Wednesday 27 August 2014

52.Rounders

Rounders (1998) : നല്ലൊരു ക്രൈം ഡ്രാമ.


Language: English
Genre: Crime-Drama
Director: John Dahl
Writers: David Levien, Brian Koppelman
Stars: Matt Damon, Edward Norton, Gretchen Mol

ഒരിക്കലെങ്കിലും ചീട്ടുകളിക്കാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല കൂടുതല്‍പേരും ഒരു നേരംപോക്ക് എന്ന രീതിയിലാണ് ഈ കളിയെ കാണുന്നത്. ഭാഗ്യമാണ് ഈ കളിയുടെ ഏറ്റവും വലിയ ഖടകമെന്നാണ് പലരും പറയുന്നത് അതുകൊണ്ട് തന്നെ പണംവെച്ച് കളിക്കാന്‍ പലര്‍ക്കും ഭയമാണ് ഭാഗ്യം തുണച്ചില്ലെങ്കില്‍ കയ്യിലെ പണം മൊത്തം പോകില്ലേ എന്നാണവര്‍ ചിന്തിക്കുന്നത്. എന്നാലിവിടെ നമ്മുടെ നായകന് ഭാഗ്യത്തില്‍ ഒട്ടും വിശ്വാസമില്ല കളിയിലെ കുറിച്ചുള്ള അറിവും സാമര്‍ത്യവുമാണ് വിജയത്തിനാധാരമെന്നാണ് അയാള്‍ കരുതുന്നത്

Mike McDermott ഒരിക്കല്‍ പോക്കര്‍ (ഒരു തരം ചീട്ടുകളി) കളിച്ചു തനിക്കുള്ളതെല്ലാം നഷ്ട്ടപെടുത്തിയതാണ് അതില്‍പ്പിന്നെ ഇന്ന് വരെ അയാള്‍ ചീട്ടു കൈകൊണ്ട് തോട്ടിട്ടില്ല. തന്‍റെ കാമുകി ജോയുമൊത്ത് ജീവിക്കുന്നയാള്‍ ഇന്നൊരു സാധാരണ ജീവിതം നയിക്കുകയാണ്. പകല്‍ സമയങ്ങളില്‍ മുടങ്ങിപോയ തന്‍റെ നിയമപഠനം തുടര്‍ന്നും, രാത്രി സമയങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തുമാണ് അയാള്‍ കഴിയുന്നത് എങ്കിലും ഇന്നും ആ മനസ്സില്‍ ചീട്ടുകളിയോടുള്ള അഭിനിവേശത്തിനു യാതൊരുവിധ കുറവും സംഭവിച്ചിട്ടില്ല. പോക്കര്‍ കളിയില്‍ ലോകചാമ്പ്യന്‍ ആവുക എന്നത് ഇന്നും അയാളുടെ സ്വപ്നമാണ്.

അങ്ങനെയിരിക്കെ മൈക്കിന്റെ മുന്‍കാല സുഹ്രത്ത്‌ മര്‍ഫി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നു തന്നെ ഒറ്റികൊടുക്കാതെ സ്വയം കുറ്റമെല്ലാം ഏറ്റെടുത്ത് ജയിലില്‍ പോയ മര്‍ഫിക്ക് പുതിയൊരു ജീവിതം നല്‍കാന്‍ മൈക്ക് ശ്രമിക്കുന്നു എന്നാല്‍ എന്നും കുറുക്കു വഴികള്‍ മാത്രം സ്വീകരിചിട്ടുള്ള മര്‍ഫി ഇത്തവണയും അതിനു തന്നെ ശ്രമിക്കുന്നു. ഒടുവില്‍ മര്‍ഫി ഉണ്ടാക്കി വെച്ച കടബാദ്ധ്യധകളുടെ ഉത്തരവാദ്ധിത്വം മൈക്ക് ഏറ്റെടുക്കുന്നു. മൈക്കിനും മര്‍ഫിക്കും മുന്നില്‍ ഇനി വെറും അഞ്ചു ദിവസങ്ങള്‍ മാത്രമാണുള്ളത് അതിനുള്ളില്‍ കടംവീട്ടാന്‍ ആവശ്യമായ ഭീമമായ തുക അവര്‍ എങ്ങനെ കണ്ടെത്തും ? മൈക്ക് വീണ്ടും ചീട്ടുകളിയിലേക്ക് തിരിയുമോ ? ഇനിയും എന്തൊക്കെ കുഴപ്പങ്ങളിലാണ്‌ മര്‍ഫി ചെന്ന്‍ ചാടാന്‍ പോവുന്നത് ? അഞ്ചു ദിവസം കൊണ്ട് പണം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മികച്ചൊരു ക്രൈംഡ്രാമയാണ്  ഈ ചിത്രം. Matt Damon, Edward Norton എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
തന്‍റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന മൈക്ക് ആയി മാറ്റ് ഡയ്മണ്‍ തകര്‍ത്തപ്പോള്‍ എന്തും ചതിയിലുടെ കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന മര്‍ഫിയായി നോര്‍ട്ടനും സ്ക്രീനില്‍ നിറഞ്ഞു നിന്നു. ഇരുവരും മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തന്നെ പറയാം.

