതതിനിടയിലാവും,  ആദ്യമായി പ്രണയത്തിന്‍റെ ലോകത്തിലേക്ക് വഴുതി വീണതും ഈ കാലകട്ടത്തില്‍ തന്നെ. ഇതെല്ലാം കൊണ്ട് ഹൈസ്കൂള്‍ ജീവിതത്തിലെ ഓര്‍മകളും അവിടെ നിന്നും ലഭിച്ച സുഹ്രത്ത്‌ ബന്ധങ്ങളും നമുക്കെന്നും പ്രിയപ്പെട്ടതാണ്...ആ മനോഹര ഓര്‍മകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്നു ഈ ചിത്രം...

Ferris Beuller (Matthew Broderick) കുരുത്തക്കേടുകള്‍ ഒപ്പിക്കാന്‍ മിടുക്കനാണിവന്‍ എന്നാല്‍ ഒരിക്കല്‍പോലും പിടിക്കപെട്ടിട്ടില്ല മാത്രമല്ല ഹൈസ്കൂളില്‍ ഇവനെ അറിയാത്തവരായി ആരുംതന്നെയില്ല അത്ര പ്രശ്തനാണിവന്‍. അങ്ങനെയിരിക്കെ ഒരുദിവസം സ്കൂളില്‍ പോവാതിരിക്കാന്‍ ഫെറിസ് തീരുമാനിക്കുന്നു...തുടര്‍ന്ന്‍ തന്‍റെ ഉറ്റ സുഹ്രത്തും രോഗങ്ങളുടെ സ്ഥിരം തോഴനുമായ Cameron Frye (Alan Ruck) നെ വിളിച്ചു കാറുമായി തന്‍റെയടുത്തെക്ക് വരാന്‍ പറയുന്നു. ഫെറിസിനു സ്വന്തമായി വാഹനമൊന്നുമില്ല മാത്രമല്ല ഹൈസ്കൂള്‍ അവസാനിക്കുന്നതിനു മുന്‍പ് എന്നെന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്നവിധം നല്ലൊരു ദിവസം അവനു സമ്മാനിക്കണം എന്ന ലക്ഷ്യവും ഫെറിസിനുണ്ട്. അതുപോലെ ഫെറിസിനു ഒരു വ്യാജ ഫോണ്‍ ചെയ്യണമെങ്കില്‍ അതിനു പറ്റിയ ആളും കാമറൂണ്‍ തന്നെ ആരുടെ ശബ്ദവും അവനു പെട്ടന്ന്‍ അനുകരിക്കാന്‍ കഴിയും...തുടര്‍ന്ന്‍ ഇരുവരും ചേര്‍ന്ന്‍ ഫെറിസിന്റെ ഗേള്‍ഫ്രണ്ട്  Sloane Peterson (Mia Sara) ന്‍റെ മുത്തശ്ശി മരണമടഞ്ഞു എന്ന കാരണം പറഞ്ഞു അവളെയും സ്കൂളില്‍ നിന്നും ചാടിക്കുന്നു... പ്രിന്‍സിപ്പല്‍ Ed Rooney (Jeffrey Jones) യുടെ കണ്ണിലെ കരടാണ് ഫെറിസ് അവന്‍റെ കള്ളത്തരങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ പലപ്പോഴായി ശ്രമിച്ചു കൊണ്ടിരിക്കുകയാണിയാള്‍ എന്നാല്‍ എല്ലായിപ്പോഴും റൂണിയെക്കാള്‍ ഒരുപ്പടി മുന്നില്‍ നില്‍ക്കുന്ന ഫെറിസിന്റെ മുന്നില്‍ പരാജയം മാത്രമായിരുന്നു ഫലം. ഈ പ്രാവശ്യം എന്ത് വന്നാലും ഫെറിസിനെ കൈയ്യോടെ പിടികൂടണം എന്ന വാശിയിലാണ് റൂണി...ഇതേ സമയം കാമറൂണിന്‍റെ അച്ഛന്റെ ഫെറാറി കാറില്‍ തങ്ങളുടെ ദിവസം അടിച്ചുപൊളിക്കുകയാണ് ഈ മൂവര്‍ സംഗം...

ഫെറിസിനെ പിടികൂടാനുള്ള റൂണിയുടെ ശ്രമങ്ങളും അതില്‍ നിന്നെല്ലാം അതിവിതക്തമായി രക്ഷപ്പെടുന്ന ഫെറിസുമായി ചിത്രം മുന്നോട്ട് പോകുന്നു...ചിത്രത്തില്‍ പ്രധാനമായും ചിരിപടര്‍ത്തുന്ന രംഗങ്ങളും ഇവതന്നെയാണ്. മടുപ്പിക്കുന്ന ക്ലാസ്സുകളുടെ അവസ്ഥയെ ചിത്രത്തിലുടനീളം നന്നായി പരിഹസിക്കുന്നുണ്ട്...ഇതിനെല്ലാം പുറമേ ചിത്രത്തെ കൂടുതല്‍ രസകരമാക്കുന്ന മറ്റുചില കഥാപാത്രങ്ങളുമുണ്ട്, സ്കൂള്‍ സെക്രെടറി  ഗ്രെയിസ്, ഫെറിസിനോട് കടുത്ത അസൂയയും ദേഷ്യവുമുള്ള അവന്‍റെ ചേച്ചി ജീനീ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്

കമിംഗ് ഓഫ് ഏജ് ജെനിയര്‍ ചിത്രങ്ങളിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ് 1986ല്‍ ഇറങ്ങിയ ഈ ചിത്രം. തുടക്കത്തിലൊരു കോമഡി ചിത്രമായി തോന്നുമെങ്കിലും അതിനെല്ലാമപ്പുറത്താണ്  ഈ ചിത്രം... Matthew Broderick എന്ന നടന്‍റെ അഭിനയജീവിതത്തിലെ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി മാറുകയായിരുന്നു ഫെറിസ് അദ്ദേഹത്തെ ഇന്നും ആളുകള്‍ തിരിച്ചറിയുന്നതും ഈ കഥാപാത്രത്തിന്‍റെ പേരില്‍ തന്നെയാണ്. Alan Ruck, Mia Sara എന്നിവരുടെയും കാര്യം വെത്യസ്തമല്ല ഇവരുടെയല്ലാം അഭിനയജീവിതത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായിരുന്നു ഈ ചിത്രം...കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി ഈ ചിത്രത്തിന്‍റെ മികവിനെ എടുത്ത് കാട്ടുന്നു. 

തന്‍റെ കാരിയറിലുടനീളം മികച്ച കമിംഗ് ഓഫ് ഏജ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ John Hughes ന്‍റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഈ ചിത്രം. അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ The Breakfast Club എന്ന ചിത്രം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കമിംഗ് ഓഫ് ഏജ് ചിത്രമാണ്‌.

44.Hearty Paws

Hearty Paws (2006) : A Must Watch Korean Drama.
 

Language: Korean
Genre: Drama
Director: Eun-Hyung Park
Writers: Dong-ik Shin, Shin-hye Suh
Stars: Kil-Kang Ahn, Dal-i, Min-a Jeong 

The movie revolves around the relationship between a brother, sister  and their pet dog. This is one of the best Korean drama's  i have ever watched. The plot is very heart touching...

Hearty Paws is a heart touching tale about a family broken down to a brother, his young sister and a dog that was brought to the family on his sister's sixth birthday. The first half gives an introduction to everything. The movie starts from where Chan stoles a puppy and presents its to his cute loving little sister So-i  as a birthday present. She names him a Hearty. Hearty becomes a member of the family and Chan's tells Hearty to take care of his little sister when he's not around in his position as her elder brother. Soi misses her mother a lot who abandoned them a long time ago, she always cries for silly things and fights with her brother all the time. The three of them leads a joyful life until a great loss occurs in the family. Chan blames Hearty for the loss and leaves him to be with the mother who abandoned them without realizing that Hearty is the only one who truly loves him in this world. The incidents later happens in the story brings tears to every viewers eyes.

The Director has done a wonderful job in his debut movie. Each and every technical aspect of the movie is perfect. All the lead actors have done a great job. The boy Yu Seung Woo has a bright future ahead, also the cute little sister So-i portrayed by Hyang-gi Kim, her expressions are amazing, even the dog is trained very well.

This is not an another dog story the film mainly describes the thoughts  and hardships which children's face when they are abandoned by their parents. How the parents absence affects a child's life etc... These all are wonderfully told in a story which revolves around the bond between a boy and his dog. Overall a must watch movie which will make you smile and fill your eyes in tears at  the same time.

Wednesday 30 July 2014

43.The Brain Man

The Brain Man - "Nô Otoko" (2013) : ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നൊരു ജാപ്പനീസ് മിസ്‌റ്റെറി ത്രില്ലെര്‍. 


സന്തോഷം, ദുഖം, വേദന... അങ്ങനെയെല്ലാ വികാരങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യര്‍ ഈ ഭുമിയില്‍ കാണിച്ചുകൂട്ടുന്ന കൊടുംക്രൂരധകള്‍ക്ക് കയ്യും കണക്കുമില്ല അപ്പോള്‍ യാതൊരു വികാരവും തിരിച്ചറിയാന്‍  കഴിയാത്ത മനുഷ്യന്‍ എന്തൊക്കെയാവും ചെയ്യുക ? 

ജപ്പാനിലെ ഒരു കൊച്ചു ടൌണില്‍ പലയിടങ്ങളിലായി ബോംബ്‌ സ്പോടനങ്ങള്‍ അരങ്ങേറുന്നു. കേസ് ഏറ്റെടുത്ത Midorikawa  ബ്രെയിന്‍ മാന്‍ എന്നറിയപെടുന്ന Ichiro Suzuki യെ കേസിലെ മുഖ്യ പ്രതിയായി കണ്ടെത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇയാളുടെ അസ്വഭാവികമായ പെരുമ്മാറ്റത്തെ തുടര്‍ന്ന്‍ പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടോ എന്ന്‍ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയനാക്കുന്നു. വൈദ്യപരിശോധനയില്‍ അപാര ബുദ്ധിശക്തിയുള്ള ഇയാളില്‍ മനുഷ്യരില്‍ കാണുന്ന യാതൊരുവിധ വൈകാരിക ഭാവങ്ങളൊന്നും തന്നെയില്ല  എന്ന്‍ കണ്ടെത്തുന്നു.  ഇയാള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ സ്ഫോടനങ്ങളുടെ പിന്നിലെ കുറ്റകാരന്‍ എന്നു സംശയിക്കുന്ന ന്യുറോ സര്‍ജനായ Mariko Washiya അയാളുടെ ഭൂതകാലം തേടി യാത്ര തുടങ്ങുന്നു... Ichiro Suzuki യുമായി ബന്ധപെട്ട എന്തൊക്കെ രഹസ്യങ്ങളാകും ഇനി മറനീക്കി പുറത്തു വരിക ?യഥാര്‍ത്ഥ കുറ്റവാളി ഇയാള്‍ തന്നെയാണോ ?

Shudô Urio യുടെ രണ്ടായിരത്തില്‍ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഒരു നല്ല മിസ്‌റ്റെറി ചിത്രമായി തുടങ്ങിയ ചിത്രം പുരോഗമിച്ചു ശരാശരിക്കു മുകളില്‍ നില്‍കുന്ന ഒരു  ത്രില്ലെര്‍ ചിത്രമായി മാറുകയായിരുന്നു. തുടക്കത്തില്‍ നിറഞ്ഞു നിന്ന നിഗൂഢത പുറത്തേക്ക് വന്നപ്പോള്‍ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള സുഖം അല്‍പം നഷ്ടപെട്ടെങ്കിലും  പിന്നീടു നല്ലൊരു ത്രില്ലെര്‍ ചിത്രമായിമാറുകയായിരുന്നു. അവസാനത്തിലേക്ക് അടുത്തപ്പോള്‍ നാടകീയമായ രംഗങ്ങള്‍ ഏറി വന്നെങ്കിലും ക്ലൈമാക്സിന് ആ കുറവുകളെല്ലാം നികത്താന്‍ സാധിച്ചു.

വികാരങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യനായി Tôma Ikuta മോശമല്ലാത്ത പ്രകടനം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്. എങ്കിലും കുറേകൂടി മികച്ചു നിന്നത് ന്യുറോ സര്‍ജനായ Mariko Washiya യെ അവതരിപ്പിച്ച Yasuko Matsuyuki ആയിരുന്നു. അതുപോലെ അന്വേഷണോധ്യോഗസ്ഥനായ Midorikawa ആയി Yôsuke Eguchi യും നന്നായിരുന്നു, എന്നാല്‍ മറ്റുരണ്ടുപേരെയും അപേക്ഷിച്ച് ഈ കഥാപാത്രത്തിന്‍റെ തീവ്രത വളരെ കുറവായിരുന്നു.

മൊത്തത്തില്‍ ശരാശരിക്കു മുകളില്‍ നില്‍ക്കുന്നൊരു ജാപ്പനീസ് മിസ്‌റ്റെറി ത്രില്ലെര്‍.

