Wednesday 30 December 2015

133.Marley & Me

Marley & Me (2008) : Life and Love with the World's Worst Dog.



Language: English
Genre: Comedy Drama
Director: David Frankel
Writers: Scott Frank (screenplay), Don Roos (screenplay) John Grogan (book)
Stars: Owen Wilson, Jennifer Aniston, Eric Dane


പ്രശസ്ഥ അമേരിക്കന്‍ പത്രലേഖകനും, എഴുത്തു കാരനുമായ  John Grogan തന്‍റെ പ്രിയപ്പെട്ട നായ മാര്‍ലിയോടും കുടുംബത്തോടും ഒത്ത് ചിലവിട്ട 13 വര്‍ഷത്തെകുറിച്ചെഴുതിയ Marley & Me: Life and Love with the World's Worst Dog എന്ന പേരില്‍ 2005ല്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ്  Scott Frank, Don Roos എന്നിവരുടെ തിരകഥയില്‍ David Frankel അണിയിച്ചൊരുക്കി 2008ല്‍ പുറത്തിറങ്ങിയ Marley & Me.

തങ്ങളുടെ വിവാഹ ശേഷം പത്രപ്രവര്‍ത്തകരായ ജോണും, ജെന്നിഫറും ഫ്ലോറിഡയിലേക്ക് താമസം മാറുന്നു. തന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും, ജീവിതത്തില്‍ തനിക്ക് വേണ്ട കാര്യങ്ങളും എല്ലാം മുന്‍കൂട്ടി തൈയ്യറാക്കി അതുനുസരിച്ച് ജീവിതത്തെ മുന്പോട്ട് കൊണ്ട് പോകുന്ന ജെനിയുടെ സ്വഭാവം അവസാനിപ്പിക്കാന്‍ ജോണ്‍ അവള്‍ക്ക് തീര്‍ത്തും ഒരു നായകുട്ടിയെ സമ്മാനമായി നല്‍കുന്നു. അവര്‍ അവന് മാര്‍ലി എന്ന്‍ പേരിടുന്നു. അങ്ങേയറ്റം കുസൃതി നിറഞ്ഞവനും, ഒട്ടും അനുസരണയുമില്ലാത്ത ഒരു നായയായി മാര്‍ലി വളരുന്നു. മാര്‍ലിയുടെ കൊമാളിതരങ്ങളും, വിചിത്രമായ സ്വഭാവരീതിയുമെല്ലാം ജോണിന് തന്‍റെ പത്രപംക്തിയില്‍ സ്ഥിരമായി എഴുതാനുള്ള സംഭവങ്ങളായി തീരുന്നു.  കുട്ടികളുമറ്റുമായി മുന്‍പത്തേക്കാള്‍ പക്വതയാര്‍ന്ന ജോണും ജെന്നിഫറും ജീവിതത്തില്‍ മുന്‍പോട്ടു പോകുമ്പോള്‍ ലോകത്തെ ഏറ്റവും തോന്നിവാസിയായ നായയായി മാര്‍ലി അവരുടെയെല്ലാം ക്ഷമ പരീക്ഷിച്ചു കൊണ്ടേയിരുന്നു...


ഒരു കോമഡി ഡ്രാമ എന്നതിനെക്കാള്‍ കമിംഗ് ഓഫ് ഏജ് ജോണാറില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു  ചിത്രമാണ്  Marley & Me. ഇവിടെ വിവാഹത്തിലൂടെ ജീവിതത്തിന്‍റെ പുതിയ ഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ച ജോണിന്‍റെയും, ജെന്നിഫറുടെയും കൊച്ചു കുടുംബത്തിലേക്ക് ആദ്യമായി കടന്ന്‍ വന്ന അംഗമാണ് മാര്‍ലി അവിടുന്നങ്ങോട്ട് അവരുടെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും അവന്‍ അവരോടുത്ത് ഉണ്ട്. ഒരല്‍പം പോലും അനുസരണയില്ലാത്ത ഈ നായയോടൊത്ത് ജോണും ജെനിയും വളരുകയാണ്... കല്യാണം കഴിഞ്ഞ ഏതൊരു ദമ്പതിമാരും കടന്ന്‍ പോകുന്ന ഉയര്‍ച്ച താഴ്ചകളിലൂടെ ഇവരും കടന്ന്‍ പോകുന്നുണ്ട് ഓരോ ഘട്ടത്തിലും പഠിക്കേണ്ട പാഠങ്ങളും മനസിലാക്കി അവര്‍ മുന്പോട്ട് പോകുമ്പോഴൊക്കെ അവരുടെ ക്ഷമയെ പരീക്ഷിക്കാനായി മാര്‍ലി അവന്‍റെ കുസൃതികളുമായി അവരോടൊപ്പമുണ്ടായിരുന്നു...


സാധാരണ ഇത്തരം ചിത്രങ്ങള്‍ ഒന്നുകില്‍ നായയെ കുറിച്ച് മാത്രമോ അല്ലെങ്കില്‍ നായയും അവന്‍റെ യജമാനനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമോ പ്രതിപാദിച്ചു കടന്ന്‍ പോകുമ്പോള്‍, വിവാഹ ശേഷമുള്ള ഗ്രോഗന്‍ ദമ്പതികളുടെ ജീവിതത്തിലെ സുപ്രധാനമായ ഇരുപത് വര്‍ഷങ്ങളിലൂടെ കടന്ന്‍ പോവുകയും അവരുടെ ജീവിതത്തില്‍ മാര്‍ലി എന്ന നായക്ക് ഉണ്ടായ സ്ഥാനത്തെ കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ച് കൊണ്ട് ഈ ജോണറില്‍ വരുന്ന മറ്റ് ചിത്രങ്ങളില്‍ നിന്നും ഏറെ വെത്യസ്ഥമാവുന്നു Marley & Me. 

Owen Wilson, Jennifer Aniston  എന്നിവരാണ് ജോണും, ജെന്നിഫറുംമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക്‌ എത്തിയിരിക്കുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ സ്വപ്നങ്ങളെ മാറ്റിവെച്ചു നല്ലൊരു ഭര്‍ത്താവും, അച്ചനുമെല്ലാം ആയി ജീവിക്കാന്‍ തീരുമാനിച്ച ജോണ്‍ Owen Wilsonന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ജോണിന്‍റെ പ്രിയ ഭാര്യ ജെനിയായി Jennifer Aniston  കാഴ്ചവെച്ചിരിക്കുന്നത്.


ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്കും, മൃഗ സ്നേഹികള്‍ക്കും ഒക്കെ വളരെ നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ്  Marley & Me.

"A dog has no use for fancy cars or big homes or designer clothes. Status symbol means nothing to him. A waterlogged stick will do just fine. A dog judges others not by their color or creed or class but by who they are inside. A dog doesn't care if you are rich or poor, educated or illiterate, clever or dull. Give him your heart and he will give you his. It was really quite simple, and yet we humans, so much wiser and more sophisticated, have always had trouble figuring out what really counts and what does not." 

Monday 28 December 2015

132.United 93


United 93 (2006) : Really Hard To Go Throguh It, But It's A Must Watch.




Language: English
Genre: Drama
Director: Paul Greengrass
Writer: Paul Greengrass
Stars: David Alan Basche, Olivia Thirlby, Liza Colón-Zayas


സെപ്റ്റംബര്‍ 11, 2001 ലോകജനതയ്ക്ക് പ്രത്യേകിച്ചും അമേരിക്കന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദിനമാണ്. അമേരിക്കയുടെ അഭിമാനമായി നില കൊണ്ടിരുന്ന വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും,അമേരിക്കന്‍ പ്രതിരോധ കേന്ദ്രാസ്ത്താനമായ പെന്റഗണിലേക്കും അല്‍ഖൈയ്ദ നടത്തിയ ഭീകരാക്രമണം, 2996 മനുഷ്യ ജീവനുകളാണ് അപഹരിച്ചത്.  അമേരിക്കയുടെ കിഴക്ക് തീരത്ത് നിന്നും കാലിഫോര്‍ണിയയിലേക്ക് പറന്നുയര്‍ന്ന നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തായിരുന്നു അല്‍ഖൈയ്ദ ആക്രമണം അഴിച്ചുവിട്ടത്. അപഹരിച്ച മൂന്ന് വിമാനങ്ങളും ലക്‌ഷ്യം കണ്ടപ്പോള്‍ യാത്രക്കാരുടെ ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന്‍ ലക്‌ഷ്യം കാണാതെ പോയ വിമാനമായിരുന്നു United Airlines Flight 93. അന്നേ ദിവസം യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളുടെ ദ്രിശ്യാവിഷ്കാരമാണ്  2006ല്‍ Paul Greengrass ന്‍റെ സംവിധാനത്തില്‍ പുറത്ത് വന്ന United 93 എന്ന ചിത്രം.

സെപ്റ്റംബര്‍ 11, 2001ല്‍ രണ്ടു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളും, സ്വകാര്യ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ രണ്ടു വിമാനങ്ങളും തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നു, രണ്ടു വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്‍റിന്റെ ഇരു ഗോപുരങ്ങളിലേക്കും, മറ്റൊന്ന്‍ പെന്റഗണിലേക്കും ഇടിച്ചു കയറിയതിനെ തുടര്‍ന്ന്‍ യുണൈറ്റഡ് ഫ്ലൈറ്റ് 93 ലെ യാത്രകാരും, എയര്‍ഹോസ്റ്റസ്സുകള്‍ അടക്കമുള്ള മറ്റ് ജോലിക്കാരും ചേര്‍ന്ന്‍ തീവ്രവാദികളില്‍ നിന്നും വിമാനത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു... തീവ്രവാദികളില്‍ നിന്നും നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ ? എന്താണ് അതിനുള്ള അവരുടെ പദ്ധതി ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...

SPOILER ALERT - അടുത്ത ഖണ്‌ഡിക സെപ്റ്റംബര്‍ 11, 2001 ആക്രമണത്തെക്കുറിച്ച് വിശദമായി അറിയാവുന്നവര്‍ മാത്രം വായിക്കുക.

ഒരു മികച്ച കലാസൃഷ്ട്ടി എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പികാനവില്ല, അത്ര മികവോടെയാണ് സംവിധായകന്‍ Paul Greengrass ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്... യാത്രക്കാര് ആരും തന്നെ ജീവനോടെ ഇല്ലാത്ത സാഹചര്യത്തില്‍ അന്ന്‍ ആ വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ ദ്രിശ്യവല്‍ക്കരിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്, യാത്രക്കാരുടെ ബന്ധുമിത്രാധികളില്‍ നിന്നും ലഭിച്ച വിവരണങ്ങള്‍ മാത്രമാണ് ചിത്രമൊരുക്കുന്നതില്‍ പ്രധാനമായും അവര്‍ക്ക് സഹായമായി ഉണ്ടായിരുന്നത്. ഈ വിവരങ്ങളിലൂടെ ഓരോ യാത്രക്കാരന്‍റെ മാനസികാവസ്ഥയും, വിമാനത്തില്‍ അരങ്ങേറിയ സംഭവങ്ങളെയും കഴിയുന്നത്രയും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്   സംവിധായകന്‍ പോള്‍... 



തുടക്കം മുതല്‍ അവസാനം വരെ വിമാനത്തിലെ ഓരോ യാത്രക്കാരനും അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളിലൂടെ പ്രേക്ഷകനെയും കൊണ്ടുപോകുവാന്‍ ചിത്രത്തിന് സാധിച്ചിരിക്കുന്നു. അവരിലെ ഭയവും, ആശങ്കയും, ചിന്തകളുംമെല്ലാം പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കുന്നു...

അഭിനയപ്രകടനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ ചിത്രത്തിലെ ഓരോ അഭിനയതാവും ജീവിക്കുകയായിരുന്നു എന്ന്‍ തന്നെ പറയാം, അത്രമാനോഹരമായിരുന്നു ഓരോരൂത്തരുടേയും പ്രകടനം. ആരുടേയും പേരുകള്‍ എടുത്ത് പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല...

രണ്ടു അക്കാദമി അവാര്‍ഡ്‌ നാമനിര്‍ദേശമുള്‍പ്പടെ ഒട്ടേറെ നിരൂപ പ്രശംസയും അവാര്‍ഡുകളും ഈ ചിത്രം വാരികൂട്ടിയിരുന്നു,,,

കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു സിനിമ അനുഭവം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...

Sunday 27 December 2015

131.Stardust

Stardust (2007) : Great Fantasy Entertainment



Language: English
Genre: Romantic Fantasy Adventure
Director: Matthew Vaughn
Writers: Jane Goldman (screenplay), Matthew Vaughn (screenplay), Neil Gaiman (novel)
Stars: Charlie Cox, Claire Danes, Sienna Miller

മുത്തശ്ശികഥകളില്‍ മാത്രം പറഞ്ഞ് കേടിട്ടുള്ള ദുര്‍മന്ത്രവാദികളും, യുണികോണ്‍ എന്നറിയപെടുന്ന ഒറ്റ കൊമ്പുള്ള കുതിരയും, പറക്കുന്ന കപ്പലുകളുമോക്കെയുള്ള ഭാവനയുടെ ഒരു മായ ലോകം പ്രേക്ഷകന് സമ്മാനിക്കുന്ന ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.  ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന അത്തരത്തിലുള്ളൊരു മികച്ച ചിത്രമാണ്  Neil Gaiman ന്‍റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി 2007ല്‍  Matthew Vaughn അണിയിച്ചൊരുക്കിയ Stardust...


സ്റ്റോംഹോള്‍ഡ്‌ എന്ന മായാ പ്രദേശത്തെക്ക് ചെന്നെതാനുള്ള ഏക വഴിയാണ് ഇംഗ്ലണ്ടിലെ ഗ്രാമത്തിന്‍റെ അതിര്‍മതിലിലുള്ള വിടവ്... 1800 ഉകളില്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി ട്രിസ്റ്റന്‍ ആകാശത്തില്‍ നിന്നും വീണ നക്ഷത്രത്തെ തേടി ആ വിടവിലൂടെ സ്റ്റോംഹോള്‍ഡിലേക്ക് പോകുന്നു... Yvaine എന്ന കന്യകയും അതിസുന്ദരിയുമായ പെണ്‍കുട്ടിയായിരുന്നു ആകാശത്തില്‍ നിന്നും വീണ ആ നക്ഷത്രം... ട്രിസ്റ്റന്‍ മാത്രമായിരുന്നില്ല ആ നക്ഷത്രത്തെ തേടി നടന്നിരുന്നത്,  തങ്ങളുടെ യൗവനം വീണ്ടെടുക്കുന്നതിനായി ദുര്‍മന്ത്രവാധിനികളായ ലാമിയയും രണ്ടു സഹോദരികളും,  തങ്ങള്‍ക്ക് രാജ്യാധികാരം ലഭ്യമാക്കുന്ന Yvaine ന്‍റെ കൈവശമുള്ള മാണിക്യകല്ല് തേടി മരണപ്പെട്ട സ്റ്റോംഹോള്‍ഡ്‌ രാജാവിന്‍റെ ആണ്മക്കളും അവളുടെ പിറകെ ഉണ്ടായിരുന്നു... ഇവരെയെല്ലാം മറികടന്ന്‍ തന്‍റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിക്കുവാന്‍ ട്രിസ്റ്റന് സാധിക്കുമോ ?? ചിത്രം കണ്ട് തന്നെ അറിയുക...