ഒരു ക്രൈംഡ്രാമ എന്ന രീതിയിലാണ് ചിത്രം മുന്‍പോട്ടു പോവുന്നതെങ്കിലും അവസാന അരമണിക്കൂര്‍ ഒരു ത്രില്ലെര്‍ ചിത്രം കാണുന്ന അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുന്നത്.  David Levien, Brian Koppelman എന്നിവരുടെ തിരകഥ നല്ലരീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അണിയിചൊരുക്കാന്‍ സംവിധായകന്‍ John Dahlനു കഴിഞ്ഞിട്ടുണ്ട്.

Matt Damon, Edward Norton എന്നി നടന്മാരുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഒന്ന് കണ്ടുനോക്കു തീര്‍ച്ചയായും ഈ ചിത്രം നിങ്ങളെ തൃപ്തിപെടുത്തും.

Monday 25 August 2014

51.Munnariyippu

മുന്നറിയിപ്പ് (2014) : മനസ്സിനെ വല്ലാതെ വേട്ടയാടുന്ന സി. ക്കെ. രാഘവനും അയാളുടെ ആശയങ്ങളും.
 

Language: Malayalam
Genre: Suspense Thriller
Director: Venu
Writers: Unni R, Venu
Stars: Mammootty, Aparna Gopinath

ട്രൈലെര്‍ തന്ന ഒരു ചെറിയ പ്രതീക്ഷയല്ലാതെ മറ്റൊന്നും തന്നെ ഈ ചിത്രത്തില്‍ എനിക്കുണ്ടായിരുന്നില്ല ആദ്യ ദിവസം ആദ്യം ലഭിച്ച ശരാശരി അല്ലെങ്കില്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രമെന്ന് അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ ഇക്ക വീണ്ടും നിരാശപ്പെടുതിയോ എന്ന്‍ കരുതി എന്നാല്‍ അദ്യധിനം വൈകുനെരത്തോടെ ലഭിക്കാന്‍ തുടങ്ങിയ മികച്ച അഭിപ്രായങ്ങള്‍ തീരെ വൈയ്യാഞ്ഞിട്ടു കൂടി എന്നെ തിയ്യറ്ററിലെക്ക് എത്തിക്കുകയായിരുന്നു.

അഞ്ജലി ഒരു ഫ്രീ ലാന്‍സ് ജേർണലിസ്റ്റ് ആണ്. പണത്തിനു മുന്നില്‍ മാധ്യമ ധര്‍മങ്ങള്‍ക്ക് യാതൊരുവിധ സ്ഥാനവും കല്‍പ്പിക്കാത്ത ഇന്നത്തെ മാധ്യമ സമൂഹത്തിന്‍റെ പ്രതിനിധിയാണവള്‍. ഒരിക്കല്‍ ജയില്‍ സൂപ്രണ്ടിനു വേണ്ടി ആത്മകഥയെഴുതാന്‍ അവള്‍ക്കൊരവസരം ലഭിക്കുന്നു പകരക്കാരിയായി ആണെങ്കിലും പണം ലഭിക്കുന്നതിനാല്‍ അവള്‍ ആ ജോലി സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു. യാതൊരുവിധ പ്രത്യേഗതകളും അവകാശപെടാനില്ലാത്ത ആത്മകഥയെക്കാള്‍ അവിടെ കണ്ടുമുട്ടിയ സി ക്കെ രാഘവന്‍ എന്ന ജയില്‍പുള്ളിയായിരുന്നു. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയായിട്ടും ജയില്‍വിട്ടു പോകാതെ അവിടെ തന്നെ കഴിയുന്ന രാഘവനെ കൂടുതല്‍ അറിയാന്‍ അവള്‍ ശ്രമിക്കുന്നു. തന്‍റെ ഡയറിയില്‍ രാഘവന്‍ കുറിച്ചിട്ടിരുന്ന ആശയങ്ങള്‍ അവളെ അത്ഭുതപ്പെടുത്തുന്നു  തന്‍റെ യഥാര്‍ത്ഥ കര്‍മ്മത്തെ മറന്നവള്‍ ഒരു ലേഖനത്തിലുടെ രാഘവനെ പുറംലോകത്തിനു പരിചയപ്പെടുത്തുന്നു. അഞ്ജലിയെ പോലെത്തന്നെ രാഘവന്‍റെ ആശയങ്ങള്‍ പുറംലോകത്തെയും അത്ഭുതത്തിലാഴ്ത്തുന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത രണ്ടു കൊലപാതകങ്ങള്‍ക്ക് ജീവപരിയന്തം ശിക്ഷ ലഭിച്ച ഒരു മനുഷ്യന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. അഞ്ജലിയുടെ ലേഖനം  രാഘവനു ജയിലിനു പുറത്തേക്കുള്ള വഴി തുറക്കുന്നു.എന്നാല്‍ ജയിലിനു പുറത്തെത്തുന്ന രാഘവനെ കാണുമ്പോള്‍ അയാള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല എന്ന്‍ തോന്നിപോകും അദ്ദേഹത്തിന്റെ ഒരു പ്രവണതകളും അത്തരമൊരു തോന്നലാണ് പ്രേക്ഷകനില്‍ ഉണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് അയാള്‍ സ്വാതന്ത്യം ആഗ്രഹിക്കാത്തത് ? താന്‍ ആരേയും കൊന്നിട്ടില്ല എന്ന്‍ ഇപ്പോഴും അയാള്‍ പറയുന്നുണ്ട് യഥാര്‍ത്ഥത്തില്‍ അയാള്‍ നിരപരാധിയാണോ ? എങ്കില്‍ എന്തിനാണ് കോടതി അയാളെ ശിക്ഷിച്ചത് ? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ അയാളില്‍ നിന്നും തന്നെ കണ്ടെത്തി അതൊരു പുസ്തകമാക്കി പ്രശസ്തിയുടെ ഉന്നതങ്ങളിലേക്ക് പറന്നുയരാന്‍ ശ്രമിക്കുകയാണ് അഞ്ജലി അവള്‍ക്കതിനു സാധിക്കുമോ ? യഥാര്‍ത്ഥത്തില്‍ എന്താണ് രാഘവന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ? ഇതെല്ലാമാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ കുറേക്കാലമായിഇക്കയില്‍ നിന്നും കാത്തിരിക്കുകയായിരുന്നു ഇത്തരത്തിലൊരു പ്രകടനത്തിനായി മമ്മുട്ടി എന്ന നടനെ ഇതില്‍ കാണാനാകില്ല മറിച്ചു ഏതൊരാളെയും അത്ഭുതപ്പെടുത്തുന്ന  ആശയങ്ങളും കാഴ്ച്ചയില്‍ ഏതൊരാള്‍ക്കും ദയ തോന്നിപോകുന്ന പെരുമാറ്റവുമുള്ള സി ക്കെ രാഘവനെന്ന മനുഷ്യനേ നമുക്ക് കാണാന്‍ സാധിക്കു. ചിത്രം കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രാഘവന്‍ എന്ന മനുഷ്യനും അയാളുടെ ആശയങ്ങളും ഇപ്പോഴും എന്നെ വേട്ടയാടുന്നു.