Monday 28 July 2014

42.Abhiyum Naanum

Abhiyum Naanum (2008) : ഒരുപ്പാട്‌ വൈകി ഈ മനോഹര ചിത്രം കാണാന്‍.

Language: Tamil
Genre: Drama
Director: Radha Mohan
Writers: Radha Mohan
Stars: Prakash Raj, Trisha Krishnan, Aishwarya

മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് എന്നും അവര്‍ കുട്ടികളാണ്. അവരുടെ ബാല്യവും കൌമാരവുമെല്ലാം അവരെക്കാള്‍ നന്നായി ഓര്‍തിരിക്കുന്നതും മാതാപിതാക്കള്‍ തന്നെ. മാതാപിതാക്കളുടെ ചിറകിനടിയില്‍ നിന്നും പുറത്തു വന്നു അവര്‍ പറന്നുയര്‍ന്ന്‍ തങ്ങളുടെതായ പുതിയൊരു ജീവിതത്തിലേക്ക് കടകുമ്പോള്‍ അത് പൂര്‍ണമായും ഉള്‍കൊള്ളാന്‍ ചില അച്ഛനമ്മമാര്‍ക്ക് സാധിച്ചെന്നു വരില്ല, ഒരു നിമിഷ നേരത്തേക്ക് പോലും മക്കളെ പിരിയുക എന്നത് അത്ര വേദനാജനകമായ കാര്യമാണ് അവര്‍ക്ക്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രങ്ങള്‍ ഒരുപ്പാട്‌ ഇതിനു മുന്‍പും കണ്ടിട്ടുണ്ട് അവയില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച രണ്ടു ചിത്രങ്ങളായിരുന്നു മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7 എന്ന കൊറിയന്‍ ചിത്രവും, തമിഴ് ചിത്രം ദൈവതിരുമകളും ആ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഏതാ മറ്റൊന്ന് കൂടെ.

പാര്‍ക്കിലൂടെയുള്ള നടത്തത്തിനിടയില്‍ തന്‍റെ  മകളോടൊപ്പം കളിക്കുന്ന സുധാകറില്‍ രഘുറാമിന്റെ കണ്ണുകള്‍ ഉടക്കുന്നു. തന്നെ തന്നെയായിരുന്നു അയാള്‍ സുധാകറില്‍ കണ്ടത്. അവര്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങുന്നു. തന്‍റെ ഏക മകള്‍ അഭിയോടുള്ള തന്‍റെ അടുപ്പത്തെ പറ്റി രഘുറാം അയാളോട് പറയുന്നു. അവള്‍ ജനിച്ചതും ആദ്യമായി സ്കൂളില്‍ പോയതുമെല്ലാം ഇന്നലെ കഴിഞ്ഞപോലെ അയാളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  അവളുടെ വളര്‍ച്ചയുടെ ഓരോ വഴികളിലും അവളെ പിരിയേണ്ടി വന്നതും ഒടുവില്‍ അവളുടെ വിവാഹത്തെ ഉള്‍കൊള്ളുന്നതുമായിരുന്നു അയാള്‍ നേരിട്ട ഏറ്റവും വിഷമകട്ടങ്ങള്‍ എന്നയാള്‍ പറയുന്നു. താനും ഇതൊക്കെ നേരിടാന്‍ തയ്യാറായി ഇരിക്കണം എന്നും അയാള്‍ സുധാകറിനോട് പറയുന്നു. മകളെ ഒരുപ്പാട്‌ സ്നേഹിച്ച ആ അച്ഛന്റെ കഥയാണ് ചിത്രം പിന്നീടു കാണിക്കുന്നത്.

അടുത്തൊന്നും മനസ്സിനെ ഇതുപോലെ സ്പര്‍ശിച്ച ഒരു ചിത്രമില്ല, നേരത്തെ തന്നെ ഈ ചിത്രം കാണാന്‍ സാധിചിലല്ലോ എന്ന ഒരു വിഷമം മാത്രമേയുള്ളൂ. ഈ ചിത്രത്തിലെ മകളെ ഒരുപ്പാട്‌ സ്നേഹിക്കുന്ന രഘുറാമിനെ കണ്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ഇന്നെനോടൊപ്പം ഇല്ലാത്ത എന്‍റെ അച്ഛനെയായിരുന്നു, ഒരുതരത്തില്‍ രഘുറാം തന്നെയായിരുന്നു എന്‍റെ അച്ഛനും മഴയുള്ള ദിവസങ്ങളില്‍ സ്കൂളിലേക്ക് സൈക്കിളില്‍ എന്നെ വിടണ്ട പകരം ഓട്ടോറിക്ഷയില്‍ വിട്ടാല്‍ മതി എന്ന്‍ അമ്മയോട് ഫോണ്‍ ചെയ്തു പറയുന്ന അച്ഛന്‍ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

വളരെ മനോഹരമായി തന്നെയാണ് രാധാമോഹന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് ആദ്യ രംഗം മുതല്‍ അവസാനം വരെ പ്രേക്ഷകനെ സ്ക്രീനിനു മുന്നില്‍ പിടിച്ചിരുത്താന്‍ അവര്‍ക്ക് സാധിച്ചു. പ്രേക്ഷകന്‍റെ മനസ്സിനെ ഒരു ചിത്രം സ്പര്‍ശിക്കുക എന്നത് തന്നെയാണ് ആ ചിത്രത്തിന്‍റെ ഏറ്റവും വലിയ വിജയം. അങ്ങനെയൊരു ചിത്രം അണിയിച്ചൊരുക്കിയതിനു രാധാമോഹനു നന്ദി.

പ്രീത ജയറാമിന്റെ ചായാഗ്രഹണം ഊട്ടിയുടെ മനോഹാരിത മുഴുവനും എടുത്ത് കാട്ടി.

പ്രകാശ്‌രാജ് ഏത് തരം കഥാപാത്രവും ഈ നടന്‍റെ കയ്യില്‍ ഭദ്രമാണ്. രഘുറാം എന്ന സ്നേഹസമ്പനനായ അച്ഛനായി അദ്ദേഹം ജീവിക്കുകയായിരുന്നു, ചിത്രത്തിലുടനീളം നിറഞ്ഞു നിന്നതും അദ്ദേഹം തന്നെ മറ്റെല്ലാവരുടെയും പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് മുന്നില്‍ മറഞ്ഞുപോയി. അമ്മയായി ഐശ്വര്യയും മകളായി തൃഷയും മെല്ലാം തിളങ്ങി എങ്കിലും ചിത്രമവസനികുമ്പോള്‍ മനസ്സില് തങ്ങി നില്‍ക്കുന്നത് പ്രകാശ്‌രാജ് തന്നെ.

അതുപോലെ വിദ്യസാഗറിന്റെ  സംഗീതം ചിത്രത്തിലുടനീളം മികച്ചു നിന്നു, വാ വാ എന്‍ ദേവതയെ എന്ന ഗാനം ഇനി മുതല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന ഗാനങ്ങളുടെ ശ്രേണിയില്‍ മുന്‍പന്തിയില്‍ ഉണ്ടാകും.

Sunday 27 July 2014

41.2 States

2 States (2014).




Language: Hindi
Genre: Romantic-Comedy
Director: Abhishek Varman
Writers: Chetan Bhagat, Abhishek Varman
Stars: Arjun Kapoor, Alia Bhatt, Amrita Singh

ചേതന്‍ ബഗത്തിന്റെ ഏറ്റവും മികച്ച നോവലുകളില്‍ മുന്നില്‍ നില്‍ക്കുന്ന 2 സ്റ്റേറ്റ്സിന്‍റെ ചലച്ചിത്രാവിഷ്കാരം വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ കാതിരികുകയായിരുന്നു ഈ ചിത്രത്തിനായി തിയറ്ററില്‍ നിന്നും തന്നെ കാണണം എന്നുറപ്പിച്ചിരുന്ന ചിത്രമായിരുന്നു ഇത് എന്നാല്‍ ചിത്രം തിയറ്ററില്‍ നിന്നും കണ്ട സുഹ്രത്തുക്കളില്‍ നിന്നും ലഭിച്ച മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു.

സാംസ്കാരികമായി വളരെയേറെ വൈരുധ്യമുള്ള കൃഷിന്റെയും അനന്യയുടെയും പ്രണയമാണ് ചിത്രം പറയുന്നത്..... അഹമ്മദാബാദ് IIM കോളേജില്‍ വെച്ച് പ്രണയത്തിലായ ഇവര്‍ പഠനശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുന്നിടത്ത് നിന്നും പ്രശ്നങ്ങള്‍ തുടങ്ങുകയായി. ഇന്ത്യയുടെ വിവിധ സംസ്ഥാന്നങ്ങളില്‍ നിന്നുമുള്ളവരാണ് ഇരുവരും. ഡല്‍ഹിയില്‍ നിന്നുമുള്ള നോര്‍ത്തിഇന്ത്യന്‍ പഞ്ചാബി കുടുംബത്തില്‍ നിന്നുമാണ് കൃഷ്‌ വരുന്നത്, ചെന്നൈയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് അനന്യ. മാതാപിതാക്കളുടെ സമ്മതത്തോടെ തങ്ങളുടെ വിവാഹം നടക്കണമെന്നു ഇവര്‍ ആഗ്രഹിക്കുന്നു എന്നാല്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ഇരുവരുടെയും മാതാപിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നതോടെ കാര്യങ്ങള്‍ എല്ലാം തലകീഴായി മറിയുന്നു. പിന്നീടു ഇരു കുടുംബങ്ങളുടെയും സംമ്മതത്തിനായുള്ള  ഇവരുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

2 സ്റ്റേറ്റ്സ് എന്ന നോവലിന്റെ വലിയൊരു ആരാധകനാണ് ഞാന്‍ അത് കൊണ്ട് തന്നെ നോവലിനോട് എത്രമാത്രം ചിത്രത്തിനു നീതി പുലര്‍ത്താനായി എന്ന്‍ ചോദിച്ചാല്‍ ഞാന്‍ പൂര്‍ണമായും നിരാശനായി എന്ന്‍ പറയേണ്ടി വരും. ഒരു മികച്ച നോവല്‍ സിനിമയാക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും സംഭവിച്ചിട്ടുള്ളത് 3 മണിക്കൂറില്‍ നോവല്‍ നല്‍കിയ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ് മികച്ച പല സന്ദര്‍ഭങ്ങളും ഒഴിവാക്കേണ്ടി വരും. ഉദാഹരണത്തിനു കൃഷിനെ അനന്യയുടെ അച്ഛന്‍ മുണ്ടുടുപ്പിക്കുന്ന ഒരു രംഗമുണ്ട് നോവലില്‍ പ്രേക്ഷകനില്‍ നന്നായി ചിരിഉണര്‍ത്തുന്ന രംഗമാണിത്, ഈ രംഗം ചിത്രീകരികുക
 കൂടി ചെയ്തതായിരുന്നു എന്നാല്‍ അവസാന നിമിഷം അവര്‍ അത് ഒഴിവാക്കുകയായിരുന്നു. ഇങ്ങനെ പല മനോഹര രംഗങ്ങളും ചിത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. സമയപരിധി തന്നെയാണ് അണിയറപ്രവര്‍ത്തകരെ ഇതിനു പ്രേരിപ്പിച്ചത്.

അതെ സമയം നോവലിനെ മാറ്റിനിര്‍ത്തി ഒരു ബോളിവുഡ് റൊമാന്റിക്‌ കോമഡി ആയി ഈ ചിത്രത്തെ സമീപിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വെത്യസ്ഥമാണ്, വെത്യസ്ഥ സംസ്കാരങ്ങളില്‍ നിന്നും വന്നു പ്രണയത്തിലായവരുടെ കഥകള്‍ ഇതിനു മുന്‍പും നമുക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട് കമലിന്‍റെ ഏക്‌ ദുജെ കെ ലിയെ, അരവിന്ദ് സ്വാമിയുടെ ബോംബെ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ വിഷയം മുന്‍പ് കൈകാര്യം ചെയ്തവയാണ്. അവയെല്ലാം പ്രേക്ഷകന്‍റെ മനസ്സു കീഴടക്കിയ ചിത്രങ്ങളുമാണ് ആ ഗണത്തിലേക്ക് തന്നെ നമുക്ക് 2 സ്റ്റേറ്റ്സിനെയും ഉള്‍പെടുത്താവുന്നതാണ്. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ചിത്രം തന്നെയാണിത്. 

 Abhishek Varman ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2 സ്റ്റേറ്റ്സ് അങ്ങനെ നോക്കുമ്പോള്‍ വളരെ നല്ല രീതിയില്‍ തന്നെ അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട്. മൂന്നര മണിക്കൂര്‍വരെ ദൈര്‍ഖ്യമുള്ള പ്രണയകാവ്യങ്ങള്‍ ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച ബോളിവുഡില്‍ 2 സ്റ്റേറ്റ്സ് പോലെയൊരു നോവലിനെ സിനിമയാക്കുമ്പോള്‍ അത് രണ്ടരമണിക്കൂറില്‍ ഒതുക്കിയതിനോട് മാത്രം എനിക്ക് യോജിക്കാനാവുന്നില്ല. (നോവലിലെ പല രംഗങ്ങളും സ്ക്രീനില്‍ കാണാനുള്ള എന്‍റെ ആഗ്രഹമാകാം ഇങ്ങനെ എന്നെ തോന്നിപ്പിച്ചത്).