നേരത്തെ പറഞ്ഞത് പോലെ തന്നെ ഭാവനയുടെയും ദ്രിശ്യവിസ്മയത്തിന്റെയും പുതിയൊരു ലോകം തുറന്ന്‍ തരുന്ന മികച്ചൊരു ഫാന്റസി ചിത്രമാണ് Stardust. Neil Gaiman ന്‍റെ അതിമനോഹരമായ കഥയെ   തിരകഥയാക്കി മാറ്റിയത് Jane Goldman ആയിരുന്നു, ഒരു ഫാന്റസി ചിത്രത്തെ സംബന്ധിചിടത്തോളം ആ ജോലി വളരെ ഭംഗിയായി തന്നെ അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളും, അതുപോലെ തന്നെ മികവുറ്റ നര്‍മ്മ മുഹൂര്‍ത്തങ്ങളും കൊണ്ട്  സമ്പന്നമാണ് Stardust... 

ഇത്തരൊരു ചിത്രത്തില്‍ വലിയ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സ്ഥാനമില്ലെങ്കിലും, ദുര്‍മന്ത്രവാദിനി ലാമിയ ആയുള്ള Michelle Pfeiffer ന്‍റെയും, ക്യാപ്റ്റന്‍ ഷേയ്ക്ക്സ്പിയര്‍ ആയുള്ള Robert De Niro യുടെയും പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നു. Charlie Cox , Claire Danes എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി തന്നെ ചെയ്തിരിക്കുന്നു... 

ചുരുക്കത്തില്‍ ഫാന്റസി ജോണറിലുള്ള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Stardust.

Wednesday 23 December 2015

130.Creed

Creed (2015) : The legend lives on...


Language: English
Genre: Sports Drama
Director: Ryan Coogler
Writers: Ryan Coogler (screenplay), Aaron Covington (screenplay), 2 more credits »
Stars: Michael B. Jordan, Sylvester Stallone, Tessa Thompson


സില്‍വസ്റ്റര്‍ സ്റ്റാലണ്‍ എന്ന നടന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് 'റോക്കി' സിനിമ പരമ്പരയിലെ  Rocky Balboa. 1976 മുതല്‍ 2006 കാലഘട്ടത്തിനിടയിലായി പുറത്തിറങ്ങിയ 6 ചിത്രങ്ങള്‍ Rocky Balboa എന്ന ബോക്സറുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന്‍ പോകുന്നു. എക്കാലത്തെയും ഏറ്റവും മികച്ച സ്പോര്‍ട്സ് ചിത്രമായാണ് റോക്കി ചിത്രങ്ങളെ കണക്കാക്കുന്നത്.  ഇപ്പോള്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ Ryan Coogler 'Creed' എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ റോക്കി പരമ്പരയിലെ ഏഴാമത്തെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിചിരിക്കുകയാണ്. 

Ryan Coogler, Aaron Covington എന്നിവര്‍ ചേര്‍ന്ന്‍ തിരകഥ ഒരുക്കിയ ചിത്രം റോക്കിയുടെ ഉറ്റ സുഹ്രത്തും അദ്ധേഹത്തിന്റെ  എതിരാളിയുമായിരുന്ന Apollo Creed ന്‍റെ മകന്‍ Adonis Johnson ന്‍റെയും അവന്‍റെ ട്രെയിനര്‍ ആയ റോക്കിയുടെയും  കഥയാണ് പറയുന്നത്... 

പ്രശസ്ഥ ബോക്സിംഗ് ചാമ്പ്യന്‍ ആയിരുന്ന അപ്പോളോ ക്രീഡിന്റെ മകനാണ് Adonis Johnson. അച്ഛന്റെ അതേ പാത പിന്തുടര്‍ന്ന്‍ ബോക്സിംഗ് ലേക്കെത്തുന്ന അഡോണിസ്  തന്നെ പരിശീലിപ്പിക്കുണം എന്ന ആവശ്യവുമായി തന്‍റെ അച്ഛന്റെ ഉറ്റ സുഹ്രത്തും, മുന്‍ ലോക ഹെവിവെയിറ്റ് ചാമ്പ്യനുമായിരുന്ന Rocky Balboa യെ സമീപിക്കുന്നു.  ബോക്സിംന്ഗില്‍ നിന്നും വിരമിച് സ്വസ്ഥ ജീവിതം നയിക്കുന്ന റോക്കി അഡോണിസിന്റെ നിരന്ധരമായ നിര്‍ബന്ധത്തെ തുടര്‍ന്ന്‍ അവനെ പരിശീലിപ്പിക്കാം എന്ന്‍ സമ്മതിക്കുന്നു. റോക്കിയുടെ കീഴില്‍ വൈകാതെ തന്നെ അഡോണിസ് പരിശീലനം ആരംഭിക്കുന്നു. വൈകാതെ തന്നെ തന്‍റെ അച്ഛന്‍ നേരിട്ടതിലും മാരകമായ എതിരാളികള്‍ അവനെ തേടി എത്തുന്നു.  എന്നാല്‍ Apollo Creed ന്‍റെ മകന്‍, Rocky Balboa യുടെ ശിഷ്യന്‍ എന്നതിലുപരി യഥാര്‍ത്ഥത്തില്‍ ജോണ്‍സന്‍ ഒരു പോരാളി ആണോ എന്നത് ഇനിയും കണ്ടറിയണം...

9 വര്‍ഷങ്ങള്‍ക്ക് ശേഷം റോക്കി പരമ്പരയിലെ പുതിയ ചിത്രമായി വന്ന Creed, പരമ്പരയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. സില്‍വസ്റ്റര്‍ സ്റ്റാലണ്‍ തിരകഥ രചിക്കാത്ത റോക്കി പരമ്പരയിലെ ആദ്യ ചിത്രം കൂടിയാണ് Creed. 1976ല്‍ പുറത്തിറങ്ങിയ ആദ്യ റോക്കി ചിത്രത്തിന്‍റെ കഥയുമായി ചെറിയ സാമ്യതകള്‍ ഈ ചിത്രത്തിനുണ്ട് ചില രംഗങ്ങള്‍ പ്രേക്ഷകനെ ആദ്യ റോക്കി ചിത്രത്തിന്‍റെ ഓര്‍മകളിലേക്കും കൂട്ടികൊണ്ട് പോകുന്നുണ്ട്...

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ ആദ്യ ചിത്രം Fruitvale Station ന് ശേഷം Ryan Coogler സംവിധായകന്‍റെ കുപ്പായമണിഞ്ഞ രണ്ടാമത്തെ ചിത്രമാണ്‌ Creed. ചിത്രത്തിന്‍റെ കഥയും,  Aaron Covington നോടൊത്ത് തിരകഥ ഒരുക്കിയതും റയാന്‍ തന്നെയാണ്. റോക്കി പോലെ വളരെ വലിയൊരു ആരാധക വൃന്ദമുള്ള പരമ്പരയിലെ പുതിയ ചിത്രം ഒരുക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്, എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്‍ക്കുന്നൊരു ചിത്രമൊരുക്കി റയാന്‍ ആ ദൗത്യം വളരെ മനോഹരമായി പൂര്‍ത്തികരിചിരിക്കുന്നു.

അഡോണിസ് ജോണ്‍സനായി Michael B. Jordan വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. തന്‍റെ അച്ഛന്റെ നിഴലില്‍ നിന്നും പുറത്ത് കടന്ന്‍ തന്‍റെതായൊരു നാമം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന അഡോണിസിനെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രമായി വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സ്റ്റാലണ്‍ അത്യുജ്വലമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിലെ നടനെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ കാണാം. ആദ്യ റോക്കി ചിത്രത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ നീണ്ട 39വര്‍ഷങ്ങള്‍ക്ക് ശേഷം Golden Globe അവാര്‍ഡ്സില്‍ മികച്ച സഹനടനുള്ള പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ പേരും നിര്‍ദേശിക്ക പെട്ടിരിക്കുന്നു, National Board of Review ന്‍റെ മികച്ച സഹനടനുള്ള പുരസ്ക്കാരം ഇതിനോടകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. അക്കാദമി അവാര്‍ഡ്‌സിലും മികച്ച സഹനടനുള്ള പുരസ്കാര പട്ടികയില്‍ അദ്ദേഹം നിര്‍ദേശിക്കപ്പെടും എന്ന്‍ തന്നെ കരുതാം.

ചുരുക്കത്തില്‍ റോക്കി പരമ്പരയിലെ മറ്റൊരു മികച്ച ചിത്രവും, വളരെ നല്ലൊരു സ്പോര്‍ട്സ് ഡ്രാമയുമാണ്‌  Creed. കാണാത്തവര്‍ എത്രയും വേഗം കാണാന്‍ ശ്രമിക്കുക...

Tuesday 1 December 2015

129.Coach Carter

Coach Carter (2005) : A wonderful portrayal of a true story.



Language: English
Genre: Sports Drama
Director: Thomas Carter
Writers: Mark Schwahn, John Gatins
Stars: Samuel L. Jackson, Rob Brown, Channing Tatum

പഠനത്തില്‍ പിന്നോക്കം പോയതിന്‍റെ പേരില്‍ അപരാചിതരായ തന്‍റെ ബാസ്ക്റ്റ്ബോള്‍ ടീമിനെ മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‍  1999ലെ അമേരിക്കന്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന പേരായിരുന്നു റിച്മണ്ട് ഹൈസ്കൂളിലെ  ബാസ്ക്റ്റ്ബോള്‍ കോച്ച് കെന്‍ കാര്‍ട്ടറുടെത്. ഈ സംഭവത്തെ ആസ്പദമാക്കി 2005ല്‍ John Gatins, Mark Schwahn എന്നിവരുടെ തിരകഥയില്‍ തോമസ്‌  കാര്‍ട്ടര്‍ അണിയിച്ചൊരുക്കിയ അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Coach Carter.


1999ല്‍ സ്പോര്‍ട്സ് സ്റ്റോര്‍ ഉടമയായിരുന്ന കെന്‍ കാര്‍ട്ടര്‍ താന്‍പഠിച്ചിരുന്ന റിച്മണ്ട് ഹൈസ്കൂളിലെ  ബാസ്ക്റ്റ്ബോള്‍ കോച്ച്  ആയി എത്തുന്നു. തന്‍റെ പഠനകാലത്ത് ഒട്ടനവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച മികച്ചൊരു കായികാഭ്യാസിയായിരുന്നു അദ്ദേഹം. ടീമിന്‍റെ മോശം പ്രകടനവും, കളിക്കാരുടെ മരിയാതയില്ലാത്ത പെരുമാറ്റത്തിലും നിരാശനാവുന്ന കാര്‍ട്ടര്‍ ഇതിനൊരവസാനം വരുത്താന്‍ തീരുമാനിക്കുന്നു. അതിനായി അദ്ദേഹം അധികര്‍ശനമായ ഒരു കരാര്‍ കളിക്കാരുമായി ഉണ്ടാക്കുന്നു. കരാറിലെ പ്രധാന വെവസ്ഥകള്‍ ഇവയായിരുന്നു; കളിക്കാര്‍ എല്ലാവരും തന്നെ തങ്ങളുടെ പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയിരിക്കണം, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കോട്ടും ടൈയും ധരിച്ചിരിക്കണം, മാത്രമല്ല എല്ലായിപ്പോഴും മാന്യമായ പെരുമാറ്റം എല്ലാവരില്‍ നിന്നും ഉണ്ടായിരികണം. ആദ്യമൊക്കെ കാര്‍ട്ടറെ കുട്ടികള്‍ ശക്തമായി എതിര്‍ത്തുവെങ്കിലും അദ്ധേഹത്തിന്റെ കീഴില്‍ ടീം മികച്ച വിജയങ്ങള്‍ നേടി അപരാചിതരായതോടെ അവരിലെ എതിര്‍പ്പുകളും അപ്രത്യക്ഷമായി... എന്നാല്‍ തുടര്‍വിജയങ്ങള്‍ അവരില്‍ അമിതമായ ആത്മവിശ്വാസം വളര്‍ത്തുകയും അവരുടെ പെരുമാറ്റത്തിലെ മാന്യത നഷ്ട്ടപ്പ്പെടുവാനും അത് കാരണമാവുന്നു, ഒപ്പം പല കുട്ടികളും പഠനത്തില്‍ ഒട്ടും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‍ കൂടി കാര്‍ട്ടര്‍ മനസിലാക്കുന്നതോടെ ഉടനെ തന്നെ ടീമിന്‍റെയും, സ്കൂളിന്റെയും, ആ സമൂഹത്തിന്റെയും വരെ എതിര്‍പ്പുകളെ വകവെക്കാതെ ടീമിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹം റദ്ദുചെയ്യുന്നു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുനത് വരെയും മത്സരങ്ങളില്‍ നിന്നും പരിശീലനങ്ങളില്‍ നിന്നുമെല്ലാം അദ്ദേഹം ടീമിനെ മാറ്റി നിര്‍ത്തുന്നു...കാര്‍ട്ടറുടെ ഈ പ്രവര്‍ത്തി ദേശിയ ശ്രദ്ധ തന്നെ പിടിച്ചു പറ്റുന്നു...ഇനി എന്താണ് അദ്ദേഹത്തിനും, ടീമിനും സംഭവിക്കുക ?

ഒരു ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ എന്നതിലുപരി മികച്ചൊരു ഇന്സ്പിരെഷണല്‍ ചിത്രം കൂടിയാണ് Coach Carter. ചെയ്യുന്ന തൊഴിലിലെ ധാര്‍മികമായ ഉത്തരവാദിത്തങ്ങളെ കുറിച്ചും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം വളരെ ശക്തമായി തന്നെ ഈ ചിത്രം ചര്‍ച്ചചെയ്യുന്നു. Samuel L. Jackson, Rob Brown, Channing Tatum, Debbi Morgan എന്നിവരുള്‍പ്പടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കെന്‍ കാര്‍ട്ടറായി വളരെമികച്ചൊരു പ്രകടനമാണ് Samuel L. Jackson കാഴ്ചവെച്ചിരിക്കുന്നത്. John Gatins, Mark Schwahn എന്നിവരുടെ ശക്തമായ തിരകഥയും,  തോമസ്‌  കാര്‍ട്ടറുടെ മികവുറ്റ സംവിധാനവും, ജാക്ക്സണ്‍ന്‍റെ  ഉജ്ജ്വല പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥ സംഭവത്തിന്റെ മികച്ചൊരു ദ്രിശ്യാവിഷ്കാരമായി മാറി Coach Carter.