അപര്‍ണയില്‍ നിന്നും ഇത്തരത്തിലൊരു പ്രകടനം ഒട്ടും പ്രതീക്ഷിച്ചില്ല, അഞ്ജലി അറക്കല്‍ എന്ന പത്രപ്രവര്‍ത്തകയായി തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പ്രത്രപ്രവര്‍ത്തക എന്ന രീതിയില്‍ പുലര്‍ത്തേണ്ടയാതൊരു എത്തിക്സും അവരില്‍ ഇല്ല പണവും പ്രശസ്തിയുമാണ് അവരുടെ ലക്ഷ്യം രാഘവനോടു വളരെ സ്നേഹനിധിയായി പെരുമാറുമ്പോഴും അവരുടെ ലക്ഷ്യം അയാളിലുടെ തനിക്ക് ലഭിക്കാന്‍ പോകുന്ന പണത്തിലും പ്രശസ്തിയിലുമാണ്. അഞ്ജലി അറക്കല്‍ എന്ന കഥാപാത്രം അപര്‍ണയില്‍ ഭദ്രമായിരുന്നു എന്ന്‍ തന്നെ പറയാം.

ജീവിതം കൈവിട്ടുപോകുന്നു എന്ന്‍ തോന്നിപോകുന്ന നിമിഷങ്ങളില്‍ അല്ലെങ്കില്‍ നാം ആകെ തകര്‍ന്ന്‍ പോകുന്ന നിമിഷങ്ങളില്‍ ഏതൊരാളും ആഗ്രഹിക്കുന്ന ഒരു കൂട്ടുണ്ട് തന്നെ മനസിലാക്കുന്ന തന്നോടൊപ്പം നില്‍ക്കുന്ന ഒരാള്‍ അഞ്ജലിയുടെ ജീവിതത്തിലേക്ക് അത്തരത്തില്‍ കടന്നു വരുന്ന ചാക്കൊച്ചനായി പ്രിഥ്വിരാജ് തിളങ്ങി.

നെടുമുടി വേണു, സൈജു കുറുപ്പ്,പ്രതാപ്‌ പോത്തൻ രെനജി പണിക്കർ, ജോയ് മാത്യു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

 വേണുവിന്‍റെ കഥയെ മികച്ച തിരകഥയാക്കി ഉണ്ണി അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണിയുടെ തിരകഥയെ എത്ര പ്രശംസിച്ചാലും മതിയാവില്ല അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല സംഭാഷണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തീക്ഷണത ശുദ്ധി എല്ലാം വളരെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഉണ്ണിയുടെ തിരകഥയെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ വേണുവിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ ബിജിപാലിന്റെ പശ്ചാത്തല സംഗീതം സമ്മാനിക്കുന്ന അനുഭൂതി വളരെ വലുതാണ്‌ പ്രത്യേഗിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു.

തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഇനിയും ചിത്രം കാണാത്തവരോട് ഒരു കാര്യം പറയാനുണ്ട് ഈ ചിത്രത്തെ ഒരു സാധാരണ ചിത്രം കാണുന്ന രീതിയില്‍ നിങ്ങള്‍ സമീപിക്കരുത് അങ്ങനെ ചെയ്താല്‍ പൂര്‍ണമായും ഈ ചിത്രത്തെ ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിച്ചു എന്ന്‍ വരില്ല.