Shankar–Ehsaan–Loy എന്നി ത്രിമൂര്‍ത്തികള്‍ അണിയിച്ചൊരുക്കിയ ഗാനങ്ങളില്‍ അല്പമെങ്കിലും ഇഷ്ടം തോന്നിയത് ആദ്യ ഗാനമായ "Locha-E-Ulfat"  ത്തിനോട് മാത്രമാണ്.

പ്രകടനങ്ങളുടെ കാര്യത്തില്‍ അര്‍ജുന്‍ കപൂര്‍ ആലിയ ഭട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി എന്നാല്‍ ഇവരെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് കൃഷിന്റെ അമ്മ വേഷം ചെയ്ത അമൃത സിംഗാണ്. രേവതി  ശിവകുമാര്‍, റോണിത് എന്നിവരും നന്നായിരുന്നു.

ചുരുക്കത്തില്‍ നോവല്‍ വായിക്കാത്ത ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്ക് വളരെയധികം ഇഷ്ടപെടും എന്നതില്‍ തര്‍ക്കമില്ല മറിച്ചു നോവലിനെ മനസ്സില്‍ വെച്ചുകൊണ്ടു ചിത്രത്തെ സമീപിക്കുകയാണെങ്കില്‍ നിരാശയാവാം നിങ്ങള്‍ക്ക് ലഭിക്കുക.                                                  

Friday 25 July 2014

40.Metro Manila

Metro Manila (2013) : മികച്ചൊരു ഫിലിപ്പൈയിന്‍സ് ചിത്രം.

Language: Tagalog
Genre: Drama
Director:Sean Ellis
Writers: Sean Ellis, Frank E. Flowers
Stars: Jake Macapagal, John Arcilla, Althea Vega

കഷ്ടപാടുകള്‍ നിറഞ്ഞ  ജീവിതത്തില്‍ നിന്നും ഒരു മോചനം മോചനം കൊതിച്ചു അന്യനാടുകളില്‍ ചെന്ന് കഷ്ട്പെട്ടു കൂലിവേല എടുക്കുന്ന മനുഷ്യരെ നമ്മുടെ സമൂഹത്തില്‍ എന്നും കാണാം. സമൂഹത്തിന്‍റെ താഴെക്കിടയില്‍ ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണകാരാണിവര്‍. പലപ്പോഴും സമൂഹത്തിലെ ഉയര്‍ന്നതട്ടില്‍ ജീവിക്കുന്നവരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമായി പോവാറുണ്ട് ഇവരില്‍ പലരും. പുതിയൊരു ജീവിതം സ്വപ്നം കണ്ടു നഗരത്തിലേക്ക് ചേക്കേറുകയും, അവിടെ ഓരോ ദിവസവും കഴിച്ചുക്കൂട്ടാന്‍ പെടാപ്പാട് പെടുന്ന ഓസ്കാറിന്റെയും കുടുംബത്തിന്റെയും കഥയാണിത്. ജീവിക്കാനായി വേശ്യാവൃത്തിക്കു തുല്യമായ ബാറിലെ നര്‍ത്തകിയുടെ ജോലിക്ക് തന്‍റെ ഭാര്യക്കും പോകേണ്ടി വരുമ്പോള്‍ പോവരുത് എന്നു പറയാന്‍ പോലുമാവാതെ നിസഹായനായി നില്‍ക്കാനെ ഈ മനുഷ്യന് സാധിച്ചുള്ളൂ.

കഷ്ടപാടുകള്‍ നിറഞ്ഞ തങ്ങളുടെ ജീവിതത്തില്‍ നിന്നും രക്ഷനേടുവനായി കര്‍ഷകനായ Oscar Ramirez ഉം കുടുംബവും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി ഫിലിപ്പൈയിന്‍സിന്‍റെ തലസ്ഥാന നഗരിയായ മാനിലയിലേക്ക് ചേക്കേറുന്നു. പുത്തന്‍ സ്വപ്നങ്ങളുമായി വന്നെത്തിയ അവരെ വരവേറ്റത് മെട്രോ നഗരത്തിന്‍റെ താഴെക്കിടയിലുള്ളവരുടെ ചതി കുഴികളായിരുന്നു. എന്നാല്‍ ഒരു സെക്ക്യുരിറ്റി കമ്പനിയില്‍ ജോലി ലഭിക്കുന്നതോടെ ഓസ്കാറിന്റെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങുന്നു.  മേലുധ്യോഗസ്ഥനായ Ong അയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു എന്നാല്‍ തന്‍റെ ജോലിയില്‍ പ്രവര്‍ത്തികുന്നവരുടെ മരണസാധ്യതയും, ongന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും പുറത്തു വരുന്നതോടെ തന്‍റെ ജോലിയിലും ജീവിതത്തിലും കടന്നു വരാന്‍ പോകുന്ന വിപത്തിനെ അയാള്‍ അഭിമുഖികരിച്ചെ മതിയാവു.

വന്‍കിട കെട്ടിട സമുച്ചയങ്ങളും മറ്റും നിലനില്‍ക്കുന്ന ഫിലിപ്പൈയിന്‍സ് നഗരത്തിന്‍റെ തലസ്ഥാനമായ മാനില എന്ന മനോഹര നഗരത്തെയല്ല മറിച്ചു മനുഷ്യന്‍ മനുഷ്യനെ തന്നെ കാര്‍ന്നുതിന്നുന്ന മാനിലയുടെ യഥാര്‍ത്ഥ അവസ്ഥയെയാണ് നാം കാണുന്നത്. മാനിലയുടെ ഏറ്റവും വൈക്രിതമായ അവസ്ഥയെയാണ് ചിത്രം വരച്ചുകാട്ടുന്നത്. ആദ്യപകുതിയും രണ്ടാം പകുതിയുടെ തുടക്കവും ഇത്തരം രംഗങ്ങള്‍ കൊണ്ട് നിറഞ്ഞവയായിരുന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഇത് ഒരുപോലെ സ്വീകാര്യമാവുമെന്നു തോനുന്നില്ല , എന്നാല്‍ ഒന്നാംപകുതിയില്‍ നിന്നും രണ്ടാംപകുതി യിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ അതുവരെയുള്ള മൂഡ്‌ മാറിമറിയുകയാണ് അതുവരെ ഒരു ദുരന്തനാടകത്തെ ഓര്‍മിപ്പിക്കും വിധം പോയിരുന്ന ചിത്രം പിന്നീടൊരു ക്രൈം ത്രില്ലെര്‍ ആയി മാറുന്നത് നമുക്ക് കാണാം, പ്രത്യേഗിച്ചും അവസാനത്തെ 15 മിനിട്ടുകള്‍. അതുവരെ ഈ ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ അഭിപ്രായങ്ങളും അതോടെ തകിടം മറിയുകയായിരുന്നു.

നമുക്കൊന്നും ചിന്തിക്കാന്‍ പോലുമാവാത്ത രീതിയില്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടുന്ന ഒരു കുടുംബത്തിന്‍റെ ജീവിതം തുറന്നു കാട്ടുന്നതിലൂടെ നല്ലൊരു സന്ദേശവും ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്.

Sean Ellis ബ്രിട്ടീഷ്‌ സംവിധായകന്‍ ആയ ഇദ്ദേഹം തന്‍റെ തന്നെ തിരകഥയില്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് ഈ ഫിലിപ്പൈയിന്‍സ് ചിത്രം ഒരുക്കിയിരിക്കുന്നത് എങ്കിലും അഭിനതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ കുറേക്കൂടി ഉയരങ്ങളിലേക്ക്  ചിത്രത്തിന് എത്താന്‍ സാധിച്ചേനെ എന്നാണ് എനിക്ക് തോന്നുന്നത്. ഓസ്കാര്‍ ആയി അഭിനയിച്ച Jake Macapagalന്‍റെ പ്രകടനം മാത്രമാണ് മികച്ചു നിന്നത്, ഓസ്കാര്‍ ആയി അദ്ദേഹം ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം. ബാക്കി എല്ലാവരും ശരാശരിയില്‍ ഒതുങ്ങുകയായിരുന്നു.

Thursday 24 July 2014

39.King of Devil's Island

King of Devil's Island (2010) : എല്ലാ അര്‍ത്ഥത്തിലും മനോഹരമായൊരു കലാസൃഷ്ടി.


Language: Norwegian
Genre: Drama
Director: Marius Holst
Writers: Mette M. Bølstad, Lars Saabye Christensen,
Stars: Benjamin Helstad, Trond Nilssen, Stellan Skarsgård 

പരിസ്ഥിതിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ കാരാഗ്രഹമാണ് നോര്‍വയിലെ ബാസ്ടോന്‍ ദ്വീപില്‍ സ്തിഥി ചെയ്യുന്ന ബാസ്ടോന്‍ പ്രിസണ്‍. ഒഴിവു സമയങ്ങളില്‍ ഇവിടെ തടവുകാര്‍ക്ക് കുതിരസവാരിയും ടെന്നിസും, സ്കിയിങ്ങും എല്ലാം നടത്താവുന്നതാണ്. തടവുകാരോട് നന്നായി പെരുമാറുന്ന പ്രിസണും
 ഇതു തന്നെ. എന്നാല്‍ ഒരുകാലത്ത് കുട്ടികള്‍ക്കായുള്ള ദുര്‍ഹുണപരിഹാര പാഠശാല ആയിരുന്ന ഇവിടം അറിയപ്പെട്ടിരുന്നത് കുട്ടികളോട് കാണിച്ചിരുന്ന അതിക്രൂരമായ പീഡനങ്ങള്‍ക്കാണ്. ഒരുകാലത്ത് ഇത്തരംകേന്ദ്രങ്ങളിലെല്ലാം തന്നെ ഇത്തരം ക്രൂരതകള്‍ അരങ്ങേറിയിരുന്നു, ഇന്നും ചിലപ്പോള്‍ പലയിടത്തും ഇത് നിലനില്‍ക്കുന്നുണ്ടാകാം. 1915ല്‍ ഇവിടെ പൊട്ടിപ്പുറപ്പെട്ട വന്‍വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ നോര്‍വെജിയന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ Oslo fjord ലെ ബാസ്സ്ടോയ് ദ്വീപില്‍ നിലനിന്നിരുന്ന Bastøy Boys Reform School ലാണ് (ദുര്‍ഹുണപരിഹാര പാഠശാല) കഥ നടക്കുന്നത്. 11വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളാണിവിടെ കഴിയുന്നത്. പ്രിന്‍സിപ്പല്‍ Bestyreren  ഇന്റെയും മറ്റു കാവല്‍ക്കാരുടെയും നേതിര്‍ത്വത്തില്‍ നടക്കുന്ന ഇവിടെ  ക്രൂരമായ ശാരീരികമാനസിക പീഠനങ്ങളാണ് ഓരോ ദിവസവും കുട്ടികള്‍ നേരിടുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനു പകരം അവരെകൊണ്ട് കൂലിവേല ചെയ്യിപ്പികുകയാണ് ഇവര്‍.  മനുഷ്യത്വമില്ലാത്ത ഇവരുടെ സ്വഭാവരീതികളോട് പൊരുത്തപെടാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ അവിടെ കഴിയാന്‍ സാധിക്കു. എന്നാല്‍ അവിടേക്ക് പുതിയതായി വന്നെത്തിയ പതിനേഴു കാരന്‍ Erling അവിടെ നിന്നും എങ്ങനെ രക്ഷപെടാം എന്ന വഴികള്‍ തേടാന്‍ തുടങ്ങുന്നു. അവിടെ നിന്നും ഉടന്‍ തന്നെ റിലീസ് ആവാന്‍ പോവുന്ന തന്റെടിയായ Ivar/C5 ഉം,  ദുര്‍ബലനായ Olav/C1 ഉമായി അവന്‍ അടുക്കുന്നു. പിന്നീടൊരിക്കല്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്തത്തെ തുടര്‍ന്ന്‍ Erling ന്‍റെ നേതിര്‍ത്വത്തില്‍ ഒരു വന്‍ വിപ്ലവം തന്നെയവിടെ പൊട്ടിപോറപ്പെടുന്നു ബാസ്ട്ടോയ് മുഴുവനും അവരുടെ വരുതിയിലാവുന്നു... തുടര്‍ന്ന്‍ നാമോട്ടും തന്നെ പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങളാണ് കഥയില്‍ അരങ്ങേറുന്നത്...