ചുരുക്കത്തില്‍ മികച്ചൊരു സ്പോര്‍ട്സ് ഡ്രാമയാണ് Coach Carter.  

Thursday 12 November 2015

128.Your Sister's Sister

Your Sister's Sister (2011) : A beautiful tale of emotional acceptance.



Language: English
Genre: Comedy-Drama
Director: Lynn Shelton
Writer: Lynn Shelton
Stars: Mark Duplass, Emily Blunt, Rosemarie DeWitt 

Your Sister's Sister is a 2011 American comedy-drama film written and directed by Lynn Shelton with Emily Blunt, Rosemarie DeWitt, and Mark Duplass in the lead roles. The film is about an woman who invites her best friend to her family's cottage in an island after the death of his brother. Friends unexpected confrontation with her lesbian sister at the cottage leads to some  interesting developments in the trio's life. 

Iris sends off her best friend Jack who's still mourning the death of his brother to her fathers cottage in a remote island to spend some alone time to recover. Unknown to either of them the cottage wasn't empty though, Iris lesbian sister Hannah is already staying at their father's cottage recovering from her recent break-up. One entire bottle of tequila later, Jack and Hannah wake up to find Iris at the door. They each have secrets that they're tying to keep and they each have feelings that they're trying to sort out...

Your Sister's Sister is really a well made film, full of spontaneous and natural moments that are worth watching. The film is involving from the very first frame and holds your attention throughout. Even when the characters are completely mischievous to each other, you still find them endearing. There is something honest to their relationships. The two sisters in bed discussing life in the middle of the night. The two best friends who argue and fight, but are always worried about each other's well  being. It's sweet, and watching the three characters interact, you can't help but want them to be happy.Wonderful performances from Emily Blunt, Rosemarie DeWitt and Mark Duplass as the conflicted trio.

Overall Your Sister's Sister is a well crafted comedy drama with great performances from the lead. A movie that will put a smile on your face after watching...

Tuesday 10 November 2015

127.Love, Rosie

Love, Rosie (2014) : Life is Unpredictable.




Language: English
Genre: Romantic Comedy Drama
Director: Christian Ditter
Writers: Juliette Towhidi (screenplay), Cecelia Ahern (novel)
Stars: Lily Collins, Sam Claflin, Christian Cooke

Love, Rosie is a 2014 English-German romantic comedy-drama film based on the 2004 novel Where Rainbows End by Irish author Cecelia Ahern. The film is directed by Christian Ditter and written by Juliette Towhidi, and stars Lily Collins, Sam Claflin in the lead roles.

Rosie and Alex have been best friends since they were 5. They nearly got romantic on Rosie's 18th birthday, but Rosie was way too drunk. Since then, both have had relationships, just not with each other - timing has always worked against them. But somehow, Through all of life's changes and upheavals, they still pop up on each other's radar, connected via e-mails, text messages and a bond that one suspects can never really be broken.Will they find their way back to one another, or will it be too late?

Love, Rosie have the same typical flaws that many romantic drama comedies have: several unavoidable cliches and contrivances, a predictable ending. However, as in all romantic comedies, it's the whole journey that truly matters. The film takes the audience through the ups and downs of their relationships and how it affects their friendship over the years. The two characters keep missing out on each other, surrendering to settle in with what's at the table at that time instead of being patient and wait a little while longer. Things didn't happen the way you expected them to be on some occasions, which is rather surprising and refreshing at the same time. The story can be related to people with similar regrets of letting go the right person for some other person available. The film is filled with occasionally nice witty jokes and heartwarming moments, combine with charming, likable performances from the lead characters. The two leads have great chemistry on screen and it gives the believable feeling that they've known each other for years.

Overall Love, Rosie tells the story of friendship, love, doubts and making the right choices between 2 lovely people, So if you're a fan of such kind of stories especially rom-coms then you wont be disappointed.

Monday 19 October 2015

126.Take Off

Take Off  "Gukga daepyo" (original title) (2009) : You cheer for the underdog.That's sportsmanship.


Language: Korean
Genre: Sports Drama
Director: Yong-hwa Kim
Writer: Yong-hwa Kim
Stars: Jung-woo Ha, Dong-il Sung, Ji-seok Kim

1997ലെ ആദ്യ കൊറിയന്‍ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ പറയുന്ന ചിത്രമാണ് 2009ല്‍ Kim Yong-hwa ന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Take Off... 1998ലെ ശീതകാല ഒളിമ്പിക്സിന് കൊറിയ വേദിയാക്കുന്നതിനായി അപ്രതീക്ഷിതമായി രൂപികരിച്ച ഈ ടീം അനുഭവിച്ച കഷ്ടപാടുകളിലൂടെയും അവരുടെ സന്തോഷ നിമിഷങ്ങളിലൂടെയുമാണ് ഈ ചിത്രം കടന്ന്‍ പോകുന്നത്. സ്പോര്‍ട്സ് ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു വെക്തിക്കും സ്കീ ജമ്പിംഗിന്‍റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരു മികച്ച ചിത്രമാണ് Take Off.

കൊറിയയിലെ ഒരു ചെറു പട്ടണരമായ മുജു (Muju) 1998ലെ ശീതകാല ഒളിമ്പിക്സിനുള്ള വേദിയായി പരിഗണിക്കുന്ന സാഹചര്യത്തില്‍ അത് സാധ്യമാക്കാന്‍ വേണ്ടി കൊറിയന്‍ ദേശിയ കമ്മിറ്റി ഒരു സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാന്‍ തീരുമാനിക്കുന്നു.  ശീതകാല ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യമായത്രയും കായികാഭ്യാസികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‍ മുജു പട്ടണം വേദിയായി തിരഞ്ഞെടുക്കപ്പെടുന്നത്  സംശയത്തിലായിരിക്കെ അത് തടയുവാനുള്ള ശ്രമമായിരുന്നു രാജ്യത്ത് ഒട്ടും തന്നെ പ്രചാരമില്ലാത്ത സ്കി ജമ്പിംഗ് സംഘത്തെ രൂപികരിക്കുവാനുള്ള തീരുമാനം. കുട്ടികളെ മാത്രം പഠിപ്പിച്ചു ശീലമുള്ള Bangനെയായിരുന്നു ദേശിയ ടീമിന്‍റെ കോച്ച് ആയി തിരഞ്ഞെടുത്തത് ടീമംഗങ്ങളെ കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. ബാന്ഗ് ആദ്യം ടീമിലേക്കായി കണ്ടെത്തിയത് ചെറുപ്പത്തില്‍ അമേരിക്കന്‍ ദംമ്പതികള്‍ തന്‍റെ സഹോദരിയോടൊപ്പം ദെത്തെടുത്ത Bob James നെയായിരുന്നു. ചെറുപ്പത്തില്‍ അമേരിക്കയില്‍ വെച്ച് ആല്‍പൈന്‍ സ്കിയിംഗ് ചെയ്തു പരിചയമുണ്ടെങ്കിലും, ഒരിക്കല്‍ തന്നെ ഉപേക്ഷിച്ച രാജ്യത്തിന്‌ വേണ്ടി മത്സരിക്കാന്‍ ഒട്ടും തന്നെ താല്‍പര്യമില്ലാതിരുന്ന ബോബ് തനിക്ക് ജന്മം നല്‍കിയ അമ്മയെ കണ്ടെത്താന്‍ സാധിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് കൊറിയക്ക് വേണ്ടി മത്സരിക്കാം എന്ന്‍ സമ്മതിച്ചത്. രണ്ടാമതായി ടീമിലേക്ക് എത്തിയത് മയക്കുമരുന്നിന് അടിമയായ Heung-cHeol ആയിരുന്നു. തുടര്‍ന്ന്‍ മന്ദബുദ്ധിയായ സഹോദരനെയും മുത്തശ്ശിക്കും നല്ലൊരു ജീവിതം സമ്മാനിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ Chil-Gu ഉം, രാജ്യത്തിന്‌ വേണ്ടി മത്സരിച്ചാല്‍ സൈന്യത്തില്‍ ചേരേണ്ടി വരുന്നതില്‍ നിന്നും രക്ഷപെടാം എന്ന പ്രതീക്ഷയില്‍ Jae-Bok ഉം ടീമിനൊപ്പം ചേരുന്നു... മികച്ച രീതിയില്‍ പരിശീലനം നടത്തുവാനുള്ള സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രാകൃതമായ രീതിയില്‍ അവര്‍ അവരുടെ പരിശീലനം ആരംഭിക്കുന്നു... കൊറിയയിലെ ആദ്യത്തെ സ്കി ജമ്പിംഗ് ടീമിന്‍റെ കഥ ഇവിടെ തുടങ്ങുകയാണ്... കടമ്പകള്‍ ഒരുപാട് ഉണ്ട് അവര്‍ക്ക് മുന്നില്‍ അതെല്ലാം കടന്ന്‍ 98ലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇവര്‍ക്ക് സാധിക്കുംമോ ? 

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോതനം ഉള്‍ക്കൊണ്ട്‌ അതിമനോഹരമായി അണിയിച്ചൊരുക്കിയിട്ടുള്ള മികച്ചൊരു സ്പോര്‍ട്സ് ചിത്രമാണ് Take Off. സ്വന്തം രാജ്യം പോലും സഹായത്തിനില്ലാതെവരുന്ന അവസ്ഥയില്‍ ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ഒരു ടീമിന്‍റെ കഥ വളരെയധികം മികവുറ്റ രീതിയില്‍ സംവിധായകനായ Kim Yong-hwa പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുന്നു. പ്രചോദനദായകമായ ചിത്രമെന്ന്‍ (Inspirational Movie) ഒറ്റവാക്കില്‍ 
Take Offനെ വിശേഷിപ്പിക്കാം. സ്കി ജമ്പിംഗ് എന്ന കായിക ഇനത്തിന്‍റെ ആവേശം മുഴുവനും പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു... ആവേശമുണര്‍ത്തുന്നതും അതോടൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ചിത്രത്തിന്‍റെ അവസാന രംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല...

കൊറിയ ആദ്യമായിട്ടായിരുന്നു സ്കി ജമ്പിംഗ് രംഗതേക്ക് എത്തുന്നത്‌ മാത്രമല്ല അഞ്ചു പേര്‍ മാത്രമടങ്ങുന്ന ടീമായിരുന്നു അന്ന്‍ മത്സരിച്ചത് അതിനാല്‍ ഈ സംഭവങ്ങള്‍ ഒന്നും തന്നെ കൊറിയന്‍ ജനങ്ങള്‍ക്ക് അറിവില്ലാത്തതാണ് ഈ ചിത്രത്തിലൂടെ അവരിലേക്ക് ഈ സംഭവങ്ങള്‍ എത്തിക്കുകയും അതുവഴി ദേശിയ സ്കി ജമ്പിംഗ് ടീമിന് കൂടുതല്‍ ജനപിന്തുണയും നേടി കൊടുക്കുകയുമായിരുന്നു അദ്ധേഹത്തിന്റെ ലക്‌ഷ്യം. അതിന് വേണ്ടി തന്നെയായിരുന്നു  Ha Jung-woo പോലെ ഒരു നടനെ ചിത്രത്തിലേക്ക് കൊണ്ടുവന്നതും... ആ വര്‍ഷം ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട രണ്ടാമത്തെ ചിത്രമായിരുന്നു ഇത്...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രത്തിന്‍റെ സാങ്കേതിക മികവിനെ കുറിച്ചാണ് Hong Jang-pyo, Jeong Seong-jin എന്നിവരുടെ വിഷ്വല്‍ എഫെക്റ്റ്, Lee Seung-chul, Lee Sang-joon എന്നിവരുടെ ശബ്തമിശ്രണം, Hyeon-cheol Parkന്‍റെ ഛായാഗ്രഹണം, Jae-hak Leeയുടെ സംഗീതം ഇവയെല്ലാം ഒരുപ്പാട്‌ പ്രശംസ അര്‍ഹിക്കുന്നു... സ്കി ജമ്പിംഗ് രംഗങ്ങള്‍ എല്ലാം തന്നെ അത്ര മികച്ച രീതിയിലാണ് ഇവരെല്ലാം ചേര്‍ന്ന അണിയിച്ചൊരുക്കിയിരിക്കുന്നത്... 

പ്രകടനങ്ങളുടെ കാര്യത്തില്‍ എല്ലാവരും തന്നെ തങ്ങളുടെ വേഷം വളരെ മനോഹരമായി ചെയ്തിരിക്കുന്നു ആരുടേയുംപേരുകള്‍ പ്രത്യേകമായി എടുത്ത് പറയുന്നില്ല...

Chunsa Film Art Awards, Korean Association of Film Critics Awards, 46th Grand Bell Awards, 30th Blue Dragon Film Awards, 46th Baeksang Arts Awards തുടങ്ങി ആ വര്‍ഷത്തെ ഒട്ടുമിക്യ അവാര്‍ഡ്‌  ദാനചടങ്ങുകളില്‍ നിന്നും മികച്ച ചിത്രം, മികച്ച, സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച വിഷ്വല്‍ എഫെക്റ്റ്സ്, മികച്ച ഛായാഗ്രഹണം, മികച്ച ശബ്ത മിശ്രണം തുടങ്ങി വിവിധ ഇനങ്ങളിലായി നാമനിര്‍ദേശിക്ക പെടുകയും അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തിരുന്നു...    

ഇനിയും കൂടുതല്‍ പറയുന്നില്ല മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Take Off പ്രത്യേകിച്ചും സ്പോര്‍ട്സ് ജോണറില്‍ പെടുന്ന ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍...

Sunday 18 October 2015

125.The Martian

The Martian: 500 Days of Mars!!



Language: English
Genre: Adventure, Drama, Sci-Fi
Director: Ridley Scott
Writers: Drew Goddard, Andy Weir
Stars: Matt Damon, Jessica Chastain, Kristen Wiig

Andy Weirന്‍റെ ഇതേ പേരില്‍ 2011ല്‍ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി  Drew Goddard ന്‍റെ തിരകഥയില്‍ പ്രശസ്ഥ സംവിധായകനായ  Ridley Scott അണിയിച്ചൊരുക്കിയ ചിത്രമാണ് The Martian. പേര് സൂചിപ്പിക്കുന്നത് പോലെ ഒരപകടത്തെ തുടര്‍ന്ന്‍ ചൊവ്വാ ഗ്രഹത്തില്‍ അകപെട്ട് പോവുകയും അതിജീവനത്തിനായി അവിടെ തന്നെ കഴിയേണ്ടി വന്ന ഒരു മനുഷ്യന്‍റെ കഥയാണ്‌ ചിത്രം പറയുന്നത്...