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ മികച്ച അഭിപ്രായം നേടുമ്പോഴും തിയറ്ററിലെ ഒഴിഞ്ഞ സീറ്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നു മലയാളി പ്രേക്ഷകര്‍ വീണ്ടും ഒരു നല്ല ചിത്രത്തെ കൈവിടുകയാണോ എന്ന്‍ തോന്നിപോകുന്നു. കഴിയുന്നതും എല്ലാവരും ഈ ചിത്രം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ ശ്രമിക്കണം.

Saturday 9 August 2014

50.Instructions Not Included

Instructions Not Included (2013) - No se Aceptan Devoluciones (2013)  : Simply Beautiful.


Language: Spanish
Genre: Comedy-Drama
Director: Eugenio Derbez
Writers: Guillermo Ríos, Leticia López Margalli
Stars: Eugenio Derbez, Karla Souza, Jessica Lindsey 

Instructions Not Included follows a resident playboy in Mexico whose life is thrown upside down when a former fling leaves a baby on his door step. He leaves Mexico for Los Angeles in hopes to find the baby's mother, but instead finds a new life as a successful stuntman and raises the girl for over six years. But when her mother returns it risks everything they have built together.

Valentín Bravo has been always a rather fearful man, afraid of everything from heights to spiders. Thus his father, Juan "Johnny" Bravo, raised him trying to make him fearless by throwing him off a high cliff known as La Quebrada etc. However when Valentin was locked in a cemetery, he began to resent his father and, upon release, ran away after admitting he no longer loves him. He grows up to be Acapulco's local playboy and sleeps with every tourist that crosses his path. Until a former fling leaves a baby on his doorstep and takes off without a trace. Valentino leaves Mexico to Los Angeles in hope of finding the baby's mother but he ends up finding a new home for himself and his daughter Maggie. Valentino and Maggie starts a new life in Los Angeles the man who feared everything is now working as a stuntman to pay the bills. Valentin raises Maggie for six years, In the meantime he also establish himself as one of Hollywood's top stuntmen, with Maggie acting as his on-set coach. As Valentin raises Maggie, she forces him to grow up too. But their unique and offbeat family is threatened when Maggie's birth mom shows up out of the blue, and Valentin realizes he's in danger of losing his daughter - and his best friend.

Derbez has done an amazing job in the lead role his comic timings were great and he also kept the emotional scenes very well. Loreto Peralta as Maggie is fantastic she has a great future ahead. The two of them had a very good chemistry. Rest of the actors have also done a good job.

The directing is great. You'll find yourself lost in beautiful cinematic scenes and comical situations. The screenplay is amazing and very well-written.

This is one of those small films that comes along and will really surprise you. It may seem as a comedy but beware this one will make you cry too.

Wednesday 6 August 2014

49. Vikramadithyan

വിക്രമാദിത്യന്‍ (2014) : പ്രതീക്ഷകള്‍ക്കൊത്തുയരാതെപോയ ഒരു ശരാശരി ചിത്രം.

Language: Malayalam
Genre: Coming of Age
Director: Lal Jose
Writers: Iqbal Kuttippuram
Stars: Dulquer Salmaan, Unni Mukundanand Namitha Pramod

ആദ്യ ദിവസങ്ങളില്‍ തന്നെ വന്ന മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ തിയറ്ററില്‍ നിന്നും കാണണ്ട എന്ന്‍ കരുതിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍ എന്നാല്‍ സുഹ്രത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒട്ടും താല്‍പര്യമില്ലാതെയാണ് ഇന്ന്‍ ഈ ചിത്രം കാണാനിരുന്നത്.

ചെറുപ്പം മുതല്‍ പരസ്പരം മത്സരിച്ചു വളര്‍ന്നു വന്നവരാണ് വിക്രമനും ആദിത്യനും അവരെ തമ്മില്‍ എന്നും അടുപ്പിച്ചിരുന്ന ഏക കണ്ണി ഇരുവരുടെയും കളികൂട്ടുകാരി ദീപികയായിരുന്നു.ഇവര്‍ മൂന്ന് പേരുടെയും കഥയാണിത്...വിക്രമന്റെയും ആദിത്യന്റെയും പരസ്പരമുള്ള മത്സരങ്ങളും അതിന്‍റെ ഫലങ്ങള്‍ അവരുടെയും അവര്‍ക്ക് ചുറ്റുമുള്ള ദീപിക അടക്കമുള്ളവരുടെയും ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു ഇതൊക്കെയാണ് ചിത്രം പറയുന്നത്...

ക്ലിഷേ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ ആദ്യഭാഗത്തില്‍ പലയിടങ്ങളിലും ലാഗ് നന്നായി അനുഭവപ്പെട്ടു എന്നാല്‍ വേഗതയോടെ മുന്‍പോട്ടു പോയ രണ്ടാം പകുതി ആദ്യപകുതിയെക്കാള്‍ ഒരുപ്പാട്‌ നന്നായിരുന്നു. ഒടുവില്‍ ഇങ്ങനെ ഒരു ചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ച അതെ ക്ലൈമാക്സ്‌ തന്നെ ചിത്രം സമ്മാനിച്ചുവെങ്കിലും നിരാശപ്പെടുത്തിയില്ല.

ലാല്‍ ജോസ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ചിത്രം ഉയര്‍ന്നില്ല എന്നത് സത്യം തന്നെയാണ് അതുപോലെ ബിജിപാലിന്‍റെ സംഗീതം 2 ഗാനങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും ഇഷ്ടപെട്ടത് എന്നാല്‍ മനസ്സിനെ തട്ടിയ ഗാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ജോമോന്റെ ഛായാഗ്രഹണം നന്നായിരുന്നു.

പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാവരും മോശമല്ലാരുന്നു എന്നെ പറയാനുള്ളു പ്രത്യേഗിച്ച് എടുത്ത് പറയേണ്ട പ്രകടനം ആരില്‍ നിന്നും കണ്ടില്ല. ദുല്‍ക്കര്‍, ഉണ്ണി, നമിത, ലെന, അനൂപ്‌ മേനോന്‍, സന്തോഷ്‌, അവസാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിവിന്‍ എല്ലാവരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

ആകെ മൊത്തം ലാല്‍ ജോസ് - ഇക്ബാല്‍ കൂട്ടുക്കെട്ടില്‍ നിന്നും പ്രതീക്ഷിച്ച ഒരു നിലവാരം ചിത്രത്തിനു നല്‍കാന്‍ കഴിഞ്ഞില്ല എന്നാല്‍ പ്രതീക്ഷകള്‍ ഒന്നും വെക്കാതെ കണ്ടാല്‍ ഒരു തവണ ആസ്വദിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്.

48.Jigarthanda

ജിഗര്‍ തണ്ട (2014) : Entertainment At Its Peak.

Language: Tamil
Genre: Action-Comedy
Director: Karthik Subbaraj
Writer: Karthik Subbaraj
Stars: Siddharth, Lakshmi Menon, Simhaa

മനസ്സു വല്ലാത്തൊരു അവസ്ഥയിലുടെ കടന്നു പോയികൊണ്ടിരിക്കുന്നതുകൊണ്ട് ഒരല്‍പം ആശ്വാസം തേടിയാണ് ഇന്നു സിനിമ കാണാന്‍ ഇറങ്ങിയത് അങ്ങനെ  സുഹ്രത്തിനെയും കൂട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. ജിഗര്‍ തണ്ട കാണുവാനായിരുന്നു എന്‍റെ പ്ലാന്‍ എന്നാല്‍ സുഹ്രത്ത്‌ എന്നെ ആദ്യം വിക്രമാദിത്യനു കയറ്റി ആ ചിത്രം അവസാനിച്ച ഉടനെ തന്നെ ഞങ്ങള്‍ ഈ ചിത്രത്തിനു കയറകയായിരുന്നു.ജിഗര്‍ തണ്ട ഈ ചിത്രത്തെ പറ്റി ആദ്യമായി ഞാന്‍ അറിയുന്നത് ഈ പെരുന്നാളിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് അപ്പോഴും ഇങ്ങനെ ഒരു പടം ഇറങ്ങുന്നുണ്ടെന്നും സിദ്ധാര്‍താണ് നായകന്‍ എന്നുമല്ലാതെ മറ്റൊന്നും അറിയിലായിരുന്നു...തിയ്യറ്ററില്‍ ആകെ ഉണ്ടായിരുന്ന ഇരുപത്തിയന്ജോളം വരുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഇരുന്ന്‍ അങ്ങനെ ചിത്രം കാണാന്‍ തുടങ്ങി.

സിനിമ സംവിധായകനാവുക എന്ന മോഹവുമായി നടക്കുന്ന കാര്‍ത്തിക്കാണ് നമ്മുടെ കഥാനായകന്‍. നായകനെയും തളപതിയേം പോലെയുള്ള അധോലോകകഥയുമായി വന്നാല്‍ ചിത്രമെടുക്കാം എന്നു പറയുന്ന നിര്‍മാതാവിന്റെ വാക്ക് കെട്ടു ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ ജീവിതം വീക്ഷിച്ചു അതിനെ ആസ്പദമാക്കി കഥയെഴുതുന്നതിനായി തന്‍റെ മധുരയിലുള്ള സുഹ്രത്തിന്‍റെ അടുതെത്തുന്നു. പിന്നീടു അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്...

പിസ്സ എന്ന ഒരൊറ്റ ചിത്രത്തിലുടെ തന്നെ പ്രേക്ഷ പ്രീതി കൈവരിച്ച കാര്‍ത്തിക് ഇത്തവണ അതിമനോഹരമായൊരു ചിത്രവുമായാണ് വീണ്ടും എത്തിയത്. നല്ല കെട്ടുറപ്പുള്ള തിരകഥ മികച്ച രീതിയില്‍ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു. തിയറ്ററിലെ ആളൊഴിഞ്ഞ സീറ്റുകളും കൂവലും ചിത്രത്തിന്‍റെ ആദ്യ രംഗങ്ങളും കണ്ടപ്പോള്‍ പണി പാളിയോ എന്നു തോന്നി കൂടെ വന്ന സുഹ്രത്തും മുറുമുറുത്തു തുടങ്ങിയിരുന്നു എന്നാല്‍ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചിത്രത്തിലേക്ക് ലയിക്കാന്‍ തുടങ്ങി പിന്നീടു അങ്ങോട്ട്‌ എല്ലാം മറന്നിരുന്ന്‍ അങ്ങ് കാണുകയായിരുന്നു ഇന്റര്‍വല്‍ ആയത് അറിഞ്ഞതു പോലുമില്ല. ആദ്യപകുതി അവസാനിപ്പിച്ച രീതിയൊക്കെ ഗംഭീരമായിരുന്നു. രണ്ടാം പകുതി മുതല്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു ആദ്യപകുതിയെക്കാള്‍ ഒരുപ്പാട്‌ മുകളില്‍ നില്‍ക്കുന്ന രണ്ടാംപകുതി അടുത്തത് എന്ത് സംഭവിക്കും എന്ന്‍ ആകാംക്ഷയോടെ നോക്കിക്കണ്ട നിമിഷങ്ങളായിരുന്നു പിന്നീടു അങ്ങോട്ട്‌. മൂന്ന് മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല...