ജയിലിലെ മനുഷ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ഒരുപ്പാട്‌ ഇതിനു മുന്‍പും കണ്ടിട്ടുണ്ട് എന്നാല്‍ അവയിലൊന്നും കാണാത്ത അല്ലെങ്കില്‍ അവയില്‍ നിന്നൊന്നും കിട്ടാത്ത ഒരു പ്രത്യേഗ അനുഭൂതിയാണ് ഈ ചിത്രം സമ്മാനിച്ചത്. മഞ്ഞു കൊണ്ട് മൂടപെട്ടു ഒറ്റപെട്ടു കിടക്കുന്ന ദ്വീപില്‍ കൌമാരകാരായ കുട്ടികള്‍ ഏറ്റുവാങ്ങിയ പീഡനങ്ങള്‍ ഏതൊരു പ്രേക്ഷകന്റെയു കണ്ണുകളെ ഈറനണിയിപ്പിക്കും. അവരിലെ തെറ്റുകള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു അവരെ പുതിയ ജീവിതത്തിലേക്ക് പറഞ്ഞു വിടുന്നതിനു പകരം , മൃഗീയമായി പണി എടുപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ ചിലപ്പോള്‍ ഇന്നും നിലനിക്കുനുണ്ടാകാം.

ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക വേദനകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ Marius Holst പൂര്‍ണമായും വിജയംകണ്ടു. John Andreas Andersen ന്‍റെ ഛായാഗ്രഹണത്തെയും, Johan Söderqvist ന്‍റെ പശ്ചാത്തല സംഗീതത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല, ചിത്രത്തിലേക്ക് പ്രേക്ഷകനെ ഏറ്റവും അധികം അടുപ്പിക്കുന്ന രണ്ടു ഖടകങ്ങള്‍ ഇവയാണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ പേരും പുതുമുഖങ്ങള്‍ ആയിരുന്നു എങ്കിലും എല്ലാവരും നന്നായിരുന്നു എന്നു തന്നെ പറയാം. പ്രത്യേഗിച്ചും അവസാന രംഗങ്ങളിലേക്ക് എത്തുമ്പോഴുള്ള ഓരോ കുട്ടിയുടെയും പ്രകടനം മികവുറ്റതായിരുന്നു. എല്ലാ ഖടഘങ്ങളും ഒരുപോലെ മികച്ചു നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണിത്

ആദ്യമായിട്ടാണ് ഒരു നോര്‍വെജിയന്‍ ചിത്രം കാണുന്നത് അത് മനസ്സിനെ വല്ലാതെ സ്പര്ശിക്കുകയും ചെയ്തു.

Wednesday 23 July 2014

38.State of Play

State of Play (2009) : യാഥാര്‍ത്ഥ്യതോട് ചേര്‍ന്ന് നില്‍ക്കുന്ന മികച്ചൊരു ത്രില്ലെര്‍.


Language: English
Genre: Political Thriller
Director: Kevin Macdonald
Writers: Matthew Michael Carnahan, Tony Gilroy
Stars: Russell Crowe, Rachel McAdams, Ben Affleck


സമൂഹത്തില്‍ ഒരു പ്രശസ്ത വെക്തിയുടെ മരണം സംഭവിച്ചാല്‍ പ്രത്യേഗിച്ചും രാഷ്ട്രിയകാരുടെയോ അല്ലെങ്കില്‍ അവരുമായി അടുത്ത് നില്‍ക്കുന്നവരുടെയോ അതിന്‍റെ സത്യം തേടി പായുന്ന രണ്ടു കൂട്ടരുണ്ട് ഒന്ന്‍ നമ്മുടെ പോലീസും മറ്റൊന്ന് പത്രപ്രവര്‍ത്തകരും.  സത്ത്തിന്‍റെ മുന്നിലേക്ക് പലപ്പോഴും ആദ്യം നടന്നു കയറുന്നത് പത്രപ്രവര്‍ത്തകര്‍ തന്നെയാവും എന്നാല്‍ ആ സത്യങ്ങള്‍ അതേപടി അവര്‍ സമൂഹത്തിന്‍റെ മുന്‍പിലേക്ക് കൊണ്ടുവരുനുണ്ടോ എന്നു ചോദിച്ചാല്‍ ? സമൂഹത്തിന്‍റെ എല്ലാ കോണുകളിലെക്കും അവരുടെ കണ്ണുകള്‍ എത്തിച്ചേരും. രാഷ്ട്രിയകാര്‍ക്കും പോലീസുകാര്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമെല്ലാം ഇവരെ വേണം. സത്യത്തെ അസത്യമാക്കുവാനും നേരെ തിരിച്ചും ഇവര്‍ക്ക് കഴിയും  സത്യങ്ങള്‍ വളച്ചൊടിക്കുന്ന മാധ്യമചേഷ്ടകള്‍ പലപ്പോഴും നാം കണ്ടിട്ടുമുണ്ട്, അങ്ങനെഎങ്കില്‍ സത്യത്തിന്‍റെ പുറകെ ആവേശത്തോടെ പായുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ കഥ ഒന്ന് കണ്ടു കളയാം

പ്രത്യക്ഷത്തില്‍ പരസ്പരം യാതൊരുവിധ സമ്പര്‍ക്കവുമില്ലാത്ത രണ്ടു മരണങ്ങള്‍, രാത്രിയുടെ മറവില്‍ ജോര്‍ജ്ടൌണിന്റെ ഇടനാഴിയില്‍ ഒരു കള്ളനെ ആരുടെയോ വെടിയേറ്റ്‌ മരിക്കുന്നു, പിറ്റേദിവസം കോണ്‍ഗ്രെസ്സ്മാന്‍ (സാമാജികന്‍) Stephen Collins ന്‍റെ (Ben Affleck ) അസിസ്റ്റന്റ്റ് സോണിയ ബെക്കര്‍ സബ് വേയില്‍ വീണു മരിക്കുന്നു. എന്നാല്‍ ബ്രാഷ് ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ Cal McAffrey ക്ക് (Russell Crowe) അങ്ങനെയായിരുന്നില്ല മറനീക്കി പുറത്തുവരാനിരിക്കുന്ന ഒരു രാഷ്ട്രിയ ഗുഡാലോചനയുടെ ഫലമാണോ ഇതെന്ന സംശയമാണ് അയാള്‍ക്കുണ്ടായത്.

കോളേജ് കാലം മുതലേ  കോണ്‍ഗ്രെസ്സ്മാന്‍ സ്ടിഫന്റെ അടുത്ത സുഹ്രതായ കാള്‍, പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായൊരു സ്ഥാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന Della Frye (Rachel McAdams) യുമൊത്ത് തനിക്ക് കിട്ടിയ സൂചനകളെ പിന്തുടര്‍ന്ന്‍ എത്തിച്ചേര്‍ന്നത് കൊലയാളികളും ചാരന്മാരുമെല്ലാം നിറഞ്ഞ പോയിന്റ്‌ കോര്‍പ്പ് എന്ന കമ്പനിയുടെ മുന്‍പിലേക്കായിരുന്നു.ഗവണ്മെന്റിനു വേണ്ടി സ്ടിഫനും സോണിയയും അന്വേഷിച്ചിരുന്ന സൈനീക ബന്ധമുള്ള  അതെ കമ്പനി. പരമമായ സത്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കാള്‍ തന്‍റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഈ ജോലി ഇനി പൂര്‍ത്തികരിക്കണോ വേണ്ടയോന്ന് തീരുമാനിച്ചേ മതിയാകു.

BBC ചാനലില്‍ ആറു ഭാഗങ്ങളായി വന്ന സീരീസിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ പൊളിറ്റിക്കല്‍ ത്രില്ലെര്‍. പത്രപ്രവര്‍ത്തകരെയും അവര്‍ സഞ്ചരിക്കുന്ന വഴികളെയും, ടെന്‍ഷന്‍ നിറഞ്ഞ ന്യൂസ്‌റുമുകളേയും ഇത്ര മനോഹരമായി ചിത്രീകരിച്ച ചിത്രങ്ങള്‍ വളരെ ചുരുക്കം മാത്രമേയുള്ളൂ. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ ചിത്രത്തിലുടനീളമുണ്ട്. 6 മണിക്കൂറുള്ള ടെലിവിഷന്‍ സീരീസ്‌ 2 മണിക്കൂറിലേക്ക് ചുരുക്കിപ്പറഞ്ഞാല്‍ സ്വാഭാവികമായും അതിന്‍റെ ഭംഗി നഷ്ടപെടാനിടയുണ്ട് പ്രധാനമായ പല ഭാഗങ്ങളിലും സംവിധായകന് കത്രിക വെക്കേണ്ടി വരും എന്നാല്‍ ഇവിടങ്ങളില്‍ എല്ലാം സംവിധായകന്‍ Kevin Macdonald വിജയിച്ചു.  Matthew Michael Carnahan ന്‍റെ മികച്ച തിരകഥ അതിനു അദ്ധേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകനിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Russell Crowe, Rachel McAdams, Ben Affleck എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങളില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല പൂര്‍ണമായും തങ്ങളുടെ കഥാപാത്രങ്ങളായി മാറുവാന്‍ ഇവര്‍ക്ക് സാധിച്ചു. അഭിനയിക്കാനറിയില്ല എന്നു പറഞ്ഞു ഒരിക്കല്‍ നിരൂപകര്‍ തള്ളിപറഞ്ഞ ബെന്‍ അഫ്ല്ലെക്ക്  തന്‍റെ പൊളിറ്റിക്കല്‍ കരിയര്‍ ഉയര്‍ത്താനായി ചതുരംഗക്കളി നടത്തുന്ന രാഷ്ട്രിയ പ്രവര്‍ത്തകനായി നിറഞ്ഞാടിയപ്പോള്‍ അതിനോടൊപ്പം അല്ലെങ്കില്‍ അല്പം മുകളില്‍ നില്‍ക്കുന്നതായിരുന്നു രഷലിന്റെ പെര്‍ഫോമന്‍സ്, തന്റെടിയും ബുദ്ധിമാനുമായ കാള്‍ ആയി അദ്ദേഹം തന്‍റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍  ഒന്ന് തന്നെ സമ്മാനിച്ചു. കരിയറിലുടനീളം മികച്ച പ്രകടന്നങ്ങള്‍ സമ്മാനിച്ചിട്ടുള്ള റെച്ചല്‍ ഇത്തവണയും ശക്തമായ പ്രകടനം തന്നെയാണ് നടത്തിയത്.

എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്‍റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിനുടനീളം ഇവ രണ്ടും മികച്ചു നിന്നു.

Tuesday 22 July 2014

37.Daglicht

Daglicht (2013) : സത്യത്തെഎത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.


Genre: Mystery-Thriller
Language: Dutch
Director: Diederik Van Rooijen
Writers: Philip Delmaar, Marion Pauw
Stars: Angela Schijf, Derek de Lint, Fedja van Huêt, Monique van de Ven

Marion Pauw യുടെ പ്രശസ്തമായ നോവല്‍ Daglicht  ന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. Iris എന്ന അഭിഭാഷകയുടെയും, പൂര്‍ണമായിട്ടല്ലെങ്കിലും ഓട്ടിസത്തിനടിമയായ അവരുടെ മകന്‍ Aron ന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു മികച്ച മിസ്റ്റെരി ത്രില്ലെര്‍ എന്നു നിസംശയം ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം.

തങ്ങളുടെ വാരാന്ത്യദിനങ്ങള്‍ അമ്മയുടെ വീട്ടില്‍ ചിലവഴിക്കാന്‍ ഐറിസും മകനും തീരുമാനിക്കുനിടതാണ് കഥ തുടങ്ങുന്നത്.   അവിടെ വെച്ച് തികച്ചും യാദൃച്ഛികമായി തനിക്കൊരു സഹോദരന്‍ ഉണ്ടെന്ന് ഐറിസ് അറിയുന്നു. വലിയൊരു ഞെട്ടല്‍ തനെയായിരുന്നു ആ വാര്‍ത്ത‍ അവള്‍ക്ക് സമ്മാനിച്ചത്. തുടര്‍ന്ന്‍ അയാളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയുള്ള അവളുടെ യാത്ര അവസാനിച്ചത്,  ഓട്ടിസ ബാതിതരെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ്. ഒരമ്മയേയും അവരുടെ പിഞ്ചുകുഞ്ഞിനെനെയും കൊന്ന കുറ്റത്തിന് ശിക്ഷയനുഭവിയ്ക്കുകയായിരുന്നു അയാള്‍. ഓട്ടിസ ബാദിതനായ തന്‍റെ സഹോദരന് അത്തരതിലൊരു ക്രൂര കൃത്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഐറിസ് അയാളുടെ നിരപരാതിത്വം തെളിയിക്കാനായി ഇറങ്ങി തിരിക്കുന്നു. എന്നാല്‍ ആ ഒരു തീരുമാനം അവളുടെ ജീവിതത്തെ ആകെ തകിടംമറിക്കുന്ന ഒന്നായിരുന്നു എന്ന്‍ അവള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളുകള്‍ പതുക്കെ അഴിയാന്‍ തുടങ്ങുകയാണിവിടെ. സത്യാവസ്ഥകളെ തേടിയുള്ള അവളുടെ യാത്ര തടയാന്‍ ഇരുട്ടിന്‍റെ മറവില്‍ നിന്നും ആരൊക്കെയാവും ഇനി വെളിച്ചത്തിലേക്ക് വരിക ? എന്തൊക്കെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഐറിസിനെ കാത്തിരിക്കുന്നത്.  തന്‍റെ സഹോദരനെ പുറത്ത് കൊണ്ടുവരുവാന്‍ അവള്‍ക്കാവുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

തന്‍റെ മുന്‍പിലുള്ള കടങ്കഥയുടെ ഓരോ ചുരുളുകള്‍ ഐറിസിനോടൊപ്പം പ്രേക്ഷകരും അഴിക്കുന്നു എന്നാല്‍ ഒടുവില്‍ അവള്‍ കണ്ടെത്തുന്ന ഉത്തരം ഒരു പ്രേക്ഷകനും മനസ്സില്‍ കണ്ടുകാണില്ല, അത് തന്നെയാണ് ഈ ചിത്രത്തിന്‍റെ വിജയവും.