നാസയുടെ ചൊവ്വാഗ്രഹ ദൗത്യത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബഹിരാകാശയാത്രികനായ Mark Watney അപകടത്തില്‍ പെടുകയും അയാള്‍ മരണപ്പെട്ടു എന്ന്‍ കരുതി സഹയാത്രികര്‍ അയാളെ അവിടെ ഉപേക്ഷിച്ചു മടങ്ങുന്നു... എന്നാല്‍ അത്ഭുതകരമായി ആ അപകടത്തില്‍ നിന്നും വലിയ പരിക്കുകള്‍ ഒന്നും കൂടാതെ തന്നെ മാര്‍ക്ക് രക്ഷപെടുന്നു. വളരെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വതസിദ്ധമായ കഴിവുകളും ബുദ്ധിശക്തിയും ആത്മവിശ്വാസവും കൊണ്ട് അവിടെ അവിടെ അതിജീവിക്കാനും താന്‍ ജീവനോടെ ഉണ്ട് എന്ന സത്യം നാസയെ അറിയിക്കാനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിക്കുന്നു. ഇതേ സമയം മാര്‍ക്ക്‌ ജീവനോടെ ഉണ്ട് എന്ന്‍ മനസിലാക്കുന്ന നാസ അയാളെ ഏത് വിധേനയും തിരിച്ചു ഭുമിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു... ഇനി എന്താണ് മാര്‍ക്കിന് സംഭവിക്കുക ? ചൊവ്വയില്‍ നിന്നും രക്ഷപ്പെടുവാന്‍ അയാള്‍ക്ക് സാധിക്കുമോ ? അയാളെ രക്ഷിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ ഫലം കാണുമോ ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...

പൊതുവേ വളരെ ഗൗരവമായ രീതിയിലാണ് ഇത്തരം അതിജീവനകഥകള്‍ നമുക്ക് മുന്‍പില്‍
അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ എന്നാല്‍ അവയില്‍ നിന്നെല്ലാം വെത്യസ്ഥമായി നര്‍മം നിറഞ്ഞ് നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് മാര്‍ഷ്യന്‍ മുന്പോട്ട് പോകുന്നത്... പൊതുവേ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളില്‍ പോലും ഈ ചിത്രം പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തുന്നു. ഇത് തന്നെയാണ് മറ്റ് അതിജീവന കഥകളില്‍ നിന്നും ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നതും...

റിഡ്ലി സ്കോട്ട് എന്ന പ്രശസ്ത സംവിധായകന്‍റെ  ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം, മുന്പ് വന്നിട്ടുള്ള ഇത്തരം ചിത്രങ്ങളില്‍ നിന്നും തികച്ചും വെത്യസ്ഥമായൊരു ചിത്രം അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ ഉണ്ടായിരുന്ന നാസയുടെ സഹായം വളരെ റിയലിസ്റ്റിക്ക് ആയൊരു ചിത്രം ഒരുക്കുന്നതില്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്...ചിത്രത്തിനെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രത്തില്‍ പ്രതിപാദിചിട്ടുള്ള ശാസ്ത്രപരമായ കാര്യങ്ങളള്‍ ആയാലും ദ്രിശ്യവല്‍ക്കരിചിരിക്കുന്ന  അത്യാധുനിക സാങ്കേതികവിദ്യകള്‍ ആയാലും അവയെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിക്കവുന്നതും, ഉള്ളതുമായ വസ്തുതകളാണ്...

Mark Watney ആയി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് Matt Damon കാഴ്ചവെച്ചിരിക്കുന്നത്...Elysium, The Monuents Men തുടങ്ങി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രങ്ങള്‍ക്ക് ഒടുവില്‍ അദ്ദേഹത്തിന്‍റെ ശക്തമായ തിരിച്ചുവരവിനു കൂടിയാണ് മാര്‍ഷ്യന്‍ വഴിയൊരുക്കിയിരിക്കുന്നത്... Jessica Chastain, Chiwetel Ejiofor, Kristen Wiig, Sebastian Stan, Jeff Daniels തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...

ചിത്രത്തിന്‍റെ ഒരു പോരായ്മ എന്ന്‍ തോന്നിയത് 3D ആണ്. 3Dയില്‍ ആസ്വദിക്കാന്‍ മാത്രമുള്ള രംഗങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ഈ ചിത്രം 3Dയില്‍ അണിയിചൊരുക്കേണ്ട അവശ്യമുണ്ടായിരുന്നില്ല എന്ന്‍ തോന്നി.

ചുരുക്കത്തില്‍ Ridley Scott, Matt Damon എന്നിവരുടെ ആരാധകര്‍ക്കും, ഇത്തരം അതിജീവനകഥകള്‍ ഇഷ്ടപെടുന്നവര്‍ക്കും ഒരുതവണ കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ് The Martian

Saturday 17 October 2015

124.Maya

Maya: One Of The Best Horror Flicks I Have Ever Watched.


Language: Tamil
Genre: Horror - Thriller
Director: Ashwin Saravanan
Writer: Ashwin Saravanan
Stars: Nayanthara, Aari, Amzath Khan 

ഹൊറര്‍ ചിത്രങ്ങള്‍ ഒരു സമയത്ത് ഒരുപ്പാട്‌ കാണുകയും അവയില്‍ ഭൂരിഭാഗവും നിരാശ സമ്മാനിച്ചപ്പോള്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് പൂര്‍ണമായും അവസാനിപ്പിച്ച വെക്തിയാണ് ഞാന്‍ എന്നാല്‍ Ashwin Saravanan തിരകഥയൊരുക്കി സംവിധാനം ചെയ്ത് നയന്‍‌താര പ്രധാന വേഷത്തിലെത്തിയ മായ എന്ന പുതിയ തമിഴ് ചിത്രം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു എന്ന്‍ തന്നെ പറയാം...


രണ്ട് ഭാഗങ്ങൾ ഉള്ള ഒരു ഹൊറർ സിനിമയുടെ ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം രണ്ടാം ഭാഗത്തിലെ നായികയായി തിരഞ്ഞെടുക്കപ്പെടുന്ന അപ്സര  തനിക്കുണ്ടാവുന്ന ചില സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‍ സിനിമയുടെ പ്രചാരണാർത്ഥം സംവിധായകൻ നിശ്ചയിചിരിക്കുന്ന  അഞ്ച് പ്രധാന വ്യവസ്ഥകളോടെ സിനിമ കാണുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വിജയിച്ചാല്‍ ലഭ്യമാകുന്ന അഞ്ച് ലക്ഷം രൂപയാണ് അവളെ ഈ വെല്ലുവിളിയിലേക്ക് ആകര്‍ഷിച്ചത്... തുടര്‍ന്നവൾ ഒറ്റക്ക് ഇരുന്നു കാണുന്ന സിനിമയിൽ അവൾ തന്നെ നായികയായി വരുന്നു... എന്താണ് ഇതിന് കാരണം ? എന്താണ് ആ സിനിമയുടെ പ്രത്യേകത ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...


മികച്ച ഇന്ത്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മുനിരയില്‍ തന്നെ സ്ഥാനം അര്‍ഹിക്കുന്ന വളരെയധികം മികച്ചൊരു ചിത്രമാണ് മായ.യാഥാര്‍ത്ഥ്യവും ഫിക്ഷനും ഒരുപോലെ ഇടകലര്‍ത്തി മുന്‍പോട്ടു പോകുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു... ഒരു ഹൊറര്‍ ചിത്രത്തില്‍ നിന്നും നാം എന്തെല്ലാമാണോ പ്രതീക്ഷികുന്നത് അതിലും കൂടുതല്‍ നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചിരിക്കുന്നു...


താന്‍ തന്നെ എഴുതിയ തിരകഥയെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ സംവിധായകനായ അശ്വിന് സാധിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട മറ്റ് കാര്യങ്ങള്‍ സത്യന്‍ സുര്യന്റെ ഛായാഗ്രാഹണവും, റോണ്‍ ഏദൻ യോഹാൻ സംഗീതവുമാണ്... മികച്ച സിംഗിള്‍ ഷോട്ടുകള്‍ ഒരുക്കി ചിത്രത്തിലുടനീളം ഹൊറര്‍ മൂഡ്‌ നിലനിര്‍ത്താന്‍ സത്യന് സാധിച്ചിരിക്കുന്നു റോണിന്റെ മികവുറ്റ പശ്ചാത്തല സംഗീതം അതിനോടൊപ്പം ചേരുമ്പോള്‍ വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്...ടി.സ് സുരേഷിന്റെ എഡിറിങ്ങും, താ. രാമലിംഗത്തിന്‍റെ കലാസംവിധാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്... 


'നയന്‍‌താര' അപ്സര എന്ന കഥാപാത്രത്തെ ഇവരേക്കാള്‍ നന്നായി മറ്റാര്‍ക്കെങ്കിലും അവതരിപ്പിക്കാന്‍ കഴിയുമെന്ന്‍ തോന്നുന്നില്ല തന്‍റെ കരിയറിലെ തന്നെ ഏറ്റവുമികച്ച പ്രകടനങ്ങളില്‍ ഒന്ന്‍ തന്നെയാണ് നയന്‍താര കാഴ്ചവെച്ചിരിക്കുന്നത് എന്ന്‍ നിസംശയം പറയാം... നയന്‍താരയ്ക്ക് പുറമെ ലക്ഷ്മി പ്രിയ ചന്ദ്രമൌലി, മൈം ഗോപി, ആരി തുടങ്ങിയവരും മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിരിക്കുന്നു...



ചിത്രം കണ്ടിറങ്ങിയതിന് ശേഷവും അത് നമ്മെ വേട്ടയാടുമ്പോഴാണ് ആ ചിത്രം  നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത് അത്തരത്തിലുള്ള ഒരു മികച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന്‍ ചുരുക്കത്തില്‍ മായയെ കുറിച്ച് പറയാം..

123.The Walk

The Walk: A Visual Treat.


Language: English
Genre: Biography
Director: Robert Zemeckis
Writers: Robert Zemeckis, Christopher Browne 
Stars: Joseph Gordon-Levitt, Charlotte Le Bon, Ben Kingsley

ഇന്ന് വരെ പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടുണ്ട് എന്നാല്‍   വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ ഇരു  ഗോപുരങ്ങള്‍ക്കും ഇടയിലെ ആ ബ്രിഹത്തായ ശ്യൂന്യതയിലൂടെ നടന്നത് ഒരാള്‍ മാത്രം; Philippe Petit...  ഓഗസ്റ്റ്‌ 7, 1974ല്‍ .High Wire Walking ആര്‍ടിസ്റ്റായ ഫിലിപ്പ്‌ പെറ്റിറ്റ് വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ ഇരു ഗോപുരങ്ങള്‍ക്കും ഇടയിലുടെ നടത്തിയ Wire Walk നെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ Robert Zemeckis അണിയിച്ചൊരുക്കിയ ചിത്രമാണ്  The Walk.

Wire Walk എന്ന കലയോട് കുട്ടിക്കാലം മുതല്‍ തനിക്കുണ്ടായ താല്‍പര്യത്തെ കുറിച്ചും പിന്നീട് തന്‍റെ ഗുരുവായ Papa Rudy യുടെ കീഴില്‍ പരിശീലിച്ചതും ഒടുവില്‍ തന്‍റെ ഏറ്റവും വലിയ സ്വപ്നസാക്ഷാല്‍കാരത്തിലേക്ക് തന്‍റെ ഉറ്റ സുഹ്രത്തുക്കളോടൊപ്പം നടന്ന്‍ കയറിയത് വരെയുള്ള തന്‍റെ ജിവിതം ഒരു ഫ്ലാഷബാക്കിലൂടെ വിവരിക്കുകയാണ് Philippe Petit...

ഒരു മനുഷ്യന്‍ അവന്‍റെ സ്വപ്ന സാക്ഷാല്‍കാരത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതില്‍ നേരിടേണ്ടി വരുന്ന കഷ്ടപാടുകളും ഒടുവില്‍  ആ സ്വപ്നം  യാഥാര്‍ത്ഥ്യമായി കഴിയുമ്പോള്‍ അവന് ലഭിക്കുന്ന സംതൃപ്തിയുമെല്ലാം വളരെ മനോഹരമായി ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു... 

വിഷ്വല്‍ എഫെക്റ്റ്സാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് എഴുപതുകളിലെ പാരീസ് നഗരവും ന്യൂ യോര്‍ക്ക്‌ സിറ്റിയും വേള്‍ഡ് ട്രേഡ് സെന്‍ററുമെല്ലാം അതിമനോഹരമായി ഒരു കണികയുടെ വിത്യാസം പോലുമില്ലാതെ ചിത്രീകരിചിരിക്കുന്നു... ചിത്രത്തിന്‍റെ വിജയത്തിന്‍റെ ഭൂരിഭാഗം പങ്കും വിഷ്വല്‍ എഫെക്റ്റ്സിന് അര്‍ഹതപെട്ടതാണ്... തന്‍റെ ചിത്രങ്ങള്‍ക്ക് എന്നും മികച്ച വിഷ്വല്‍ എഫെക്റ്റ്സ് സമ്മാനിച്ചിട്ടുള്ള Robert Zemeckis സംവിധായകനാവുമ്പോള്‍ വിഷ്വല്‍സ് ഇത്രയും ഭംഗിയായില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു...

ഒരു ഡോക്യുമെന്ററി പോലെ ആയി പോവുമായിരുന്ന കഥയെ ഒരു മോഷണ (Hiest) ചിത്രത്തിന്‍റെ രീതിയിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്... കഥയുടെ അവസാനം എന്താണ് എന്ന്‍ അറിവുണ്ടായിട്ടും അവസാന രംഗങ്ങളില്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു...  Christopher Browneഉം Zemeckisഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരകഥ രചിച്ചിട്ടുള്ളത്‌... 

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Dariusz Wolski യുടെ ഛായാഗ്രഹണമികവാണ്... ഇത്തരത്തിലുള്ള ഒരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്...ഒരു ഗംഭീര ദ്രിശ്യ വിരുന്നാണ് ഈ ചിത്രം ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്...

Joseph Gordon-Levitt ആണ് ഫിലിപ്പായി വേഷമിട്ടിരിക്കുന്നത് തന്‍റെ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Ben Kingsley, Charlotte Le Bon, എന്നിവരും മികച്ചു നിന്നും...

ചുരുക്കത്തില്‍ തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് The Walk.

Monday 28 September 2015

122.Urumbukal Urangarilla

ഉറുമ്പുകള്‍ ഉറങ്ങാറില്ല: തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട പുതുമ നിറഞ്ഞ മികച്ചൊരു മലയാള ചിത്രം.