ഗവേമിക്കിന്റെ ഛായാഗ്രഹണവും ഹര്‍ഷന്റെ ചിത്രസംയോജനവും ഏറെ പ്രശംസ അര്‍ഹിക്കുന്നു ചില രംഗങ്ങള്‍ നല്‍കുന്ന അനുഭൂതി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട് അതുപോലെ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന സന്തോഷ്‌ നാരായണന്‍റെ പാശ്ചാത്തലസംഗീതം ഗാനങ്ങളെക്കാള്‍ മനസിനെ കൂടുതല്‍ സ്പര്‍ശിചത് അവയായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ ബോബി സിംഹയെ എത്ര പ്രശംസിച്ചാലും മതിയാവില്ല എല്ലാ വികാരങ്ങളും അയാളുടെ ഒറ്റ കഥാപാത്രത്തിലുടെ കടന്നുപോവുന്നുണ്ട് എഴുന്നേറ്റു നിന്നു കൈയ്യടിക്കണമെന്നു തോന്നിയ പല രംഗങ്ങളും ഉണ്ടായിരുന്നു അതുപോലെ മനസ്സറിഞ്ഞു ചിരിച്ച രംഗങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പിന്നെ കാര്‍ത്തിക് എല്ലായിപ്പോഴും പോലെ തന്‍റെ ഭാഗം വളരെ വൃത്തിയായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മേനോന്‍ മോശമാക്കിയില്ല പിന്നെ ഇഷ്ടപെട്ട രണ്ടു കഥാപാത്രങ്ങള്‍ കാര്‍ത്തിക്കിന്റെ സുഹ്രത്തായി അഭിനയിച്ച കരുണാകരനെയും പിന്നെ സിംഹയുടെ കൂട്ടുകരിലെ ഒരു തടിയന്‍ അദ്ദേഹത്തിന്റെ പേരറിയില്ല പക്ഷെ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെദാണ്.

അങ്ങനെ മൊത്തത്തില്‍ ഒരു ഉഗ്രന്‍ ചിത്രം, തീര്‍ച്ചയായും ഇതു തിയറ്ററില്‍ നിന്നും തന്നെ കാണണം

Tuesday 5 August 2014

47.The Amazing Spider-Man 2

The Amazing Spider-Man 2 (2014) : ദ്രിശ്യ വിരുന്ന്‍.


Language: English
Genre: Superhero
Director: Marc Webb
Writers: Alex Kurtzman, Roberto Orci
Stars: Andrew Garfield, Emma Stone, Jamie Foxx

2007ല്‍ അവസാനിച്ച  സ്പൈഡര്‍മാന്‍ സീരീസിന്‍റെ റീബൂട്ട് ആയി 2012ല്‍ ഇറങ്ങിയ ദി അമൈസിംഗ് സ്പൈഡര്‍മാന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാഭാഗമാണ് ദി അമൈസിംഗ് സ്പൈഡര്‍മാന്‍ 2. സ്പൈഡര്‍മാന്റെ കഥ മറ്റൊരു രീതിയില്‍ അവതരിപ്പിച്ച ആദ്യ ചിത്രം ആരാധര്‍ക്കിടയില്‍ ഭിന്നഭിപ്രയാങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തത്. Tobey Maguire ന്‍റെ സ്ഥാനത്ത് Andrew Garfield നെ ഉള്‍കൊള്ളാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ആദ്യ സീരീസിനെകാളും കുറേകൂടി എനികിഷ്ടപെട്ടത്‌ പുതിയ സീരീസ്‌ തന്നെയായിരുന്നു എന്നാല്‍ ഈ ചിത്രത്തിന്‍റെ ആദ്യം പുറത്തുവന്ന ട്രൈലറുകള്‍ നിരാശയായിരുന്നു സമ്മാനിച്ചത്, തിയറ്ററില്‍ നിന്നും ഈ ചിത്രം കാണാതെ പോയതും അതുകൊണ്ടുതന്നെ.