ഒരു ത്രില്ലെര്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉള്‍പെടുത്തി തന്നെയാണ് സംവിധായകന്‍ Diederik Van Rooijen ചിത്രമൊരുക്കിയിട്ടുള്ളത്, വളരെ സാവധാനത്തില്‍ തുടങ്ങി മുന്‍പോട്ടു പോകുംതോറും ഒരു ത്രില്ലെര്‍ ചിത്രത്തിന്‍റെ വേഗതയിലേക്ക് ചിത്രത്തെ എത്തിക്കുകയായിരുന്നു സംവിധായകന്‍ ചെയ്തത്, മുന്‍നിര അഭിനേതാക്കളുടെ മികച്ച പ്രകടന്നങ്ങള്‍ അതിനു അദ്ദേഹത്തിനെ നന്നായി സഹായിക്കുക്കയും ചെയ്തു.

ഐറിസ് ആയി  Angela Schijf ഉം മകന്‍ ആരോണ്‍ ആയി Daniel Verbaan ഉം  വളരെ നല്ല പ്രകടന്നങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ ഐറിസിന്റെ സഹോദരനായ റെയെ അവതരിപ്പിച്ച Fedja van Huêt യുടെ പ്രകടനം റെയിന്‍ മാനിലെ Dustin Hoffman നെ ഓര്‍മപ്പെടുത്തി. ഹോഫ്മാനേ അനുകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി പലയിടങ്ങളിലും അനുഭവപെട്ടു. ചിത്രത്തിന്‍റെ ഓരോ ഖട്ടങ്ങളിലായി പ്രത്യക്ഷപ്പെട്ട മറ്റു കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നവരും തങ്ങളുടെ ഭാഗങ്ങള്‍ നന്നായി ചെയ്തു.

മറ്റൊന്ന്‍ചിത്രത്തിന്‍റെ ടൈറ്റില്‍ ആണ് Daglicht അതായത് Daylight. വെളിച്ചം തന്നെയാണ് സത്യം അപ്പോള്‍  സത്യത്തെ തേടിയുള്ള അമ്മയുടെം മകന്‍റെയും കഥപറയുന്ന  ഈ ചിത്രത്തിനു ഇതിലും നല്ലൊരു പേരില്ല, നോവലിലെ പേര് തന്നെ ചിത്രത്തിനും നല്‍കാന്‍ സംവിധായകന്‍ തീരുമാനിച്ചത് ചിലപ്പോള്‍ അത് കൊണ്ട് തന്നെയാവാം.

Friday 18 July 2014

36.Maidentrip

Maidentrip (2013) : പതിനാലാം വയസ്സില്‍ ലോകം ചുറ്റിക്കറങ്ങിയ കാന്താരിക്കുട്ടിയുടെ കഥ.

Language: English
Genre: Biography
Director: Jillian Schlesinger
Stars: Laura Dekker

കാണാപ്പുറങ്ങള്‍ തേടിയുള്ള സാഹസികത നിറഞ്ഞ യാത്രകള്‍ എന്നും മനുഷ്യന് പ്രിയപെട്ടതാണ്, അത്തരം യാത്രകളിലുടെയാണല്ലോ കൊളംബസ് അമേരിക്ക കണ്ടെത്തിയതും , വാസ്കോടി ഗാമ ഇന്ത്യയില്‍ എത്തിചേര്‍ന്നതുമെല്ലാം. ലോകം മുഴുവന്‍ തന്‍റെ ക്യാമറക്കുള്ളില്‍ ഒപ്പിയെടുത്ത് മലയാളിക്ക് ദ്രിശ്യ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങര നമുക്കെല്ലാം സുപരിചിതാനയതും അത്തരം യാത്രകളിലുടെ തന്നെയാണ്. പറഞ്ഞു വരുന്നത് ഇവരെല്ലാം മുതിര്‍ന്ന പൌരന്‍മാരായതിനു ശേഷമാണു ഇത്തരം യാത്രകള്‍ക്ക് എല്ലാം ഇറങ്ങി തിരിച്ചത് എന്നാല്‍ തന്‍റെ പതിനാലാം വയസ്സില്‍ ഒറ്റെക്ക് ഈ ലോകം കാണാന്‍ ഇറങ്ങി തിരിച്ച Laura Dekker നെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

ലോകം ചുറ്റികണ്ട ഏറ്റവും പ്രായംകുറഞ്ഞ വെക്തിയാകുവാനുള്ള ആഗ്രഹത്തെ തുടര്‍ന്ന്‍ ഡച്ച്‌ കാരിയായ ലോറ നടത്തിയ സമുദ്രയാത്രയുടെ കഥയാണിത്.

ലോറ ജനിച്ചുവീണത്‌ തന്നെ ഒരു  ബോട്ടിലായിരുന്നു തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളും അവള്‍ ആ ബോട്ടില്‍ തന്‍റെ മാതാപിതാകള്‍ക്കൊപ്പം ചിലവിട്ടു. ആറാം വയസ്സില്‍ തനിക്ക് കിട്ടിയ ബോട്ടില്‍ സ്വന്തമായി സെയില്‍ ചെയ്യാന്‍ അവള്‍ പഠിച്ചു. പിന്നീടു പത്താം വയസ്സില്‍ തനിക്ക് കിട്ടിയ ബോട്ടിനു അവള്‍ ഗപ്പി എന്നു പേരിടുകയും തന്‍റെ നീണ്ട അവധികാലങ്ങളില്‍ രണ്ടുമൂന്നു ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ കൊച്ചു കൊച്ചു യാത്രകള്‍ നടത്തി. പിന്നീടു 2009 ഓഗസ്റ്റിലാണ് ലോകം ചുറ്റാനുള്ള തന്‍റെ ആഗ്രഹത്തെ കുറിച്ച് അവള്‍ ലോകത്തോട് പറയുന്നത് എന്നാല്‍ ചൈയില്‍ട് വെല്‍ഫയര്‍ അസോസിയെഷനും കുടുംബ കോടതിയുമൊക്കെ അവള്‍ക്ക് എതിരായി വന്നു , ഒരു കൊല്ലം നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവില്‍  21 ഓഗസ്റ്റ് 2010ല്‍ അവള്‍ യാത്രയാരംഭിച്ചു.  എല്ലായിടത്തും അവള്‍ക്കൊപ്പം അവളുടെ അച്ഛനുണ്ടായിരുന്നു. അങ്ങനെ 21 ജനുവരി 2012ല്‍ വിജയകരമായി ഈ കൊച്ചു മിടുക്കി തന്‍റെ യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തു.

യാത്രക്കിടയില്‍ ലോറ തന്നെ ഷൂട്ട്‌ ചെയ്ത ദ്രിശ്യങ്ങള്‍ കൂട്ടി ചേര്‍ത്ത് പുറത്തിറക്കിയതാണ് ഈ ഡോക്യുമെന്ററി. കാണാത്തവര്‍ ഒന്ന്‍ കണ്ടു നോക്കു.

Thursday 17 July 2014

35.Like Father, Like Son

Like Father, Like Son (2013) : ആറു വര്‍ഷം തന്‍റെതെന്നു കരുതി വളര്‍ത്തിയ മകനെയോ, അതോ സ്വന്തം ചോരയില്‍ പിറന്ന മകനെയോ, ആരെയാകും നിങ്ങള്‍ സ്വീകരിക്കുക്ക ?





Language: Japanese
Genre: Drama
Director: Hirokazu Koreeda
Writer: Hirokazu Koreeda
Stars: Masaharu Fukuyama, Machiko Ono, Yôko Maki, Keita Ninomiya

മകനെയോരുപ്പാട് സ്നേഹിക്കുന്ന അച്ഛന്റെ കഥകള്‍ നമ്മുടെ വെള്ളിത്തിരയില്‍ ഒരുപ്പാട്‌ വന്നുപോയിട്ടുണ്ട്. അതില്‍ പപ്പയുടെ സ്വന്തം അപ്പുസും സൂര്യഗായത്രിയും നമുക്കെന്നും പ്രിയപ്പെട്ടവയാണ് ഇതില്‍ മകന്‍റെയൊപ്പം ഒട്ടും തന്നെ സമയം ചിലവിടാന്‍ സാധിക്കാത്ത ഒരച്ഛനെയും മകനോടൊപ്പം ഒരുപ്പാട്‌ സമയം ചിലവിടുന്ന മറ്റോരച്ഛനെയും നമുക്ക് കാണാം ഈ രണ്ടച്ഛന്‍മാരെയും ഒരുമിച്ച് നമുക്ക് ഈ ചിത്രത്തില്‍ കാണാം.

Ryota ഇന്നനുഭവിക്കുന്ന  സന്തോഷവും സുഖസൌകര്യങ്ങളുമെല്ലാം അയാളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അതുകൊണ്ടുതന്നെ തന്‍റെ ഈ ജീവിതം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആശുപത്രിയില്‍ നിന്നും Ryotaയേയും അയാളുടെ ഭാര്യ Midori യേയും തേടി ഒരു ഫോണ്‍ കാള്‍ എത്തുന്നു.ആറു വയസുള്ള അവരുടെ മകന്‍ Keita യഥാര്‍ത്ഥത്തില്‍ അവരുടെ മകനല്ലെന്നും ആശുപത്രിജീവനക്കാര്‍ക്ക് കുഞ്ഞിനെ മാറിപോയി എന്നും അവര്‍ അറിയുന്നു. തന്‍റെ ഇത്രയും കാലത്തേ ജീവിതം തലകീഴായി മറിക്കുന്ന ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്തിധനാവുകയാണയാള്‍. തന്‍റെ മകനല്ലെന്നുഅറിഞ്ഞിട്ടും അവനോടുള്ള സ്നേഹത്തില്‍ ഒരു കുറവുമില്ലാതെ അവനെ പരിപാലിക്കുന്ന Midori യെയും തന്‍റെ സ്വന്തം മകനെ കഴിഞ്ഞാറുക്കൊല്ലം വളര്‍ത്തിയ പരുക്കരും അതുപോലെ സ്നേഹനിധിയായ കുടുംബത്തെയും കാണുമ്പോള്‍ ആ മനുഷ്യന്‍ സ്വയം ചോദിച്ചുപോവുകയാണ് ഇത്രയും നാള്‍ താനൊരു നല്ല അച്ചനായിരുന്നോ ?

മക്കളെ പരസ്പരം കൈമാറാണോ വേണ്ടയോ എന്നറിയാതെ പകച്ചുനില്‍ക്കുന്ന രണ്ടു രക്ഷിതാക്കളുടെ മനോവേദന അത് കാണുന്ന നമ്മിലെക്കും എത്തിക്കാന്‍ ഈ ചിത്രത്തിനു സാധിക്കുന്നു. അതേസമയം തന്നെ ഒന്നുമറിയാത്ത അവരുടെ മക്കളുടെ മനോവിചാരങ്ങളിലെക്കും നമ്മെ കൊണ്ടുപോകാന്‍ ചിത്രത്തിനാവുന്നു.

ഒരു നല്ല രക്ഷിതാവ് എങ്ങനെയായിരിക്കണം എന്നതിനെപറ്റി ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ട്. ചിലര്‍ കൂട്ടിലടച്ച കിളിയെപോലെ മക്കളെ വളര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ മക്കളെ പറന്നുയരാന്‍ അനുവദിക്കുന്നു. ഇതിലേതാണ് അവര്‍ക്ക് ഏറ്റവും അനുയോജ്യം ? സംങ്കിര്‍ണ്ണമായ കഥാഗതിയിലൂടെ ചിത്രം മുന്‍പോട്ടു പോവുന്നതിനിടയില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും നമുക്ക് ലഭിക്കുന്നു, എന്നത് ചിത്രത്തിന്‍റെ മേന്മകളില്‍ ഒന്നാണ്.