Language: Malayalam
Genre: Comedy Thriller
Director: Jiju Asokan
Writer: Jiju Asokan
Stars: Vinay Forrt, Chemban Vinod Jose, Sudheer Karamana, Kalabhavan Shajon, Aju Varghese

മുന്‍നിര താരങ്ങളുടെ അകമ്പടിയില്ലാതെ പുതുമുഖങ്ങളെയോ, രണ്ടാംനിര താരങ്ങളെയോ അണിനിരത്തി മികച്ച പുത്തന്‍ പ്രമേയങ്ങള്‍ തമിഴ് സിനിമയില്‍ പുറത്തിറങ്ങുമ്പോള്‍ പലപ്പോഴുംആഗ്രഹിച്ചിട്ടുണ്ട്ചിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ മലയാള സിനിമയില്‍ വന്നിരുന്നുവെങ്കില്‍ എന്ന്‍.  ജിജു അശോകന്‍ തിരകഥ എഴുതി സംവിധാനം ചെയ്തു വിനയ് ഫോര്‍ട്ട്‌, ചെമ്പന്‍ വിനോദ് സുധീര്‍ കരമന, അജു വര്‍ഗീസ്‌ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം അതിനുള്ള ചുട്ട മറുപടിയാണ്... തിയറ്ററില്‍ ആകമാനം ചിരിയുടെ മാലപടക്കം തീര്‍ത്ത ആദ്യ പകുതിയില്‍  നിന്‍ മികച്ചൊരു ത്രില്ലര്‍ ചിത്രത്തിലേക്ക് മാറിയ രണ്ടാം പകുതിയിലൂടെ മുന്നേറുന്ന ചിത്രം വളരെ മികച്ച രീതിയിലാണ് ജിജു അശോകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്...

കള്ളന്മാരുടെ ആശാനായ കേളുവാശന്റെ മുന്‍പിലേക്ക് മനോജ്‌ എന്ന ചെറുപ്പക്കാരന്‍ വന്നെത്തുന്നു, 'മോഷണം എന്നത് മറ്റേതൊരു ജോലിയെ പോലെയും ആത്മാര്‍ത്ഥതയോടെ അതിന്‍റെ നിയമങ്ങളും നിമിത്തങ്ങളും പഠിച്ച് ചെയ്യേണ്ടതാണ്' എന്ന്‍ വിശ്വസിക്കുന്ന കേളുവാശാന്‍  അവനെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ബെന്നിയുടെ കൈകളില്‍ മോഷണം പഠിപ്പിക്കുവാനായി ഏല്‍പ്പിക്കുന്നു. ഒരിക്കലും ഉറക്കമില്ലാത്ത ഉറുമ്പുകളുടെ കഥ ഇവിടെ തുടങ്ങുകയായി...

എല്ലാ അര്‍ത്ഥത്തിലും പുതുമ നിറഞ്ഞൊരു മികച്ച ചിത്രമാണ് തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ ജിജു അശോകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ടൈറ്റില്‍ കാര്‍ഡില്‍ നിന്നും ആരംഭിക്കുന്ന ആ പുതുമ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്.  ചെമ്പന്‍ വിനോദ് , സുധീര്‍ കരമന എന്നിവരുടെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന ആദ്യ പകുതി പ്രേക്ഷര്‍ക്ക് എന്നും ഓര്‍ത്ത് വെക്കാവുന്ന ഒരുപ്പാട്‌ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതോടോപ്പം ചോരശാസ്ത്രത്തെയും ചോര പുരാണത്തെയും കുറിച്ചുള്ള ഒരുപ്പാട്‌ അറിവുകളും നമുക്ക് നല്‍കുന്നുണ്ട്. നര്‍മ്മത്തില്‍ നിറഞ്ഞു നിന്ന്‍ വളരെപ്പെട്ടന്ന്‍ കടന്ന്‍ പോയ ആദ്യ പകുതിക്ക് ശേഷമെത്തിയ രണ്ടാം പകുതി ഒരു ത്രില്ലര്‍ പരിവേഷമുള്ള കഥാസന്ദര്‍ഭങ്ങളിലെക്കാണ് വന്നെത്തുന്നത്. അത്യുഗ്രന്‍ ക്ലൈമാക്സ്‌ കൂടെ ആമ്പോള്‍ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലെക്കാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല എത്തിനില്‍ക്കുന്നത്...

മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. കള്ളന്മാരുടെ ആശാനായി സുധീര്‍ കരമന ചിത്രത്തിലുടനീളം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ഇതിലും മികച്ചൊരു കഥാപാത്രം വേറെ ഉണ്ടോ എന്നത് തന്നെ സംശയമാണ്... ബെന്നിയായി ചെമ്പന്‍ വിനോദും , മനോജായി വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളെ അധിമാനോഹരമായി തന്നെ അവതരിപ്പിചിരിക്കുന്നു. ദ്രിശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണിന്‍റെ ഏറ്റവും മികച്ച കഥാപാത്രം ഒരുപക്ഷെ അതിനെക്കാളും മികച്ചത് എന്ന്‍ തന്നെ പറയാം അത്രയ്ക്ക് മികവുറ്റ രീതിയിലാണ് കാര്‍ലോസിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അജു വര്‍ഗീസ്‌, അനന്യ, ഒരു സീനില്‍ മാത്രം വന്ന്‍ പോകുന്ന വെട്ടുക്കിളി പ്രകാശ്‌ എന്നിവരുടെതും കൂടിയാണ് ഈ ചിത്രം. 

മികച്ച ഫ്രെയിമുകള്‍ കൊണ്ട് ഉറുമ്പുകളെ അതി മനോഹരമാക്കി മാറ്റിയ വിഷ്ണു നാരായണ്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു ; അഞ്ചു മിനുട്ടോളം നീണ്ടു നില്‍ക്കുന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം ഒരു ഒറ്റ ഷോര്‍ട്ടില്‍ യാതൊരുവിധ പാളിച്ചകളുമില്ലാതെ വളരെ മികച്ച രീതിയില്‍ ഇദ്ദേഹം എടുത്തിരിക്കുന്നു. അതുപോലെ എടുത്ത് പറയേണ്ട മറ്റൊന്ന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും പുതുമ നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങളെയുമാണ്; ടൈറ്റില്‍ ഗാനം മുതല്‍ പുതുയ നിറഞ്ഞ മികച്ച ഗാനങ്ങളും, കഥാസന്ദര്‍ഭത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു.

ചുരുക്കത്തില്‍ നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും തീര്‍ച്ചയായും തിയറ്ററില്‍  നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല.

Monday 21 September 2015

121.The Ghost Writer

The Ghost Writer (2010) :A Well Crafter Political Thriller With A Storyline That Deeply Immerse Us In The Experience.


Language: English
Genre: Political Thriller
Director: Roman Polanski
Writers: Robert Harris, Roman Polanski
Stars: Ewan McGregor, Pierce Brosnan, Olivia Williams 


Robert Harris ന്‍റെ The Ghost എന്ന നോവലിനെ ആധാരമാക്കി പ്രശസ്ഥ സംവിധായകന്‍ Roman Polanski അണിയിച്ചൊരുക്കി 2010ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് The Ghost Writer. Roman Polanskiയും Robert Harrisഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരകഥ രചിചിരിക്കുന്നത്. ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രിക്കായി അദ്ധേഹത്തിന്റെ ആത്മകഥ എഴുതാന്‍ എത്തുന്ന എഴുത്ത്കാരന്‍ കണ്ടെത്തുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്  ചിത്രം കടന്ന്‍ പോകുന്നത്.

ചിത്രത്തിലുടനീളം പേര് പരാമര്‍ശിക്കപ്പെടാത്ത ഒരു ഘോസ്റ്റ് റൈറ്റര്‍  (നല്ല രീതിയില്‍ എഴുതാന്‍ കഴിയാത്ത  പ്രശസ്തര്‍ക്ക്  വേണ്ടി ആത്മകഥയും മറ്റുമൊക്കെ എഴുതുന്നവരെ പൊതുവേ ഘോസ്റ്റ് റൈറ്റര്‍ (Ghost Writer)  എന്നാണ് വിളിക്കുന്നത്. )  മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി Adam Langന്‍റെ ആത്മകഥ എഴുതുവാനുള്ള ചുമതല ഏറ്റെടുക്കുന്നു... അയാള്‍ക്ക് മുന്‍പ് ഈ ജോലി ചെയ്തിരുന്ന Mike McAra കുറച്ചു നാള്‍ മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതാണ്. പത്തുവര്‍ഷത്തോളം ബ്രിട്ടീഷ്‌ രാഷ്ട്രിയത്തില്‍ നിറഞ്ഞുനിന്ന ആഡം ഇന്ന്‍ ഭാര്യ Ruthഉം സെക്രടറി  Amelia Bly യും മറ്റ് പരിചാരകരും ശക്തമായ കാവല്‍ക്കാരുമെല്ലാമായി തന്‍റെ ആത്മകഥ പബ്ലിഷ് ചെയുന്ന Rhinehart കമ്പനി ഉടമ Marty Rhinehart ന്‍റെ അമേരിക്കയിലെ Martha's Vineyard അയലന്ടിലെ  വസതിയിലാണ് താമസം. ഇവിടേക്ക്  ഘോസ്റ്റ് റൈറ്റര്‍ എത്തിച്ചേരുന്നതോടെ ആത്മകഥ എഴുത്തു ആരംഭിക്കുന്നു. ആത്മകഥ പൂര്‍ത്തിയാക്കുന്നതിനായി നാല് ആഴ്ചകള്‍ മാത്രമാണ് Rhinehart കമ്പനി എഴുത്തുകാരന് അനുവധിചിട്ടുള്ളത്... ഇതിനിടയില്‍ വിദേശകാര്യ സെക്രെടറി Richard Rycart ആഡമിനെ യുദ്ധനിയമ ലംഘനത്തിനു (War Crime)
ആരോപിക്കുന്നു തുടര്‍ന്ന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണത്തിനും തുടര്‍ന്നുള്ള വിചാരണയ്ക്കും ആഡം പാത്രമാവുന്നു. ഇതില്‍ നിന്നും രക്ഷപെടുന്നതിനായി ആഡം വാഷിംഗ്‌ടണിലേക്ക് പുറപ്പെടുന്നു... പ്രസാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ എഴുത്ത് തുടരുന്ന ഘോസ്റ്റ് റൈറ്റര്‍ തന്‍റെ പൂര്‍വികന്‍ മൈക്കിന്റെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ കണ്ടെത്തുകയും അവ അയാളെ ചില സംശയങ്ങളിലെക്ക് നയിക്കുകയും ചെയ്യുന്നു... തന്‍റെ സംശയങ്ങളുടെ സത്യാവസ്ഥകളെ തേടിയുള്ള അയാളുടെ പിന്നീടുള്ള യാത്ര സ്വന്തം ജീവന്‍പോലും അപകടത്തിലാക്കുന്ന പരിതസ്ഥിതികളിലേക്കാണ് എഴുത്ത്കാരനെ കൊണ്ടെത്തിക്കുന്നത്...

ആദ്യാവസാനം വരെ മികച്ചുനില്‍ക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്  The Ghost Writer. മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയര്‍ന് അമേരിക്കയുമായി നിലനിന്നിരുന്ന പ്രത്യേക അടുപ്പം, ഇറാക്ക് അധിനിവേശം തീവ്രവാദ വിരുദ്ധ യുദ്ധ പ്രഖ്യാപനം, അമേരിക്കക്കെതിരെ ഉയര്‍ന്ന്‍ വന്ന വിമര്‍ശനങ്ങള്‍, CIA യുടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പ്രവര്‍ത്തനരീതികള്‍ ഇവയെകുറിച്ചെല്ലാം പറയാതെ പറയുന്നു ഈ ചിത്രം. പോയകാലത്തിലെ ഇരുണ്ട രാഷ്ട്രിയത്തെക്കുറിച്ച് പറയുന്ന ഒരു ചിത്രമായി തന്നെ നമുക്ക്  The Ghost Writer നെ വിശേഷിപ്പിക്കാം.

ചിത്രത്തിലുടനീളം പേര് വിശേഷിപ്പിക്കാത്ത എഴുത്ത് കാരനായി Ewan McGregor തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്... 23ആമത് യൂറോപ്യന്‍ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്കാരവും Ewan കരസ്ഥമാക്കുകയുണ്ടായി. മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലയറുമായി ഏറെ സാമ്യതയുള്ള ആഡം ലാങ്ങറായി Pierce Brosnan മികച്ചു നിന്നു. Olivia Williams, Kim Cattrall ഒരൊറ്റ സീനില്‍ മാത്രം വന്ന്‍ പോകുന്ന Eli Wallach എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

Alexandre Desplat ന്‍റെ പശ്ചാത്തല സംഗീതം, Pawel Edelmannte ഛായാഗ്രഹണം, Hervé de Luzeന്‍റെ എഡിറ്റിംഗ് എല്ലാം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

വിവധ ചലച്ചിത്രമേളകളില്‍ നിന്ന്‍ ഒട്ടേറെ പുരസ്കാരങ്ങളും നിരൂപക പ്രശംസയും ഈ ചിത്രം ഏറ്റ് വാങ്ങിയിട്ടുണ്ട് ഏറ്റവാങ്ങിയിട്ടുണ്ട്. 60ആമത് ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റിവല്‍ നിന്നും മികച്ച സംവിധായകന്‍, , 23ആമത് യൂറോപ്യന്‍ അവാര്‍ഡ്‌സില്‍ നിന്നും മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങി 6 പുരസ്കാരങ്ങള്‍ ഇവയില്‍ ഉള്‍പെടുന്നു. 

ചുരുക്കത്തില്‍ മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്  The Ghost Writer.

Saturday 19 September 2015

120.Avengers: Age of Ultron

Avengers: Age of Ultron: A Visual Extravaganza. 



Language: English
Genre: Superhero
Director: Joss Whedon
Writers: Joss Whedon, Stan Lee
Stars: Chris Evans, Robert Downey Jr., Mark Ruffalo, Chris Hemsworth, Scarlett Johansson, Jeremy Renner

Avengers: Age of Ultron is the sequel to 2012's The Avengers and the fifth film in Phase 2 of the Marvel Cinematic Universe (after Guardians of the Galaxy, Captain America : The Winter Soldier and last year's Iron Man 3 and Thor: The Dark World).

The movie opens with The Avengers raiding a Hydra base in Sokovia commanded by Strucker and they retrieve Loki's scepter. They also discover that Strucker had been conducting experiments with the orphan twins Pietro Maximoff AKA Quicksilver (Aaron Taylor-Johnson), who can move at superhuman speed., and Wanda Maximoff AKA Scarlet Witch (Elizabeth Olsen), who can harness magic and engage in hypnosis and telekinesis. 