സ്പൈഡര്‍മാന്റെ ഏറ്റവും വലിയ യുദ്ധമെന്നും അവനോട് തന്നെയായിരുന്നു, സാധാരണകാരനായ പീറ്റര്‍ പാര്‍ക്കറിന്റെ ധാര്‍മിക ഉത്തരവാധിത്തങ്ങള്‍ക്കും സ്പൈഡര്‍മാന്റെ അസാധാരണമായ ഉത്തരവാദിതങ്ങള്‍ക്കും ഇടയില്‍പെട്ടു എന്നും മാനസിക സങ്കര്‍ഷം അനുഭവിക്കുകയാണയാള്‍. പീറ്റര്‍ പാര്‍ക്കറെ സംബന്ധിച്ചിടത്തോളം സ്പൈഡര്‍മാനായി ന്യൂയോര്‍ക്ക്‌ നഗരം മുഴുവനും പറന്നു നടക്കുന്നതും തന്‍റെ കാമുകി ഗ്വെനിനോടൊത്ത് സമയം ചിലവഴിക്കുന്നതും  വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാല്‍ അസാധാരണമായ ശക്തികള്‍ വന്നു ചേരുമ്പോള്‍ അതിനോടൊത്തു വലിയ ഉത്തരവാദിത്തങ്ങളും നമ്മെ തേടിയെത്തും (With great power, comes great responsibility). തന്നെക്കാളും അധീവ ശക്തി ശാലിയായ ഇലക്ട്രോയില്‍ നിന്നും ഇത്തവണ ന്യൂയോര്‍ക്ക് നഗരവാസികളെ രക്ഷിച്ചേ മതിയാകു സ്പൈഡര്‍മാന് ഒപ്പം തന്‍റെ പഴേകാല സുഹ്രത്ത്‌ ഹാരിയുടെ തിരിച്ചുവരവും സ്പൈഡര്‍മാന് വെല്ലുവിളിയായി മാറുകയാണ്...

ആദ്യ ഭാഗം ഏറ്റവും അധികം പഴി കേട്ടത് അതിന്‍റെ വിഷ്വല്‍ എഫ്ഫക്റ്റ്‌സിനെ ചൊല്ലിയായിരുന്നു ആ കുറവ് നന്നായി പരിഹരിച്ചുകൊണ്ടാണു സംവിധായകന്‍ Marc Webb രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത് ഒരു ദ്രിശ്യ വിരുന്ന്‍ തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. തിയറ്ററില്‍ നിന്നും ചിത്രം കാണാതെ പോയതിന്‍റെ കുറവ് എടുതറിയുന്നത് ഇത്തരം രംഗങ്ങളിലാണ്.

കഥയിലേക്ക് വരുമ്പോള്‍ സ്പൈഡര്‍മാനെക്കാള്‍ ഏതൊരു പീറ്റര്‍ പാര്‍ക്കര്‍ ചിത്രമെന്ന് പറയുന്നതാവും ശെരി. തന്‍റെ മാതാപിതാക്കളുടെ തിരോധാനവും പിന്നീടുള്ള മരണവും അതിനു പിന്നിലെ യഥാര്‍ത്ഥ സത്യങ്ങളെ തേടിയുള്ള അവന്‍റെ യാത്രകള്‍ക്കും തന്‍റെ കാമുകി ഗ്വെനിനോടുള്ള പ്രണയവും അവളുടെ അച്ഛനു നല്‍കിയ വാക്കിനുമിടയില്‍ വലയുന്ന പീറ്റര്‍ പാര്‍ക്ക്റിനാണ് ചിത്രം പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇനിയും രണ്ടു ഭാഗങ്ങള്‍ കൂടെ വരാനിരിക്കുന്നു എന്നറിയുമ്പോള്‍ പീറ്റര്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തിന് ഇത്രയധികം പ്രാധാന്യം കല്‍പ്പിച്ചത് അത് കൊണ്ട് തന്നെയാകാം എന്ന്‍ കരുതുന്നു.

ചിത്രത്തില്‍ പ്രധാനമായും അനുഭവപെട്ട പോരായ്മ ഇലക്ട്രോയെ ഒഴികെ മറ്റു വില്ലന്മാരെ അവതരിപ്പിച്ച രീതിയായിരുന്നു. Green Goblin നെ അത്രയും ചെറിയ രീതിയില്‍ ഒതുക്കിയത് അടുത്ത ഭാഗത്തിലേക്ക് വേണ്ടിയാണെന്ന് അറിയാമെങ്കിലും കുറേകൂടി പ്രതീക്ഷിച്ചു. അതുപോലെ Rhinoയെ അവതരിപ്പിച്ചതും മോശമായിരുന്നു ആ കഥാപാത്രത്തിനു വേണ്ട തീവ്രദ നല്‍കാന്‍ സംവിധായകന് സാധിച്ചില്ല മൂന്നു വില്ലന്മാരെ ഒരേ ചിത്രത്തില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചത് തികച്ചും മണ്ടത്തരമായിപോയി Rhinoയെ എങ്കിലും മാറ്റി നിര്‍ത്താമായിരുന്നു.
 
Andrew Garfield, Emma Stone എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ നന്നായി ചെയ്തു എന്നാല്‍ മികച്ചു നിന്നത് ജേമി ഫോക്സ് ആയിരുന്നു, അതുപോലെ Dane DeHaanന്‍റെ പ്രകടനവും നന്നായിരുന്നു.

മൊത്തത്തില്‍ ഒരു സുപ്പര്‍ഹീറോ  ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.ഇത്തരം ചിത്രങ്ങള്‍ കാണാന്‍ താല്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം മിസ്സ്‌ ആക്കരുത്.

Saturday 2 August 2014

46.All The President's Men

All The President's Men (1976) : തീര്‍ച്ചയായും കണ്ടിരിക്കേണ്ട പൊളിറ്റിക്കല്‍ ത്രില്ലെര്‍.