തന്‍റെ കരിയറിലുടനീളം മികച്ച കുടുംബ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ Hirokazu Koreeda ഈ പ്രാവശ്യവും മികച്ചൊരു ചിത്രവുമായിതന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സാധാരണ ഇത്തരം ചിത്രങ്ങള്‍ വികാരപരമായ ഒരുപ്പാട്‌ ക്ലിഷെ രംഗങ്ങള്‍ കൊണ്ട് നിറയാറാണു പതിവ് എന്നാല്‍ അത്തരം രംഗങ്ങള്‍ ഒഴിവാക്കുവാന്‍ ഇവിടെ സംവിധായകന് സാധിച്ചിരിക്കുന്നു.ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണീരലിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ്‌ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

അഭിനയത്തിന്‍റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മികച്ചു നിന്നു എങ്കിലും ചിത്രമാവസനികുമ്പോള്‍ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് Masaharu Fukuyama യും Keita Ninomiya യും  അവതരിപ്പിച്ച  Ryota യും മകന്‍ Keitaയുമാണ്‌. 

കാനന്‍സ് ഫിലിം ഫെസ്റ്റിവല്‍ റ്റൊരോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ തുടങ്ങി നിരവധി വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും അവിടെ നിന്നെല്ലാം മികച്ചഭിപ്രായങ്ങളും അവാര്‍ഡുകളും ഈ ചിത്രം നേടി.

കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി വരുന്ന ഇത്തരം കുടുംബ ചിത്രങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോവരുത്.

Monday 14 July 2014

34.Rust and Bone

Rust and Bone (2012) : വാക്കുകളില്ല ഈ ചിത്രത്തെ വര്‍ണിക്കാന്‍.


Genre: Drama, Romance
Language: French
Director: Jacques Audiard
Writers: Jacques Audiard, Thomas Bidegain,
Stars: Marion Cotillard, Matthias Schoenaerts, Armand Verdure

വൈകല്യങ്ങളില്ലാത്ത മനുഷ്യര്‍ വളരെ ചുരുക്കമാണ് ചിലര്‍ക്ക് ശാരീരികമാവം മറ്റുചിലര്‍ക്ക് മാനസികമായിട്ടാവം, എന്നാല്‍ ആ വൈകല്യങ്ങള്‍ എല്ലാം അതിജീവിച്ച് മുന്‍പോട്ടു പോകുമ്പോഴാണല്ലോ നമ്മുടെ ജീവിതം പൂര്‍ണമാവുന്നത്‌,  ഇതിനു നമുക്ക് കരുത്തുപകരുന്നതാവട്ടെ നമ്മുടെ സ്വപ്നങ്ങളും .
യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ തന്നെയല്ലെ നമ്മെ മുന്‍പോട്ടു കൊണ്ടു പോകുനത് ? എന്നാല്‍ മുന്‍പേ പറഞ്ഞ വൈകല്യങ്ങള്‍ പലപ്പോഴും ആ സ്വപ്‌നങ്ങള്‍ സാക്ഷല്‍കരിക്കുന്നതിനു നമുക്ക് വിലങ്ങുതടിയാവാറുമുണ്ട്, അങ്ങനെയുള്ള രണ്ടു മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

മകന്‍റെ പൂര്‍ണഉത്തരവാതിത്തം തന്‍റെ കയ്യില്‍ വന്നതിനെത്തുടര്‍ന്ന് ബെല്‍ജിയം ഉപേക്ഷിച് Alain Antibesല്‍ ഉള്ള തന്‍റെ സഹോദരിയുടെയും കുടുംബത്തിന്‍റെയും കൂടെ പുതിയൊരു ജീവിതം തുടങ്ങുന്നു. അപകടകാരിയായ തിമിംഗലങ്ങളുടെ പരിശീലിപ്പിക്കുന്നതിനിടയില്‍ ഇരു കാലുകളും നഷ്ടപ്പെട്ട സ്റ്റേഫനിയുമായി അയാള്‍ അടുക്കുന്നു. കാലുകിളില്ലാത്ത അവളോട് എന്തെങ്കിലും സഹായം വേണോ എന്ന്‍ ചോദിക്കുന്നിടത്ത് തന്‍റെ കൂടെ നീന്താന്‍ വരുന്നോ എന്നാണ് അവന്‍ ചോദിച്ചത്, ഒട്ടും തന്‍റെ വികാരദീനനകാതെയുള്ള അവന്‍റെ ആ പെരുമാറ്റം അവള്‍ക്ക് കരുത്തു പകരുകയായിരുന്നു...അവരറിയാതെ തന്നെ  ഇരുവരും പരസ്പരം താങ്ങായി മാറുകയായിരുന്നു.

അതിമനോഹരം എന്നല്ലാതെ മറ്റൊരു രീതിയിലും ഈ ചിത്രത്തെ വിശേഷിപ്പിക്കുവാന്‍ കഴിയില്ല. സ്വഭാവത്തില്‍ യാതൊരു സാമ്യതകളും ഇല്ലാത്ത രണ്ടു മനുഷ്യര്‍ തമ്മിലുള്ള ബന്ധം വളരെ മനോഹരമായി സംവിധായകന്‍ വരച്ചുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും  പതുക്കെപ്പതുക്കെ ഉയര്‍ത്തികൊണ്ടു വരികയായിരുന്നു അദ്ദേഹം. അത് പൂര്‍ണമായും വിജയിച്ചു എന്നതിന് തെളിവാണ് കാനന്‍സ് ഫിലിം ഫെസ്ടിവലില്‍ നിന്നും ലഭിച്ച പത്തു മിനുട്ട് നീണ്ട  Standing Ovationഉം വാരികൂട്ടിയ അവാര്‍ഡുകളും.  

അഭിനയത്തിന്‍റെ കാര്യത്തില്‍  Marion Cotillard, Matthias Schoenaerts ഇരുവരും നന്നായിരുന്നു, എങ്കിലും Marion Cotillard ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവരുടെ ഓരോ നോട്ടത്തിനുമുണ്ടായിരുന്നു ഓരോ അര്‍ഥങ്ങള്‍ ഇതിനു മുന്‍പ് കണ്ട ഇവരുടെ രണ്ടു ചിത്രങ്ങളിലെയും അഭിനയം എന്നെ ആകര്‍ഷിച്ചിരുന്നു എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണിത്.

33.Spellbound

My Girlfriend Can See Ghosts (Spellbound - O-ssak-han yeon-ae) (2011).


Genre: Romantic Comedy
Language: Korean
Director: In-ho Hwang
Writer: In-ho Hwang
Stars: Ye-jin Son, Min-ki Lee, Seong-hoon Sin

റൊമാന്റിക്‌ കോമഡി ജെനിയറില്‍ പെട്ട കൊറിയന്‍ ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ എപ്പോഴും നല്ല രസമാണ്,വളരെ ചെറിയൊരു കഥ നല്ല രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേഗ കഴിവ് തന്നെ അവര്‍ക്കുണ്ട് ചിലതില്‍ ക്ലിഷേ രംഗങ്ങള്‍ ഒരുപ്പാടുണ്ടാകും, എങ്കിലും അവതരണ രീതിയില്‍ അവര്‍ കൊണ്ടുവരുന്ന വെത്യസ്തത കൊണ്ട് അത്തരം രംഗങ്ങള്‍ നമ്മെ മടുപ്പിക്കാറുമില്ല.

പെണ്‍കുട്ടി എത്ര സുന്ദരി ആണെങ്കിലും അവള്‍ക്ക് വല്ല വൈകല്യമൊ കുറവോ ഉണ്ടെങ്കില്‍ത്തനെ അവളെ സ്നേഹിക്കാന്‍ ആരും കാണില്ല  അപ്പോള്‍ പിന്നെ ആത്മാക്കള്‍ ശല്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതുണ്ടോ ? അങ്ങനെ ഒരുവളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ചെറുപ്പത്തില്‍ മരണത്തിന്‍റെ വക്കോളം എത്തി തിരിച്ചു വന്നതില്‍ പിന്നെ Kang Yeo-Ri യെ ആത്മാക്കള്‍ വേട്ടയാടുകയാണ് അവളെ സ്വസ്ഥമായി  ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നേയില്ല അവളോട് അടുക്കുന്ന എല്ലാവരെയും അവര്‍ അപായപെടുതുന്നു. അങ്ങനെ ബന്ധുക്കളില്‍ നിന്നും സുഹ്രത്തുക്കളില്‍ നിന്നും എല്ലാം അകന്ന്‍ ഒറ്റെക്ക് ജീവിക്കുകയാണവള്‍. അങ്ങനയിരിക്കെ തന്‍റെ മാജിക്‌ ഷോ എങ്ങനെ മെച്ചപെടുത്താം എന്നാലോചിച്ചു കൊണ്ടിരുന്ന Jo-Goo വിന്‍റെ മുന്നില്‍ അവള്‍ ചെന്നെത്തുന്നു.

ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇന്നവള്‍ അവനോടൊത്ത് ജോലി ചെയ്യകയാണ്. ആരോടും അടുക്കാതെയും സംസാരിക്കാതെയും ഏതു നേരവും വിഷാദമുകത്തോടെയുള്ള അവളുടെ പെരുമാറ്റം അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. പതുക്കെപ്പതുക്കെ Jo-Goo അവളോട് അടുക്കുന്നു അതോടെ ആത്മാക്കള്‍ അവനേയും വേട്ടയാടാന്‍ തുടങ്ങുന്നു.

ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി കഥ.

മറ്റെല്ലാ കൊറിയന്‍ റൊമാന്റിക്‌ കോമഡി ചിത്രങ്ങളെപോലെയും ഈ ചിത്രവും നമ്മളെ ഒരുപാടു ചിരിപ്പിക്കും. The Classic, A Moment to Remember എന്നി ചിത്രങ്ങളിലേത് പോലെ ഈ ചിത്രത്തിലും തന്‍റെ നിഷ്കളങ്കമായ ഭാവപ്രകടങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നു. കൂടുതലൊന്നും പറയാനില്ല മൈ സാസി ഗേള്‍ ഒക്കെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ രസിചിരുന്ന്‍ കാണാവുന്ന മറ്റൊരു കൊറിയന്‍ റൊമാന്റിക്‌ കോമഡി.

Saturday 12 July 2014

32.Blast from the Past

Blast from the Past (1999) : ചിരിക്കാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.


Genre: Romantic Comedy
Language: English
Director: Hugh Wilson
Writers: Bill Kelly, Bill Kelly
Stars: Brendan Fraser, Alicia Silverstone, Christopher Walken

ജനനം മുതല്‍ നീണ്ട മുപ്പത്തിയഞ്ചു കൊല്ലം ഭുമിക്കടിയില്‍ ജീവിച്ചിട്ട് പുറം ലോകം കണ്ടാല്‍ എന്തായിരിക്കും ഒരു മനുഷ്യന്‍റെ അവസ്ഥ  ? അത്തരത്തില്‍ ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

 1960ലെ ശീതയുദ്ധസമയത്താണ് കഥ തുടങ്ങുന്നത് Calvin Webber വളരെ ബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജന്‍ ആണ്. അണുബോംബ് ആക്രമത്തെ കുറിച്ചുള്ള അയാളുടെ പരിധിവിട്ട ഭയത്തെ തുടര്‍ന്ന്‍ തന്‍റെ വീടിനടിയില്‍ എല്ലാ സൗകര്യങ്ങളും ഉള്ള  വലിയൊരു ഷെല്‍റ്റര്‍ അയാള്‍ പണിതിരുന്നു. കുബ്യന്‍ മിസൈല്‍ ക്രൈസിസ് തുടങ്ങിയ സമയം തന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി അയാള്‍ തന്‍റെ ഷെല്‍റ്ററിലേക്ക് മാറുന്നു. ഇതേ സമയത്ത് തന്നെ ഒരു അമേരിക്കന്‍ വിമാനം നിയന്ത്രണം വിട്ടു ഇവരുടെ വീടിനു മുകളില്‍ പതിക്കുന്നു. ഇത് നുക്ക്ക്ലിയര്‍ ആക്രമണം ആണെന്ന് തെറ്റിദ്ധരിച്ച കാല്‍വിന്‍ ഇനിയുള്ള നീണ്ട മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് ഷെല്‍റ്ററില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നു.

കാല്‍വിന്റെ ഭാര്യ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുന്നു അവര്‍ അതിനു ആഡം എന്നു വിളിക്കുന്നു പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷം പുറം ലോകം മാറിയതറിയാതെ ആ കുടുംബം ആ ഷെല്‍റ്ററില്‍ തന്നെ ജീവിച്ചു.

ഷെല്‍റ്ററിലെ സാധനങ്ങള്‍ എല്ലാം തീര്‍ന്നു തുടങ്ങിയിരിക്കുന്നു  ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങുന്നതിനായി ആഡം തന്‍റെ ജീവിതതിലാധ്യമായി പുറം ലോകത്തേക്ക് വരികയാണ് , ഇനി എന്തായിരിക്കും ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുക്ക കണ്ടു തന്നെ അറിയുക.