Tony Stark (Robert Downey Jr.) discovers an Artificial Intelligence in the scepter and convinces Bruce Banner (Mark Ruffalo) to secretly help him to transfer the Artifical Intelligence. to his Ultron  peacekeeping program. However, the Ultron understands that is necessary to destroy mankind to save the planet, attacks the Avengers and flees to Sokovia with the scepter. He builds an armature for self-protection and robots for his army and teams up with the twins. The Avengers go to Clinton Barton's house to recover, but out of the blue, Nick Fury (Samuel L. Jackson) arrives and convinces them to fight against Ultron. Will they succeed?  

Director Joss Whedon has done a very good job in bringing back the mightiest heroes of earth. Unlike its prequel The Avengers, Age of Ultron has a darker tone and the it is filled with mind blowing action sequences, comic one liners and deep emotions. The VFX & 3D offers a visual treat to the audience.

All the actors have done a  great job. Chris Evans is outstanding as Steve Rogers/Captain America. Evans keeps getting better & better with each portrayal of America's first superhero.Robert Downey Jr. is spectacular as Tony Stark/Iron Man. Chris Hemsworth is awesome as Thor. Hemsworth balances the God of Thunder's wit & seriousness with ease. Mark Ruffalo is brilliant as Bruce Banner/The Hulk. Ruffalo's killing it as both the mild mannered scientist & the 'other guy'. Scarlett Johansson is amazing as Natasha Romanoff/Black Widow. Johansson portrays a more vulnerable Nat, this time around. The romance between Natasha and Bruce were executed very well. Jeremy Renner is great as Clint Barton/Hawkeye.This time the character is given more importance than the last time. Aaron Taylor-Johnson & Elizabeth Olsen are super as Pietro Maximoff/Quicksilver & Wanda Maximoff/Scarlet Witch. The Maximoff twins are a welcome addition to the Avengers universe. Paul Bettany is excellent & unrecognizable as Jarvis/Vision. James Spader is the perfect combination of intimidating, powerful, terrifying & funny as Ultron. Cobie Smulders is impressive as Maria Hill. Samuel L. Jackson is as always perfect as Nick Fury.  

Overall Avengers: Age of Ultron is visually enthralling as it is emotionally profound. The movie is a treat to its fans and action movie lovers.

Tuesday 8 September 2015

119.Battle Royale

Battle Royale "Batoru rowaiaru" (original title) (2000) : A Masterpiece from Kinji Fukasaku & A Must Watch For Every Movie Lover.



Language: Japanese
Genre: Action Thriller
Director: Kinji Fukasaku
Writers: Koushun Takami, Kenta Fukasaku
Stars: Tatsuya Fujiwara, Aki Maeda, Tarô Yamamoto

1999ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ  Koushun Takami യുടെ നോവലിന്‍റെ ദ്രിശ്യാവിഷ്ക്കാരമാണ് 2000ത്തില്‍ പ്രശസ്ത സംവിധായകന്‍ Kinji Fukasaku യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്  Battle Royale. Kinji Fukasaku അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അദ്ധേഹത്തിന്റെ മകന്‍ Kentaയാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയിരിക്കുന്നത്. തന്‍റെ  അച്ഛന്റെ അത്മഹത്യെ തുടര്‍ന്ന്‍ മാനസികമായി തളര്‍ന്നു പോയിരിക്കുന്ന വേളയില്‍ ഗവണ്മെന്റിന്റെ നിര്‍ബന്ധ പ്രകാരം സ്വന്തം സഹപാഠികളുമായി ഒരാള്‍ മാത്രം അവശേഷിക്കുന്നത് വരെ പോരാടേണ്ട ക്രൂരമായ മത്സരത്തിനു അയക്കപ്പെട്ട Shuya Nanahara എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. റിലീസിനെ തുടര്‍ന്ന്‍ ജാപ്പനീസിന് അകത്തും പുറത്തും വന്‍വിവാദങ്ങള്‍ക്കാണ് ഈ ചിത്രം തിരികൊളുത്തിയത്. പല രാജ്യങ്ങളും  Battle Royaleയുടെ പ്രദര്‍ശനത്തിനു തന്നെ വിലക്ക് ഏര്‍പെടുത്തിയിരുന്നു.

ജാപ്പനീസ് ഗവണ്മെന്റ് പുതുതായി പുറപ്പെടുവിച്ചിരിക്കുന്ന BR ആക്ടിനെ തുടര്‍ന്ന്‍ ഹൈസ്കൂളിലെ ഒരു വിഭാഗം 9th ഗ്രേഡ്  വിദ്യാര്‍ഥികള്‍ ബാറ്റില്‍ റോയലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 42 വിദ്യാര്‍ഥികള്‍ വിവിധയിനം ആയുധങ്ങളും അല്‍പം ഭക്ഷണവും വെള്ളവുമായി ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപില്‍ പരസ്പരം കൊല്ലാനായി അയക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഒരാള്‍ മാത്രമായി അവശേഷിക്കുന്ന വരെ പരസ്പരം കൊന്നെ മതിയാവു അവര്‍ക്ക്. അതിനായി മൂന്നെ മൂന്ന്  ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്, അല്ലെങ്കില്‍ അവരെല്ലാം തന്നെ മരണത്തിന് ഇരയാവുന്നതാണ് ഒരാള്‍ക്ക് മാത്രം ജീവിതം തിരിച്ചുകിട്ടാന്‍ വിധിയുള്ള ഈ സാഹചര്യത്തില്‍ ഇത്രയും കാലം ഉറ്റ സുഹ്രത്തുക്കളായി കഴിഞ്ഞവര്‍, ഇനി അന്യോനം ശത്രുക്കളായി കണ്ട് മരണംവരെ പോരാടിയെ തീരു.   

ഈ ഒരവസ്ഥയെ കുട്ടികള്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറയുന്നത്. ചില കുട്ടികള്‍ എല്ലാം മറന്ന്‍ പരസ്പരം കൊല്ലാന്‍ തയ്യാറാവുമ്പോള്‍ മറ്റു ചിലര്‍ ആരെയുംവേദനിപ്പിക്കാതെ എങ്ങനെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാം എന്നതിനെ പറ്റി ചിന്തിക്കുകയും അതിനുള്ള മാര്‍ഗങ്ങളും തേടുന്നു... ഇവരുടെയെല്ലാം മാനസികാവസ്ഥയിലൂടെയാണ് Battle Royale മുന്‍പോട്ട് പോവുന്നത്...

ജാപ്പനീസ് സിനിമ ചരിത്രത്തിലെത്തന്നെ ഏറ്റവുമധികം കളക്ഷന്‍  നേടിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍  ഇടം നേടികൊണ്ടാണ്  Battle Royale പ്രദര്‍ശനം  അവസാനിപ്പിച്ചത്. 22 രാജ്യങ്ങളിലും  ഈ ചിത്രം പ്രദര്‍ശിക്കപ്പെട്ടിരുന്നു. ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ Battle Royale ഏറ്റവുമധികം പ്രശസ്തമായ ജാപ്പനീസ് ചിത്രങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലാണ്. അതുപോലെതന്നെ സംവിധായകന്‍ Kinji Fukasaku വിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ കൂടിയാണ്  Battle Royale. ജാപ്പനീസ് ജനതയുടെ മനസ്ഥിതിയുമായി വളരെയധികം ബന്ധവും ഈ ചിത്രത്തിനുണ്ട് എന്നത് ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്നാണ്.  അതിനെപറ്റി കൂടുതല്‍ ഇവിടെ പറയുന്നില്ല ചിത്രം കണ്ടു തന്നെ അത് മനസിലാക്കേണ്ടതാണ്.

പ്രശസ്ഥ സംവിധായകന്‍  Quentin Tarantino യെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രമാണ്  Battle Royale, പ്രധാനമായും Kill Bill ചിത്രങ്ങള്‍ ഒരുക്കുന്നതില്‍. അതുപോലെ 2012ലെ വന്‍ വിജയമായിരുന്ന The Hunger Games, Kick-Ass (2010),  Smokin' Aces (2006), Kill Theory (2008),  The Tournament (2009) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ക്കും ഈ ചിത്രമായിരുന്നു പ്രചോതനം.

ജാപ്പനീസ് അക്കാദമി അവാര്‍ഡ്‌സില്‍ 9 അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ലഭിച്ച Battle Royale അതില്‍ 3 അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുമുണ്ടായി. വിവിധ അന്തര്‍ദേശിയ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം മികച്ച അഭിപ്രായവും അവാര്‍ഡുകളും വാരികൂട്ടുകയുണ്ടായി.

ചിത്രത്തിലെ കുട്ടികളെ അവതരിപ്പിച്ചവര്‍ക്ക് എല്ലാംതന്നെ യാഥാര്ത്തത്തിലും പ്രായം 14, 15 തന്നെയായിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യങ്ങളില്‍ ഒന്നാണ്. പ്രധാന കഥാപാത്രമായ Shuya Nanaharaയെ അവതരിപ്പിച്ച Tatsuya Fujiwaraഅടക്കമുള്ള ഇവരെല്ലാം തന്നെ വളരെ മികച്ച പ്രകടനവും കാഴ്ച്ച വെച്ചിരിക്കുന്നു.

ഇനിയും ഒരുപ്പാട്‌ വസ്തുതകള്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനുണ്ട് അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Battle Royale.

Sunday 6 September 2015

118.Anatomy of a Murder

Anatomy of a Murder (1959) : One Of The Best Court Room Drama's Ever Made.


Language: English
Genre: Court Room Drama
Director: Otto Preminger
Writers: Wendell Mayes, John D. Voelker
Stars: James Stewart, Lee Remick, Ben Gazzara 

ആര്‍മി lieutenant ആയ Frederick Manion ബാര്‍റ്റെണ്ടറായ Barney Quill ന്‍റെ കൊലപാതകത്തിന് അറസ്റ്റിലാവുന്നു. തന്‍റെ ഭാര്യ ലോറയെ റേപ്പ് ചെയ്തതിനും അവളെ മുറിവേല്‍പ്പിച്ചതിനുമാണ് താന്‍ ബാര്‍ണിയെ കൊലപെടുത്തിയതെന്ന്‍ ഫെടറിക്ക് പോലിസിനു മൊഴി നല്‍കുന്നു.  ഭാര്യ ലോറയും തന്‍റെ  ഭര്‍ത്താവിന്‍റെ മൊഴിയോട് അനുകൂലിച്ചു തന്നെ നില്‍ക്കുന്നു. എന്നാല്‍ പോലിസ് സര്‍ജന് ലോറ റേപ്പ് ചെയ്യപ്പെട്ടു എന്ന്‍ തെളിയിക്കുന്ന യാതൊരുവിധ തെളിവും കണ്ടെതാനായില്ല. ഫെഡറിക്കിനു വേണ്ടി വാദിക്കാന്‍ നഗരത്തിലെ അഭിഭാഷകനായ Paul Biegler എത്തുന്നു.  ഫെഡറിക്കുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നും അയാള്‍ അക്രമസക്തമാവാന്‍ വരെ സാധ്യതയുള്ള രീതിയില്‍ മനസ്സില്‍ അസൂയയും സംശയവും വെച്ച് പുലര്‍ത്തുന്ന വെക്തിയാണെന്ന് പോളിന് മനസിലാവുന്നു; പ്രധാനമായും അയാളുടെ ഭാര്യയുടെ മേല്‍. അതുപോലെ തന്നെ ആണുങ്ങളെ പ്രകോപിതരാക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ അയാളുടെ ഭാര്യ വളരെ പ്രശസ്ഥയാണെന്നും പോള്‍ കണ്ടെത്തുന്നു. ഈ കാരണങ്ങള്‍ ഉപയോഗിച്ച് പ്രൊസിക്യുഷന്‍ ലോറയും ബാര്‍ണിയും കമിതാക്കള്‍ ആയിരുന്നുവെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഫെഡറിക്ക് ബാര്‍ണിയെ കൊല്ലുകയും പിന്നീടു ലോറയെ മാരകമായി മുറിവേല്‍പ്പിക്കുകയുമാണ് ചെയ്തത് എന്നും കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ ശ്രമിക്കുമെന്നും പോള്‍ തിരിച്ചറിയുന്നു. പോളിന്‍റെ നിര്‍ദേശ പ്രകാരം ഫെഡറിക്ക് കോടതിക്ക് മുന്‍പില്‍ തന്‍റെ വക്കാലത്ത് താന്‍ തെറ്റ് കാരനല്ല (Not Guilty) എന്ന രീതിയില്‍ സമര്‍പ്പിക്കുന്നു. തന്‍റെ ഭാഗം ഒട്ടും തന്നെ ശക്തമല്ല എന്ന്‍ ബോധ്യമുള്ള പോള്‍ തന്‍റെ അസിസ്റ്റണ്‍റ്റുകളുമായി ചേര്‍ന്ന്‍ ഫെഡറിക്കിനെ രക്ഷിക്കാന്‍ സഹായകരമാവുന്ന സാക്ഷികളെയും തെളിവുകളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു...

ഫെഡറിക്കിനെ കുറ്റ വിമുക്തനാക്കുവാന്‍ പോളിന് സാധിക്കുമോ ? അയാളെ രക്ഷിക്കാന്‍ എന്ത് തെളിവാണ് പോളിന് സഹായകരമാവുക ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പറയുന്നത്.

മിഷിഗന്‍ സുപ്രീം കോര്‍ട്ട് ജഡ്ജ് ആയിരുന്ന John D. Voelker ന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് Otto Preminger  Wendell Mayesന്‍റെ തിരകഥയില്‍ Anatomy of a Murder അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സുപ്രീം കോര്‍ട്ട് ജഡ്ജ്  അദ്ധേഹത്തിന്റെ അനുഭവത്തില്‍ നിന്നും എഴുതിയത് ആയതിനാല്‍ കോടതി രംഗങ്ങള്‍ക്കെല്ലാം തന്നെ ഒരു 
റിയലിസ്ട്ടിക്ക് ഭാവം വന്ന്‍ ചേര്‍ന്നിരിക്കുന്നു. കോര്‍ട്ട് റൂം ഡ്രാമകള്‍ ഇഷ്ടപെടുന്ന ഏതൊരു വെക്തിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Anatomy of a Murder. കോര്‍ട്ട് റൂം രംഗങ്ങളെ ഇത്രയും വിശദമായി ചിത്രീകരിച്ചിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ ഉണ്ടോ എന്ന്‍ തന്നെ സംശയമാണ് മുന്‍പേ പറഞ്ഞത് പോലെ John D. Voelker തന്‍റെ അനുഭവത്തില്‍ നിന്നും എടുത്ത് എഴുതിയത് കൊണ്ടാവാം ഇത്തരമൊരു റിയലിസ്ട്ടിക്ക് ഭാവം ചിത്രത്തിന് കൈവന്നത്.