Language: English
Genre: Political Thriller
Director: Alan J. Pakula
Writers: Carl Bernstein, Bob Woodward, William Goldman
Stars: Dustin Hoffman, Robert Redford, Jack Warden

അമേരിക്കന്‍ രാഷ്ട്രിയത്തിനു ഏറ്റിട്ടുള്ള ഏറ്റവും വലിയ കളങ്കമാണ് അമേരിക്കയുടെ മുപ്പതിയെഴമാത് പ്രസിഡന്റ്‌ ആയിരുന്ന നിക്സന്‍റെ രാജി. അമേരിക്കന്‍ രാഷ്ട്രിയത്തിന്റെ ചരിത്രത്തില്‍ തന്നെ രാജിവെച്ചിറങ്ങി പോകേണ്ടിവന്ന ഏക പ്രസിഡന്ടാണു നിക്സണ്‍. നിക്സന്‍റെ രാജിയിലേക്ക് നയിച്ച വാട്ടര്‍ഗേറ്റ് സംഭവവും, അത് പുറത്തു കൊണ്ടു വന്ന രണ്ട് പത്രപ്രവര്‍ത്തകരുടേയും കഥയാണ് 1976ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പറയുന്നത്. വാട്ടര്‍ഗേറ്റ് സംഭവം പുറത്തുകൊണ്ടു വന്ന Carl Bernstein ,Bob Woodwardനും ചേര്‍ന്നെഴുതി 1974ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള പുസ്തകമായിരുന്നു ഈ സിനിമയുടെ പ്രചോദനം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് All The President's Men.

വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറായ Bob Woodward ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത് അരങ്ങേറിയ കടന്നു കയറ്റത്തെ കുറിച്ച് അന്വേഷിക്കുന്നു. കള്ളന്മാര്‍ക്ക് വേണ്ടി രാജ്യത്തെ പ്രശസ്തരായ അഭിഭാഷകര്‍ ഹാജരാവുന്നത് അദ്ധേഹത്തെ ആശ്ചര്യപെടുത്തുന്നു. റിപബ്ലിക്കന്‍ ധനസംസ്ഥാപകരുടെ പേരുകളും മറ്റും കൂടെ പുറത്ത് വരുന്നതോടെ ഒരു കടന്നു കയറ്റത്തിനുമപ്പുറത്തെക്ക് വലുതാണിതെന്ന്‍ അയാള്‍ സംശയിക്കുന്നു. വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ എഡിറ്റര്‍ Ben Bradlee Bob Woodwardനോട് Carl Bernsteinനുമായി ചേര്‍ന്ന്‍ ഇതിന്‍റെ ആഴത്തിലേക്ക് ഇറങ്ങിചെന്ന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപെടുതുന്നു. ഇരുവരുടേയും അന്വേഷണം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന മേധാവികളിലെക്കും അവിടുന്ന്‍ വൈറ്റ് ഹൌസിലേക്കും നീളുകയായിരുന്നു.

ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. കമ്പ്യൂട്ടറും ഒളിക്യാമറയും മൊബൈല്‍ഫോണും മറ്റുമോന്നും ഇല്ലാതിരുന്ന ഒരു കാലത്ത് തൈയ്യാറാക്കുന്ന നോട്ട്സിന്‍റെ സഹായത്താല്‍ സത്യത്തിന്‍റെ പുറകെ പോയിരുന്ന മാധ്യമപ്രവര്‍ത്തനത്തെ മനോഹരമായി നമുക്ക് കാട്ടിതരുന്നുണ്ട് ഈ ചിത്രം. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയുടെ പൂര്‍ണതയ്ക്കായി സ്രോതസ്സുകള്‍ തേടിയുള്ള യാത്രകളൊക്കെ ചിത്രീകരിചിരിക്കുന്നതിനെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല. രാഷ്ട്രീയത്തിലും, ചരിത്രത്തിലും താല്പര്യം ഉള്ളവര്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.

സാങ്കേതികമായി എല്ലാതരത്തിലും ചിത്രം മികച്ചുനില്‍ക്കുന്നു. Carl Bernstein, Bob Woodward എന്നിവരുടെ പുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ William Goldman ഒരുക്കിയ തിരകഥ വളരെമികച്ച രീതിയില്‍ തന്നെ Alan J. Pakula  സംവിധാനം ചെയ്തിരിക്കുന്നു.Robert Redford, Dustin Hoffman എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു എന്നാല്‍ മികച്ചു നിന്നത് Jason Robards ന്‍റെ പ്രകടനമായിരുന്നു അതിനു മികച്ച സഹനടനുള്ള അകാദമി അവാര്‍ഡും സ്വന്തമാക്കുകയുണ്ടായി. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം Hal Holbrook ന്റെതാണ് ഇരുളില്‍ മറഞ്ഞു നിന്നു അദ്ദേഹം സംസാരികുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം നല്‍കുന്ന ഫീല്‍ ഓര്‍മിപ്പിച്ചത് മോര്‍ഗന്‍ ഫ്രീമാനെയാണ്.

മികച്ച കലാസംവിധാനത്തിനും മികച്ച ശബ്ദമിശ്രണത്തിനും, മികച്ച സഹനടനുമുള്ള അകാദമി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം മികച്ച ചിത്രതിനുള്‍പ്പടെ എട്ടോളം അവാര്‍ഡുകള്‍ക്ക് നാമകരണപെട്ടിരുന്നു.

ഒരു തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് All The President's Men.