ജീവിതത്തില്‍ ഇത്രയധികം ചിരിപ്പിച്ച ചിത്രങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. പുറം ലോകത്ത് എത്തിപെടുന്ന ആഡം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ രസകരമായി തന്നെ സംവിധായകന്‍ അവതരിപ്പിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാവുന്ന ഒരു നല്ല ചിത്രം. ആഡം ആയി ബ്രെണ്ടന്‍ ഫ്രെസര്‍ നിറഞ്ഞാടുകയായിരുന്നു. 2 മണിക്കൂര്‍ ചിരിച്ചു കളയാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.  

Tuesday 8 July 2014

31.1 - Nenokkadine

1 - Nenokkadine (2014) : അടി ഇടി പൊടിക്ക് പേര് കെട്ട തെലുഗുവില്‍ നിന്നും നല്ലൊരു  സൈകൊളജിക്കല്‍ ത്രില്ലെര്‍.


Language: Telugu
Genre: Psychological Thriller
Director: Sukumar
Writers: Jakka Hariprasad, Hari Prasad Jakka, Sukumar
Stars: Mahesh Babu, Kriti Sanon, Nasser

റിലീസ് ചെയ്തപ്പോള്‍ മുതല്‍ വളരെ നല്ല അഭിപ്രായങ്ങള്‍ കേട്ടതിനെ തുടര്‍ന്ന്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു ഈ ചിത്രത്തില്‍ പൂര്‍ണമായും ആ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും, ( കാരണം സൈകൊളജിക്കല്‍ ത്രില്ലെര്‍ എന്ന്‍ കേട്ടത് കൊണ്ട് കുറേക്കൂടി ഡാര്‍ക്ക്‌ മൂഡില്‍ ഉള്ള ഒരു ചിത്രമാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്.) ചിത്രം ഞാന്‍ നന്നായി ആസ്വദിച്ചു എന്നു തന്നെ പറയാം.

തന്‍റെ മാതാപിതാക്കളെ കൊന്ന മൂന്ന് പേരെയും താന്‍ കൊന്നു എന്നു പറഞ്ഞു റോക്ക്സ്റ്റാര്‍ ഗൗതം പോലീസില്‍ കീഴടങ്ങുന്നു എന്നാല്‍ അതില്‍ ഒരാളെ ഗൗതം കൊല്ലുന്ന ദൃശ്യം മാധ്യമപ്രവര്‍ത്തക സമീറ പുറത്തു വിട്ടപ്പോള്‍ ഗൗതവും ലോകവും ഒരുപോലെ ഞെട്ടുന്നു. ദ്രിശ്യത്തില്‍ ഗൗതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു വെക്തിയെ അയാള്‍ സ്വയം സങ്കല്‍പ്പിച്ചു കൊല്ലുന്നതാണ് അവര്‍ ആ ദ്രിശ്യത്തില്‍ കണ്ടത്. 

എന്താണ് തനിക്ക് സംഭവിച്ചത് എന്ന്‍ ഗൗതമിന് മനസില്ലാവുന്നതെയില്ല. തന്‍റെ മാതാപിതാക്കളെ മൂന്ന് പേര്‍ ചേര്‍ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബസ്സില്‍ വെച്ച് കൊലപെടുത്തി എന്നയാള്‍ പറയുനുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തന്നെ തൈയ്യറാവുന്നില്ല. ഗൗതം ഒരു മനോരോഗിയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. എന്നാലിതൊന്നും വിശ്വസിക്കാന്‍ ഗൗതം തൈയ്യാറാവുന്നില്ല.

തന്‍റെ മാതാപിതാക്കളുടെ പേരോ നാടോ എന്തിനു രൂപം പോലും അയാളുടെ ഓര്‍മയില്‍ ഇല്ല, ഇപ്പോള്‍ താന്‍ കാണുന്നതും ചിന്തിക്കുന്നതും യാഥാര്‍ത്ഥ്യമൊ അതോ വെറും മിഥ്യയോ എന്നു പോലും അയാള്‍ക്കറിയില്ല എങ്കിലും തന്‍റെ ഭൂതകാലത്തെ അന്വേഷിച്ചുള്ള യാത്രെക്ക് ഒരുങ്ങുകയാണ് ഗൗതം അവനു കൂട്ടായി സമീറയും ഉണ്ട്.

തുടര്‍ന്ന്‍ ഗൗതത്തിന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.

വളരെ മികച്ച ഒരു സൈകൊളജിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. തെലുഗു ഇന്ഡസ്ട്ട്രിയില്‍ നിന്നും ഇതുപോലൊരു ചിത്രം ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. തെലുഗു പ്രേക്ഷകര്‍ക്ക് വേണ്ടി ആണെങ്കിലും സംവിധായകന്‍ സുകുമാര്‍ ഇത്തരം ഒരു ചിത്രത്തില്‍ ഇത്രയതികം ഗാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ചിത്രത്തിന്‍റെ സുഖം നശിപ്പിക്കാന്‍ ഉപകരിച്ചു എന്നല്ലാതെ ശരാശരി നിലവാരം പോലും ദേവി ശ്രീ പ്രസാദിന്‍റെ ഗാനങ്ങള്‍ പുലര്‍ത്തിയില്ല എന്നാല്‍ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു ചിത്രത്തിന്‍റെ  അവസ്ഥക്ക് നന്നായി യോജിച്ചു.

സുകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്, എങ്കിലും നേരത്തെ പറഞ്ഞ പോലെ ഗാനങ്ങളുടെ കാര്യത്തിലും അത് പോലെ തെലുഗു ആരാധകര്‍ക്കായി ഒരുക്കിയ ചില രംഗങ്ങളും കൂടെ ഒഴിവാക്കിയിരുനെങ്കില്‍ ചിത്രം കുറേക്കൂടി ഉയരത്തില്‍ എത്തിയേനെ എന്നാല്‍ ഒരു കാര്യം ചിന്തികുമ്പോള്‍ അദ്ധേഹത്തെ കുറ്റം പറയാനും കഴിയില്ല തെലുഗു ആരാധകര്‍ക്ക് ആവശ്യമായ ചേരുവകകള്‍ കൂട്ടി ചേര്‍ത്ത് ഒരുക്കിയിട്ടും ഈ ചിത്രം അവര്‍ സ്വീകരിച്ചില്ലെങ്കില്‍ അതു കൂടെ ഇല്ലതിരുന്നാലുള്ള അവസ്ഥ പറയേണ്ടതിലല്ലോ ? 

എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ മഹേഷ്‌ തിളങ്ങി എന്നാല്‍ നായിക കൃതി മേനി പ്രദര്‍ശനത്തിനു കൊള്ളാമെന്നല്ലാതെ അഭിനയത്തിന്‍റെ കാര്യത്തില്‍ ഇനിയും ഉയരാനുണ്ട്.

മഹേഷ്‌ ബാബുവിന്‍റെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ഈ ചിത്രവും ഉണ്ടാകും.

Monday 7 July 2014

30.Mar Adentro

Mar Adentro - The Sea Inside (2004) : കാണാതെ പോവരുത് ഈ മനോഹര ചിത്രം.


Language: Spanish
Genre: Biograpgy
Director: Alejandro Amenábar
Writers: Alejandro Amenábar, Mateo Gil
Stars: Javier Bardem, Belén Rueda, Lola Dueñas

ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മനുഷ്യരുടെ കഥകള്‍ നാം ഒരുപാട് കേട്ടിടുണ്ട് എന്നാല്‍ അന്തസ്സോടെ മരിക്കാന്‍ വേണ്ടി പോരാടിയ മനുഷ്യന്‍റെ കഥ നാം കെട്ടു കാണില്ല. അത്തരത്തിലൊരു കഥയാണ് ഈ ചിത്രം പറയുന്നത്.

ഒരു  ഡൈവിംഗ് അപകടത്തെ തുടര്‍ന്ന്‍ ഇരു കൈകാലുകളുടെയും ചലന ശേഷി നഷ്ട്പെട്ട് തുടര്‍ന്നുള്ള ഇരുപത്തിയെട്ട് വര്‍ഷം പ്രതാപത്തോടെ മരിക്കാനുള്ള അനുമതിക്കായി നിയമത്തോട് പോരാടിയ സ്പാനിഷ്‌ വംശജനായ  Ramón Sampedro  ജീവിതകഥയാണ് ചിത്രം പറയുന്നത്.

ജൂലിയ, റോസ് എന്നി സ്ത്രികളോടുള്ള റെമോണിന്‍റെ അടുപ്പത്തിലൂടെയാണ് പ്രധാനമായും ചിത്രം കടന്നു പോവുന്നത്.റെമോണിന്‍റെ വക്കീല്‍ ആയ ജൂലിയ അവന്‍റെ ആഗ്രഹത്തിനൊപ്പം നില്‍കുമ്പോള്‍, വെറുമൊരു സാദാരണ പെണ്‍കുട്ടിയായ റോസ് റെമോണിനെ അവന്‍റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആണ് ശ്രമിക്കുന്നത്.  അവന്‍റെ സ്നേഹത്തിലുടെ ജീവിതത്തില്‍ ഒരിക്കലും സാധിക്കില്ല എന്നവര്‍ കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദനം ലഭികുകയാണ്. സ്വയം മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കണ്ടുമുട്ടിയ എല്ലാവരിലും ജീവിതത്തിന്‍റെ അര്‍ത്ഥവും മൂല്യവും എല്ലാം അവന്‍ പകര്‍ന്നു നല്‍കി. സ്വയം ചലിക്കുവാന്‍ സാധിക്കില്ലെങ്കിലും മറ്റുള്ളവരെ ചലിപ്പിക്കാനുള്ള ഒരപൂര്‍വ ശക്തി അവനുണ്ടായിരുന്നു.

മരണത്തെ വരിക്കാന്‍ റെമോണ് ആഗ്രഹികുമ്പോള്‍ തകര്‍ന്ന്‍ നില്‍ക്കുന്നത് അവന്‍റെ കുടുംബമാണ്, അമ്മയുടെ മരണ ശേഷം അവന്‍റെ കാര്യങ്ങളെല്ലാം നോക്കുന്ന അവന്‍റെ ജ്യേഷ്ഠഭാര്യ ഒരുമകനെ പോലെയാണ് അവര്‍ അവനെ സ്നേഹിക്കുന്നത്, താന്‍ ജീവിച്ചിരികുമ്പോള്‍ തന്‍റെ കുടുംബത്തില്‍ ആരും മരിക്കരുത് എനാഗ്രഹിക്കുന്ന അവന്‍റെ ജ്യേഷ്ടന്‍, മകന്‍റെ അവസ്ഥ കണ്ടു നിസഹായനായി നില്‍ക്കുന്ന റെമോണിന്റെ അച്ഛന്‍ അങ്ങനെ അവനെ സ്നേഹിക്കുന്ന ഒരുപ്പാട്‌ ആളുകള്‍ അവനു ചുറ്റും ഉണ്ട് എങ്കിലും മരിക്കാന്‍ തന്നെയാണ് അവന്‍ ആഗ്രഹിക്കുന്നത്.

മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണിത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നറിയുമ്പോള്‍ ഇതിനോടുള്ള അടുപ്പം കുറേക്കൂടി കൂടുന്നു.

 ജീവിക്കാന്‍ മാത്രമല്ല മരിക്കാനും ആഗ്രഹിക്കുന്ന മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നു ഈ ചിത്രം നമ്മോട് പറയുന്നു. പല കാരണങ്ങളാലും സ്വന്തം ബന്ധുക്കളെ ഉപേക്ഷിച്ചു പോകുന്ന ധാരാളം മനുഷ്യരെ നാം കണ്ടിട്ടുണ്ട്, ചിലര്‍ രോഗിയായ ബന്ധുവിനെ സുസ്രൂഷിക്കുനത് ഒരു ബാധ്യതയായി തന്നെ കാണുന്നു എന്നാല്‍ ഇവിടെ റെമോണിന്റെ കുടുംബം മുഴുവനും അവനെ വളരെയധികം സ്നേഹിക്കുകയാണ് അവരുടെ സുഖത്തെക്കാള്‍ അവന്‍റെ സുഖത്തിനും സന്തോഷത്തിനും അവര്‍ പ്രാധാന്യം നല്‍കുന്നു.

സംവിധായകന്‍ Alejandro Amenábar എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. റെമോണ് ആയി നമുക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു Javier Bardem. ചില സീനുകളില്‍ നാം സ്വയം ചിന്തിച്ചു പോകും എന്തിനാണ് ഇയാള്‍ക്ക് ഇങ്ങനെ ഒരു വിധി നല്‍കിയതെന്ന് അത്ര മനോഹരമയിരുന്നു അദ്ദേഹത്തിന്റെ അഭിനയം. അതുപോലെ ഇതിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ച ഓരോരുത്തരും വളരെ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ച വെച്ചത് എന്നു നിസംശയം പറയാം.

Saturday 5 July 2014

29.The Breakfast Club

The Breakfast Club (1985) : ഇനിമുതല്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന കമിംഗ് ഓഫ് എജ് മൂവി.

Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Paul Gleason, Anthony Michael Hall, Judd Nelson, Molly Ringwald, Ally Sheedy

നമ്മുടെ ഒക്കെ വളര്‍ച്ചയുടെ സുപ്രധാനമായ ഒരു കാലഖട്ടമാണല്ലോ കൗമാരകാലം, നേര്‍വഴിക്ക് നയിചില്ലെങ്കില്‍ നാം വഴിതെറ്റി പോകും എന്നു മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ കരുതുന്ന കാലം. അതുകൊണ്ട് തന്നെ ഈ പ്രായത്തിലെ കുട്ടികളെ ആസ്പതമാക്കി ഒരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ട്, അവയെല്ലാം നാം കമിംഗ് ഓഫ് എജ് മൂവിസ് എന്ന പേരില്‍ വിളിച്ചു. അതിലെല്ലാം കൂടുതലായും കാണുന്നത് ഒരേ ഇതിവൃത്തം തന്നെയാവും ആദ്യം വഴി തെറ്റി നടക്കുന്നു പിന്നീടു നേര്‍വഴിക്ക് വന്നു അല്ലൊരു ജീവിതം നയിക്കുന്നു എന്നാല്‍ ഈ ചിത്രം അവയില്‍ നിന്നും വെത്യസ്തമാണ് ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവഴിക്കേണ്ടി വന്ന അഞ്ചു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

Brian, Andrew, Allison, Claire, John. പരസ്പരം യാതൊരുവിധ സാമ്യതകളും ഇല്ലാത്ത അഞ്ചു ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, ഒരു ശനിയാഴ്ച  മുഴുവനും സ്കൂള്‍ ലൈബ്രറിയില്‍ detention (ദുര്‍ഗ്ഗുണപരിഹാര പാഠശാല എന്നും പറയാം)  ചിലവിടേണ്ടി വരുന്നു. രാവിലെ ഏഴുമണിക്ക് അവിടെ വെച്ച് അവര്‍ക്ക് പരസ്പരം പങ്കുവയ്ക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാല്‍ വൈകുനേരം നാലുമണിയോടെ അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം കൈമാറി ഉറ്റ സുഹൃത്തുക്കള്‍ ആയി തീര്‍ന്നിരുന്നു. പുറം ലോകത്തിന് അവര്‍ ഒരു ബുദ്ധിമാനും, ഒരു കായികാഭ്യാസിയും, ഒരു ഗുണവുമില്ലാത്തവളും, ഒരു രാജകുമാരിയും, ഒരു ക്രിമിനലും ഒക്കെ ആണ് എന്നാല്‍ പരസ്പരം അവര്‍ എപ്പോഴും ബ്രേക്ക്‌ഫാസ്റ്റ് ക്ലബ്‌ ആയിരിക്കും.

എല്ലാവരും പറയാറുണ്ട് കൌമാരകാലത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും പറയുന്നതൊന്നും നമുക്ക് മനസിലാവില്ല എന്നു, അവരെ നാം മനസിലാക്കുന്നില്ല എന്നു, എന്നാല്‍ ഇവരെല്ലാം നമ്മളെ മനസിലാക്കുനുണ്ടോ ? അതോ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മിലേക്ക്‌ അടിചേല്‍പ്പികുകയാണോ അവര്‍ ചെയ്യുന്നത് ? യഥാര്‍ത്ഥത്തില്‍ ആര് ആരെയാണ് മനസിലാകാതെ പോകുന്നത് ? ആരാണ് ശെരി ? ഇതിനെ കുറിച്ചെല്ലാം ഈ ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്. അദ്ധ്യാപകര്‍ പറയുന്നത് എല്ലാം ശെരിയാണോ , നമ്മുടെ സ്കൂള്‍ ജീവിതത്തില്‍ നാം തന്നെ കണ്ടിരിക്കാം നമ്മുടെ അദ്ധ്യാപകരെക്കാളും നമ്മേ പഠിപ്പിക്കാന്‍ അര്‍ഹതയുള്ള അവിടുത്തെ താഴ്ന്ന ശ്രേണിയിലെ ജോലിക്കാരില്‍ ഒരാളെ, അങ്ങനെയൊരാളെ ഈ ചിത്രത്തില്‍ നമുക്ക് കാണാം.

ഈ ചിത്രം ഇറങ്ങിയത്‌ എണ്‍പതുകളില്‍ ആണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല കാരണം ഇതിലെ ഓരോ കഥാപാത്രത്തെയും അത് വിദ്യാര്‍ഥികള്‍ ആയാലും അദ്ധ്യാപകര്‍ ആയാലും മാതാപിതാക്കള്‍ ആയാലും ഇവരെയെല്ലാം ഇന്നത്തെ നമ്മുടെ സമൂഹത്തിലും നമുക്ക് കാണാന്‍ സാധിക്കും.

ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണുന്നവരല്ല ചിത്രം അവസാനിക്കുമ്പോള്‍ നാം കാണുന്ന കഥാപാത്രങ്ങള്‍ ഓരോരുത്തരും വളരെയധികം മാറിയിരിക്കുന്നു ആ മാറ്റങ്ങളൊക്കെ വളരെ നന്നായി തന്നെ സംവിധായകന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും നന്നായിരുന്നു എങ്കിലും ഒരുപടി മുന്നില്‍ നിന്നത് ജോണിനെ അവതരിപ്പിച്ച Judd Nelson ആയിരുന്നു.

ഈ ചിത്രം കാണുന്നതിനു മുന്‍പ് വരെ ഏറ്റവും ഇഷ്ടപെട്ട കമിംഗ് ഓഫ് എജ് മൂവി ഏതെന്ന്‍ ചോദിച്ചാല്‍ എന്‍റെ ഉത്തരം  The Perks of Being a Wallflower എന്നായിരുന്നു എന്നാല്‍ ഇനിമുതല്‍ അത് The Breakfast Club ആയിരിക്കും. |

28.Requiem for a Dream

Requiem for a Dream (2000) : അടുത്തൊന്നും ഇതുപോലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാക്കിയ ഒരു ചിത്രമില്ല.


Language: English
Genre; Psychological Drama
Director: Darren Aronofsky
Writers: Hubert Selby Jr, Hubert Selby Jr
Stars: Ellen Burstyn, Jared Leto, Jennifer Connelly

മയക്കുമരുന്ന് നമ്മുടെ ശരീരത്തെയും മനസ്സിനെയും എന്തിനു ആത്മാവിനെപ്പോലും തകര്‍ക്കാന്‍ കഴിവുള്ളവയാണ്‌. ഒരിക്കല്‍ അതിനു അടിമപ്പെട്ടുപോയാല്‍ പിന്നെ ഒരു തിരിച്ചു വരവ് അസാധ്യമാണ്. മയക്കുമരുന്നിനു അടിമപെട്ട നാല് മനുഷ്യര്‍, തകര്‍ന്ന്‍ പോയ അവരുടെ സ്വപ്‌നങ്ങള്‍. നിയന്ത്രണംവിട്ട് പുളയുന്ന നാലു ജീവനുകളെയാണ് നാം കാണുന്നത്. മയക്കുമരുന്നിനു അടിമപ്പെട്ടവര്‍ എത്തിച്ചേരുന്ന ഏറ്റവും ഭീകരവും വികൃതവുമായ അവസ്ഥക്കാണ്‌ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.

രണ്ടു തവണ ആയിട്ടാണ് ഞാന്‍ ഈ ചിത്രം കണ്ടു തീര്‍ത്തത് ആദ്യം 1 മണിക്കൂര്‍ കണ്ടു കഴിഞ്ഞപ്പോഴേക്കും ശെരിക്കും മടുത്തുപോയി എന്നു തന്നെ പറയാം അത്ര അസ്വസ്ഥമാരുന്നു ചിത്രം അവതരിപ്പിച്ച രീതി പിന്നീടു മറ്റൊരു ചിത്രം കണ്ടാണ്‌ ആ ക്ഷീണം മാറ്റിയത്. ബാക്കി നാല്‍പ്പതു മിനുട്ട് പിന്നീടു കണ്ടു തീര്‍ത്തു. കഥാഗതി വളരെ ലളിലതമാണ് നാലു മനുഷ്യര്‍ മയക്കുമരുന്നിനു അടിമയാവുന്നു അത് അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നു കാണിക്കുന്നു എന്നാല്‍ അത് അവതരിപ്പിച്ച രീതി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. അടിമപ്പെട്ടതിനു ശേഷമുള്ള ഓരോരുത്തരുടെയും മതിഭ്രമവും വിഭ്രാന്തിയുമൊക്കെ നമ്മളെയും അസ്വസ്ഥമാക്കും എന്നത് തീര്‍ച്ച.

Darren Aronofsky യുടെ സംവിധാനം ഏറെ പ്രശംസ അര്‍ഹിക്കുനുണ്ട്, സ്പ്ളിറ്റ് സ്ക്രീന്‍ ഉപയോഗിച്ചതൊക്കെ വളരെ നന്നായിരിക്കുന്നു.അഭിനയത്തിന്‍റെ കാര്യത്തില്‍, Ellen Burstyn, Jared Leto, Jennifer Connelly, Marlon Wayans. എല്ലാവരും ഒന്നിനൊന്ന്‍ മികച്ചുനില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും എടുത്ത് പറയേണ്ടത് Ellen Burstyn യുടെ പ്രകടനം തന്നെയാണ് , മികച്ച അഭിനയത്രിക്കുള്ള ഓസ്കാര്‍ അവാര്‍ഡിനും അവര്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും ഈ ചിത്രം ഉള്‍കൊള്ളാന്‍ ആകണമെന്നില്ല എന്നാല്‍ കഴിയുമെങ്കില്‍ ഒരു തവണ ഒന്ന് കണ്ടു നോക്കു, അപ്പോള്‍ അറിയാം ഇതു നല്‍കുന്ന പ്രതീതി.

27.Love Me If You Dare

Love Me If You Dare (2003) : വെത്യസ്തമായ ഒരു പ്രണയകഥ.



Language: Spanish
Genre: Romance
Director: Yann Samuell
Writer: Yann Samuell
Stars: Guillaume Canet, Marion Cotillard, Thibault

ബംഗ്ലൂര്‍ ഡെയ്സിന്‍റെ ആദ്യ പകുതി ഈ ചിത്രത്തിന്‍റെ കോപ്പി ആണെന്ന് പലരും പറഞ്ഞു കേട്ടതിനെ തുടര്‍ന്നാണ് ഞാന്‍ ഈ ചിത്രം കാണാന്‍ തീരുമാനിച്ചത്, കണ്ടു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ഇത് പറഞ്ഞവരൊന്നും ഈ ചിത്രം കണ്ടിട്ടേയില്ല എന്നു. ബംഗ്ലൂര്‍ ഡെയ്സുമായി സാമ്യപെടുതാവുന്ന ഒന്നും തന്നെ, അത് കഥാഗതി ആയാലും ഒരു ചെറിയ സീന്‍ ആയാലും ഒന്നും തന്നെ ഞാന്‍ ഈ ചിത്രത്തില്‍ കണ്ടില്ല.

ചെറുപ്രായത്തില്‍ തുടങ്ങി വെച്ച ഒരു കളി പരസ്പരം എന്തെങ്കിലും ചെയ്യാന്‍ മറ്റെയാളെ പ്രേരിപ്പിക്കുക അതില്‍ വിജയിച്ചാല്‍ അയാള്‍ക്ക് മ്യൂസിക്‌ ബോക്സ്‌ കൈമാറും പിന്നെ അടുത്ത ആളുടെ ഊഴമാണ് ഇതിങ്ങനെ തുടര്‍ന്ന്‍ കൊണ്ടേയിരിക്കും എന്നാല്‍ കുട്ടികള്‍ വളര്‍ന്നു യവ്വനത്തിലെത്തി നില്‍കുമ്പോള്‍ അവരുടെ കുട്ടികളി വളരെ അപകടം പിടിച്ച ഒരു കളി ആയി മാറിയിരിക്കുന്നു അതവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.

ബാല്യത്തിലെയും പിന്നീടു കൌമാരത്തിലും ഇവര്‍ കാട്ടികൂട്ടുന്ന കുസൃതികള്‍ നന്നായി ചിരിപ്പിച്ചു എന്നാല്‍ മുതിര്‍ന്ന്‍ കഴിഞ്ഞു ഇവര്‍ കാട്ടികൂട്ടുന്ന കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല.

ഒരുപരിധിവരെ ഞാന്‍ ഈ ചിത്രം ശെരിക്കും ആസ്വദിച്ചു എന്നു തന്നെ പറയാം. നിഷ്കളങ്കതയും ദയവില്ലാത്ത അതിക്രൂരതയുടെയും മിശ്രണമാണ് ചിത്രം. പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്നല്ലേ പഴമക്കാര്‍ പറയുന്നത് ഈ ചിത്രം കണ്ടാല്‍ അത് സത്യമാണെന്ന് ആര്‍ക്കും തോന്നി പോകും. നേരത്തെ പറഞ്ഞ പോലെ എല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടമാവണമെന്നില്ല, അതറിയണമെങ്കില്‍ ഒരുതവണ ചിത്രം ഒന്ന് കണ്ടു നോക്കു.