James Stewart, Lee Remick, Ben Gazzara, Arthur O'Connell, Eve Arden തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ ചിത്രത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിമാനായ അഭിഭാഷകന്‍ പോള്‍ ബീഗ്ളറെ James Stewart മനോഹരമാക്കിയിരിക്കുന്നു. റിയര്‍ വിന്‍ഡോ എന്ന ചിത്രം കണ്ടപ്പോള്‍ തന്നെ ഈ നടന്‍റെ അഭിനയം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു ഇപ്പോള്‍ ഈ ചിത്രത്തിലെ മികച്ച പ്രകടനം കൂടെ കണ്ടു കഴിഞ്ഞതോടെ ഇദ്ദേഹത്തിന്റെ ആരാധകനായി മാറിയിരിക്കുന്നു ഞാന്‍. Lee Remick, കഴിഞ്ഞ കാലത്തെ അതി സുന്ദരിയായ നായിക സ്ക്രീനില്‍ ഇവരെ കണ്ടിരിക്കാന്‍ തന്നെ നല്ല ഭംഗിയാണ്. ലോറയെ വളരെ നന്നായി തന്നെ അവര്‍ അവതരിപ്പിച്ചിരിക്കുന്നു.  ഫെഡറിക്ക് ആയി Ben Gazzara, പോളിന്‍റെ സുഹ്രത്തായ Parnell Emmett McCarthy യായി Arthur O'Connell, പോളിന്‍റെ സെക്രട്ടറിയായി Maida Rutledge എന്നിവരും മികച്ച അഭിനയ പ്രകടനമാണ് നടത്തിയിരിക്കുന്നത്.

2012ല്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്‌ അമേരിക്കയിലെ നാഷണല്‍ ഫിലിം റെജിസ്ട്ട്രിയില്‍ എക്കാലത്തും സംരക്ഷിക്കുന്നതിനായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു. അതുപോലെ എക്കാലത്തെയും ഏറ്റവും മികച്ച  കോര്‍ട്ട് റൂം ഡ്രാമയായി പല നിയമാധ്യാപകരും Anatomy of a Murder നെയാണ് ചൂണ്ടി കാണിക്കുന്നത്.

ഏതൊരു സിനിമ പ്രേമിക്കും മികച്ചൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല.

Saturday 5 September 2015

117.The Teacher's Diary

The Teacher's Diary "Khid thueng withaya" (original title)  (2014) : Its Funny & Touching.


Language: Thai
Genre: Drama
Director: Nithiwat Tharathorn
Writers: Nithiwat Tharathorn
Stars: Laila Boonyasak, Sukrit Wisetkaew, Sukollawat Kanaros

2012ല്‍ ചങ്ങാടത്തില്‍ കെട്ടി ഉണ്ടാക്കിയ സ്കൂളില്‍ പുതിയ അദ്ധ്യാപകനായി എത്തിയതാണ് കായികാഭ്യാസിയായ  Song. ,നാലു കുട്ടികള്‍ മാത്രമാണ് വിദ്യാര്‍ഥികളായി അവിടെ ഉണ്ടായിരുന്നത്. പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെയുള്ള ഏകാന്തത നിറഞ്ഞ അവിടുത്തെ ജീവിതത്തില്‍ അവനുള്ള ഏക ആശ്വാസം മുന്‍പ് അവിടെ അദ്ധ്യാപിക ആയിരുന്ന ആനിന്‍റെ ഡയറികുറിപ്പുകള്‍ ആയിരുന്നു.സ്കൂളില്‍ ആന്‍ ചിലവിട്ട ദിവസങ്ങളെകുറിച്ചും, അവളുടെ മനസിലെ ചിന്തകളെ കുറിച്ചുമെല്ലാം ആ ഡയറിയില്‍ അവള്‍ എഴുതിയിരുന്നു. അവയെല്ലാം വായിച്ചു  ആ ഡയറിയോടും ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ആനിനോടും പ്രത്യേകം അടുപ്പം തോന്നിയ സോനഗ് അവന്‍റെ സ്കൂളിലെ ദിവസങ്ങളെ കുറിച്ചും അവന്‍റെ ചിന്തകളെ കുറിച്ചുമെല്ലാം ആ ഡയറിയില്‍ എഴുതി.ആനിനെ നേരില്‍ കാണണം എന്ന്‍ അതിയായ മോഹം അവനുണ്ടായിരുന്നു എങ്കിലും അതിനായി എന്ത് ചെയ്യണമെന്നു അവനറിയില്ലാരുന്നു.

2013ല്‍ സ്കൂളിലേക്ക് മടങ്ങി എത്തുന്ന ആന്‍ സോങ്ങിന്റെ ഓര്‍മ്മകള്‍ പകര്‍ത്തിവെച്ചിരിക്കുന്ന അവളുടെ പഴയ ഡയറി കാണുന്നു. സ്കൂളിലേക്ക് മടങ്ങി എത്തിയതില്‍ അവള്‍ വളരെയധികം സന്തോഷിക്കുന്നു. താന്‍ വിടിട്ടു പോയ സ്കൂളില്‍ ഇന്ന്‍ മറ്റാരുടെയോ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്നു. സോങ്ങിനോട്‌ അവള്‍ക്കും വല്ലാത്തൊരു അടുപ്പം അനുഭവപെടുന്നു എന്നാല്‍ അയാള്‍ ഇപ്പോള്‍ എവിടെയാണെന്നോ എന്തിനാണ് സ്കൂള്‍ ഉപേക്ഷിച്ചു പോയതെന്നോ അവള്‍ക്കറിയില്ലാരുന്നു.

പരസ്പരം നേരില്‍ കാണാതെ മനസ്സ് കൊണ്ട് വല്ലാതെ അടുത്ത ഇവര്‍ എപ്പോഴെങ്കിലും നേരില്‍ കണ്ടുമുട്ടുമോ ?

റൊമാന്റ്റിക് കോമഡി ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന The Teacher's Diary അവതരണ മികവു കൊണ്ടും പ്രേക്ഷകനോട് പങ്ക് വെക്കുന്ന നല്ലൊരു സന്ദേശം കൊണ്ടും ഈ ശ്രേണിയിലെ മറ്റ് ചിത്രങ്ങളില്‍ നിന്നും വളരെ വെത്യസ്ഥമാവുന്നു. ഇന്നത്തെ വിദ്യഭ്യാസ രീതിയിലെ പോരായ്മകളെ ചൂണ്ടി കാണിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന്റെ വിലയെ കുറിച്ചും, അറിവ് പകര്‍ന്നു നല്‍കുന്ന അദ്ധ്യാപകന് വിദ്യാര്‍ഥികളോടുള്ള ഉത്തരവാദിത്തത്തെ കുറിച്ചുമെല്ലാം ചിത്രം ചര്‍ച്ച ചെയുന്നു. ഇതെല്ലാം കൊണ്ട് തന്നെ ഒരു റൊമാന്റ്റിക് കോമഡി എന്നതിലുപരി നല്ലൊരു ഫീല്‍ ഗുഡ് മൂവി ആയി നമുക്ക് The Teacher's Diary യെ കാണാം. ഒരു മികച്ച ചിത്രം   അണിയിച്ചൊരുക്കുന്നതില്‍ സംവിധായകനായ Nithiwat Tharathorn പൂര്‍ണമായും വിജയം കണ്ടിരിക്കുന്നു.

തന്റെടിയും ഏത് പരിതസ്തിഥിയോടും പെട്ടന്ന്‍ ഇണങ്ങി ചേരാന്‍ കഴിവുള്ളവളും അതിലുപരി അദ്ധ്യാപനം എന്നത് ഒരു ജോലിയെ കാളുപരി തന്‍റെ കടമയായി കാണുന്ന ആന്‍ ആയി Laila Boonyasak വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് . പഠിപ്പിക്കാനുള്ള കഴിവുകള്‍ കുറവാണെങ്കില്‍ കൂടിയും കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന നല്ലൊരു അദ്ധ്യാപകനായ സോനഗ് ആയി Sukrit Wisetkaew യും നല്ല പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണമാണ് അതിമനോഹരമായ ഫ്രെയിമുകള്‍ കൊണ്ട് സംഭന്നമാണ്  The Teacher's Diary. Naruepol Chokanapitak ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അതുപോലെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന Pongsakorn Charnchalermchal, Thammarat Sumetsupachok എന്നിവരും പ്രശംസ അര്‍ഹിക്കുന്നു. 

മികച്ച ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു സിനിമ പ്രേമിക്കും ധൈര്യമായി കാണാവുന്ന ചിത്രമാണ് The Teacher's Diary.

Friday 4 September 2015

116.Phantom

Phantom (2015) : Just An Above Average Flick.


Language: Hindi
Genre: Action Thriller
Director: Kabir Khan
Writers: Hussain Zaidi, Kabir Khan
Stars: Saif Ali Khan, Katrina Kaif, Rajesh Tailang

ബജ്രന്ഗ് ബൈജാന് ശേഷം Hussain Zaidi യുടെ മുംബൈ അവെന്ജെര്‍സ് എന്ന നോവലിനെ ആധാരമാക്കി സൈഫ് അലി ഖാന്‍, കത്രിന കൈഫ്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കബീര്‍ ഖാന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഫാന്റ്റം. 26/11ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് തിരിച്ചടി നല്‍കിയാല്‍ എങ്ങനെ ഉണ്ടാകും എന്നൊരു സാങ്കല്‍പ്പിക കഥയാണ്‌  ചിത്രം പറയുന്നത്.

മുംബൈ ഭീകരാക്രമണങ്ത്തിനു കാരണക്കാരയവരെ അവരുടെ നാട്ടില്‍ ചെന്ന്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ RAW നിയമിക്കുന്ന മുന്‍ പട്ടാളക്കാരനായ ഡാനിയല്‍ ഖാന്‍ നടത്തുന്ന ദൗത്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു മികച്ച തീം ആയിരുന്നെങ്കിലും, ബലമില്ലാത്ത തിരകഥയും പോരായ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധാനവും ഫാന്റത്തെ ശരാശരിക്ക് മുകളില്‍ മാത്രം നില്‍ക്കുന്ന ഒരു സാധാരണ ചിത്രമാക്കി ഒതുക്കുന്നു. ഏകദേശം ഇത്തരത്തിലുള്ള കഥ പറഞ്ഞു കൊണ്ട് ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ബേബി എന്ന ചിത്ത്തിന്‍റെ വേഗതയോ അത് സമ്മാനിക്കുന്ന ആകാംഷയോ ടെന്‍ഷനോ ഒന്നും തന്നെ പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ ഫാന്റത്തിനു സാധിക്കുന്നില്ല. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈഫ് അലി ഖാന്‍, കത്രിന കൈഫ്‌ എന്നിവരുടെ പ്രകടനവും ഒട്ടും തന്നെ തൃപ്തികരമായിരുന്നില്ല. മികച്ച ആദ്യ പകുതിയും, നല്ലൊരു ക്ലൈമാക്സുമാണ് ചിത്രത്തെക്കുറിച്ച് എടുത്ത് പറയാവുന്ന നല്ല വശങ്ങള്‍. Pritamന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുപോലെ നന്നായിരുന്നു.അസീം മിശ്രയുടെ ഛായാഗ്രഹണവും നന്നായിരുന്നു.  ചിത്രത്തെ ശരാശരിക്ക് മുകളില്‍ നിര്‍ത്തുന്നതും ഈ കാരണങ്ങള്‍ തന്നെയാണ്.

ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു തവണ കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ഫാന്റ്റം.

115.Thani Oruvan

Thani Oruvan (2015) : A Stylish Thriller.

Language: Tamil
Genre: Action Thriller
Director: M. Raja
Writers: M. Raja
Stars: Jeyam Ravi, Nayanthara, Arvind Swamy 

കരിയറില്‍ ഒരു വിജയം അനിവാര്യമായിരുന്ന ജയം രവിക്ക് കിട്ടിയ മികച്ച ബ്രേക്ക്‌ത്രൂ ആണ് ജ്യേഷ്ട്ടന്‍ എം.രാജ അണിയിച്ചൊരുക്കിയ തനി ഒരുവന്‍. സ്ഥിരമായി റിമേക്ക് ചിത്രങ്ങള്‍ മാത്രം ചെയ്യാറുള്ള രാജ ഇത്തവണ പതിവിനു വിപരീതമായി അണിയിച്ചൊരുക്കിയെടുത്ത മികച്ചൊരു Cop/Action-Thriller ചിത്രമാണ് തനി ഒരുവന്‍.

ഐ പി സ് ഓഫീസര്‍ മിത്രനും അധോലോക നായകന്‍ സിദ്ധാര്‍ഥ് അഭിമന്യുവും തമ്മിലുള്ള ഒരു കാറ്റ് ആന്‍ഡ്‌ മൗസ് ഗെയിം ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സ്ഥിരം കള്ളന്‍ പോലിസ് കളി ആണെങ്കിലും അതിനെ വളരെ മികച്ച രീതിയില്‍, വളരെ ത്രില്ലിംഗ് ആയി തന്നെ പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ എം രാജയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്തരം ചിത്രങ്ങളില്‍ പൊതുവേ കണ്ടു വരുന്ന ക്ലിഷെ രംഗങ്ങളെയും, മസാല ഘടകങ്ങളെയും ശക്തമായ തിരകഥയിലൂടെ ഒഴിവാക്കാന്‍ സാധിച്ചു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്‍ .

ഒരു കാലത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന അരവിന്ദ് സ്വാമിയുടെ പ്രതിനായക വേഷമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നായകന് ഒപ്പം, ചിലപ്പോള്‍ അയാളെക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രതിനായകനായിരുന്നു സിദ്ധാര്‍ഥ് അഭിമന്യു. ശക്തനും സുന്ദരനുമായ വില്ലന്‍. അടുത്ത കാലത്തൊന്നും ഇത്രയും മികച്ചൊരു വില്ലന്‍ കഥാപാത്രത്തെ തമിഴ് സിനിമ ലോകത്തിനു കിട്ടിയിട്ടില്ല. അവസാന രംഗങ്ങളില്‍ ഒക്കെ ശെരിക്കും കത്തികയറുകയായിരുന്നു അരവിന്ദ് സ്വാമി.

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Hiphop Tamizha യുടെ പശ്ചാത്തല സംഗീതത്തെയാണ്. ചിത്രത്തോട്  ഇണങ്ങി നില്‍ക്കുന്ന രീതിയില്‍ വളരെ മനോഹരമായി അദ്ദേഹം സംഗീതം ചെയ്തിരിക്കുന്നു. ഗാനങ്ങളും അതുപോലെ മികച്ചു നില്ക്കുന്നവയായിരുന്നു.

ജയം രവി, അരവിന്ദ് സ്വാമി എന്നിവരെ കൂടാതെ നയന്‍‌താര, നാസ്സര്‍, ഗണേഷ് വെങ്കടരാമന്‍, ഹാരിഷ് ഉത്തമന്‍, രാഹുല്‍ മാധവ്,  തമ്പി രാമൈയ എന്നിവരടങ്ങുന്ന വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. സ്ഥിരം തമിഴ്  നായികമാരെ പോലെ നായകന്‍റെ പുറകെ ആടാനും പാടാനും മാത്രമുള്ള നായികയായി ഒതുങ്ങി പോവാതെ വളരെ പ്രാധാന്യമുള്ള ഒരു റോള്‍ തന്നെ നയന്‍താരയ്ക്ക് ചിത്രത്തിലുണ്ട് അത് വളരെ നന്നായി തന്നെ അവര്‍ ചെയ്തിട്ടുണ്ട്. അതുപോലെ തമ്പി രാമൈയ, മലയാളിതാരം രാഹുല്‍ മാധവ് എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ മികവുറ്റതാക്കിയിരിക്കുന്നു.  

ചുരുക്കത്തില്‍ അരവിന്ദ് സ്വാമി, ജയം രവി എന്നിവരുടെ ശക്തമായ പ്രകടനങ്ങള്‍ കൊണ്ടു നിറഞ്ഞ മികച്ചൊരു Cop/Action-Thriller അതാണ്‌ തനി ഒരുവന്‍.

Wednesday 2 September 2015

114.Inherit the Wind

Inherit the Wind (1960) : A Masterpiece


Language: English
Genre: Drama, History
Director: Stanley Kramer
Writers: Nedrick Young, Harold Jacob Smith
Stars: Spencer Tracy, Fredric March, Gene Kelly 

റ്റെന്നസ്സി സ്റ്റേറ്റ് ലോ ലങ്കിച്ച്‌ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിനു ശാസ്ത്രാധ്യാപകന്‍ B.T. Cates അറസ്റ്റിലാവുന്നു. സ്ഥലത്തെ വിശ്വാസികള്‍ മുഴുവനും അദ്ധ്യാപകന് നേരെ തിരിയുന്നു. ഡാര്‍വിന്റെ സിദ്ധാന്തത്തെ ശക്തമായി എതിര്‍ക്കുന്ന പ്രശസ്തനായ രാഷ്ട്രിയക്കാരനും അഭിഭാഷകനുമായ മാത്യു ഹാരിസണ്‍ ബ്രാഡി പ്രോസിക്യൂഷനു വേണ്ടിയും, കേറ്റ്സിനു വേണ്ടി യുക്തിവാദിയും ബ്രാഡിയുടെ സുഹ്രത്തുമായ പ്രശസ്ഥ അഭിഭാഷകന്‍ ഹെന്‍ട്രി ഡ്രമോണ്ടും  ഹാജരാവുന്നതോടെ കേസ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. മങ്കി ട്രയല്‍ ഇവിടെ ആരംഭിക്കുന്നു...

1925ല്‍ നടന്ന സ്കൂപ്പ്സ് മങ്കി ട്രയലിനെ ആധാരമാക്കിയാണ്  Inherit the Wind അണിയിചൊരുക്കിയിട്ടുള്ളത്. കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി എന്നോഴിച്ചാല്‍ ആ സംഭവത്തിന്റെ നേര്‍കാഴ്ച തന്നെയായിരുന്നു Inherit the Wind. 

എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസ്സിക്‌ എന്ന്‍ വിശേഷിപ്പിക്കാവുന്ന ചിത്രമാണ്  Inherit the Wind.
Jerome Lawrence, Robert Edwin Lee എന്നിവരുടെ ശക്തമായ തിരകഥയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. യഥാര്‍ത്ഥ സംഭവങ്ങളെ കൂടാതെ ചിത്രത്തിനായി കുറച്ചു കൂടുതല്‍ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ഉള്‍പെടുത്തി എന്നതൊഴിച്ചാല്‍  മങ്കി ട്രയലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതായിരുന്നു ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞെടുത്ത ഇവരുടെ തിരകഥ എന്ന്‍ പറയാം. സംവിധായകനായ Stanley Kramer വളരെ നന്നായി തന്നെ ചിത്രത്തെ അണിയിചൊരുക്കിയിട്ടുമുണ്ട്. 

Spencer Tracy,  Fredric March  ഈ അതുല്യ പ്രതിഭകളുടെ മാസ്മരിക പ്രകടനത്തെക്കുറിച്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇരുവരും ഒന്നിക്കുന്ന രംഗങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകന് കാഴ്ച്ചയുടെ ഒരു പുത്തന്‍ വിരുന്ന്‍ തന്നെയാണ് സമ്മാനിക്കുന്നത്.  കോടതി മുറിയില്‍ വെച്ച് സ്പെന്‍സറുടെ കഥാപാത്രമായ ഹെന്‍ട്രി ഡ്രമോണ്ട് ഫെടെറിക്ക് അവതരിപ്പിച്ച മാത്യു ഹാരിസണിനെ വിചാരണ ചെയ്യുന്ന രംഗം എക്കാലത്തെയും മികച്ച കോര്‍ട്ട് റൂം രംഗങ്ങളില്‍ ഒന്നാണ് .

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ പിടിച്ചുപറ്റിയ ഈ ചിത്രം ഇന്നും ഏറെ പ്രാധാന്യം അര്‍ഹിക്കുനതാണ് . ഏതൊരു സിനിമ പ്രേമിയും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.

113.Tell Me Something

Tell Me Something "Telmisseomding" (original title) (1999) : An Intense Korean Horror/Crime Thriller. 


Language: Korean
Genre: Mystery Horror - Crime Thriller
Director: Youn-hyun Chang
Writers: Youn-hyun Chang, Eun-Ah In
Stars: Suk-kyu Han, Eun-ha Shim, Hang-Seon Jang

കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്‍റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ ഒരു കാര്യമാണ് അത്തരത്തിലുള്ളൊരു ചിത്രമാണ്  Tell Me Something.

സിയോള്‍ നഗരത്തിന്‍റെ നാന ഭാഗങ്ങളില്‍ നിന്നുമായി കൃത്യമായി ഛേദിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശരീര ഭാഗങ്ങള്‍ മൂന്ന് വെത്യസ്ത മനുഷ്യരുടെതാണെന്ന്‍ പോലിസ് മനസിലാക്കുന്നു, തുടര്‍ന്ന്‍ കൈക്കൂലി കേസില്‍ ഇന്റെര്‍ണല്‍ അഫെയെര്സ് അന്വേഷണം ആരംഭിചിട്ടുള്ള ഡിറ്റെക്റ്റിവ് Cho യുടെ നേതിര്‍ത്വത്തില്‍ പ്രത്യേക ടീം അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള വെക്തികത വിവരങ്ങള്‍ കണ്ടെത്തുന്നതോടെ ഇവരെല്ലാം Su-Yeon Chae എന്ന പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരാണെന്ന്  Cho കണ്ടെത്തുന്നു.  ബാല്യകാല സുഹ്രത്തായ Seungmin Oh യുമൊത്ത് സിയോളില്‍ താമസിച്ചു വരികയായിരുന്നു Su-Yeon Chae.
അവരുമായി കൂടുതല്‍ സംസാരിക്കുന്ന Cho മരണപ്പെട്ട മൂന്ന് പേരും വിവിധ കാലയളവുകളില്‍ അവളുമായി പ്രണയത്തിലായിരുന്നു എന്നും പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴായി Su-Yeon തന്നെ അവരില്‍ നിന്നും പിരിയുകയായിരുന്നു എന്നും Cho മനസിലാക്കുന്നു.
Su-Yeonമായി അടുത്ത ബന്ധമുള്ള ആരെങ്കിലും തന്നെയാവും കൊലപാതകങ്ങല്‍ക്കെല്ലാം പിന്നില്ലെന്ന്  Cho ബലമായി സംശയിക്കുന്നു മാത്രമല്ല അയാളുടെ അടുത്ത ലക്‌ഷ്യം
Su-Yeon ആകുമെന്ന് അയാള്‍ കരുതുന്നു തുടര്‍ന്ന്‍ Su-Yeon നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിനോപ്പം  അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്തെല്ലാം തന്നെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു...

ആരാണ് കൊലയാളി ? എന്താണ് അയാളുടെ ലക്‌ഷ്യം  ? Su-Yeonമായി അയാള്‍ക്കുള്ള ബന്ധമേന്താണ് ? ഇതിനെല്ലാമുള്ള ഉത്തരം തേടികൊണ്ടുള്ള Cho യുടെ യാത്രയാണ് പിന്നീടുള്ള ചിത്രം പറയുന്നത്...

ആദ്യവസാനം വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന മികച്ചൊരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ്  Tell Me Something, എങ്കില്‍ക്കൂടിയും ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും ഒരു ഹോറര്‍ ചിത്രത്തിന്‍റെ അനുഭൂതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ സൈലെന്‍സ് ഓഫ് ദി ലാംബ്സ്, സെവന്‍ എന്നി ചിത്രങ്ങളുമായി അവതരണത്തില്‍ നല്ലൊരു സാമ്യം ചിത്രത്തിനുണ്ട്. അവസാന നിമിഷംവരെ സംശയത്തിന്‍റെ മുള്‍മുനയില്‍ അന്വേഷകനോടൊത് പ്രേക്ഷകനെയും നിര്‍ത്താന്‍ സാധിച്ചു എന്നതിലാണ് സംവിധായകന്‍ Jang Yoon-hyun ന്‍റെ വിജയം. Suk-kyu Han, Eun-ha Shim എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നു.

ലൈംഗികത നിറഞ്ഞ വസ്തുക്കളുടെ ദര്‍ശനത്തില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയായ Scopophilia യെ കുറിച്ച് ചിത്രം പ്രദിപാദിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ രംഗത്തിനു പൂര്‍ണത നല്കുന്നതില്‍ വലിയൊരു പങ്ക് തന്നെ ഇതിനുണ്ട്.

 കൊറിയന്‍ ചിത്രങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയ സമയത്ത്  പ്രേക്ഷക ശ്രദ്ധയും അതുപോലെ നിരൂപക ശ്രദ്ധയും ഏറെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു Tell Me Something. 2001ലെ New York Korean Film Festival ലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ചുരുക്കത്തില്‍ മികച്ചൊരു കൊറിയന്‍ മിസ്റ്ററി ക്രൈം ത്രില്ലര്‍ അതാണ്‌  Tell Me Something.

Tuesday 1 September 2015

112.Citizen X

Citizen X (1995) : A Well Crafted Crime Thriller Based On A True Story.


Language: English
Genre: Crime Thriller/Drama
Director: Chris Gerolmo
Writers: Robert Cullen, Chris Gerolmo
Stars: Stephen Rea, Donald Sutherland, Jeffrey DeMunn, Max von Sydow 

1978 മുതല്‍ 1990 വരെയുള്ള കാലഖട്ടത്തിനിടയില്‍ റഷ്യയില്‍  അരങ്ങേറിയ തുടര്‍കൊലപാതകങ്ങളുടെയും അതിനെ ചുറ്റിപറ്റി നടന്ന അന്വേഷണങ്ങളെയും ആസ്പദമാക്കി 1995ല്‍  Chris Gerolmo യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ ചിത്രമാണ് 'സിടിസെന്‍ എക്സ് '. ഇതേ സംഭവങ്ങളെ ആസ്പദമാക്കി 1993ല്‍ പുറത്തിറങ്ങിയ  The Killer Department  എന്ന  Robert Cullenന്റെ നോവലിനെ ആധാരമാക്കിയാണ് ക്രിസ് ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്.

1988ലെ വിളവെടുപ്പ് കാലത്ത് പാടത്ത് നിന്നും ഒരു മൃദശരീരം കണ്ടെത്തുന്നു, അത് പരിശോധിച്ച ഫോറിന്‍സിക്‌ വിധക്തന്‍ Viktor Burakov അടുത്തുള്ള പ്രദേശങ്ങളില്‍ വിപുലമായ തിരച്ചിലിന് ഉത്തരവിടുന്നു. തിരച്ചിലില്‍ പരിസരപ്രദേശങ്ങളില്‍ നിന്നുമായി പല സമയങ്ങളിലായി കുഴിച്ചിട്ട ഏഴ് മൃദുദേഹങ്ങള്‍ കൂടെ പോലിസ് കണ്ടെത്തുന്നു.  വെറുമൊരു ഫോറെന്‍സിക് ഉധ്യോഗസ്ഥനായ Viktor Burakov കൊലയാളിയെ തേടി  തുടര്‍ന്നുള്ള നീണ്ട എട്ട് വര്‍ഷം നടത്തിയ അന്വേഷണത്തിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...

ഒരു ക്രൈം ത്രില്ലര്‍ എന്ന രീതിയില്‍ സഞ്ചരിക്കുമ്പോഴും, കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ നാണക്കേടിനെ ഭയന്ന്‍ ഗവണ്മെന്റു തൈയ്യാറാവാതിരുന്നതും, മുതിര്‍ന്ന ഉദ്ധ്യോഗസ്ഥരുടെ ആവശ്യമില്ലാത്ത ഇടപെടലുകളുമെല്ലാം ആയിരുന്നു കൊലയാളിയെ തേടിയുള്ള അന്വേഷണം ഒരു ദശാബ്ധത്തോളം  നീണ്ടു നില്‍ക്കാന്‍ ഇടയാക്കിയത്. ഈ കാര്യങ്ങളെ കുറിചെല്ലാം വളരെ വെക്തമായി തന്നെ ചിത്രം പ്രതിപാദിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട Jeffrey DeMunn, Donald Sutherland, Stephen Rea എന്നിവരെല്ലാം തന്നെ മികച്ച അഭിനയ പ്രകടനമാണ് നടത്തിയിരിക്കുന്നത്.  മികച്ച സഹനടനുള്ള എമ്മി പുരസ്കാരവും, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും Donald Sutherlandആ വര്‍ഷം കൈകലാക്കുകയുണ്ടായി.

ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല.

Tuesday 23 June 2015

111.Sleepless Night

Sleepless Night "Nuit blanche" (original title) (2011) : A Relentless French Action Thriller.  



Language: French
Genre: Action - Crime - Thriller
Director: Frédéric Jardin
Writers: Frédéric Jardin, Nicolas Saada 
Stars: Tomer Sisley, Serge Riaboukine, Julien Boisselier |

മികച്ച ഫ്രഞ്ച് ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ്  കമലഹാസന്‍റെ ഏറ്റവും പുതുതായി അന്നൌന്‍സ് ചെയ്ത തൂങ്കാവനം എന്ന ചിത്രം ഫ്രഞ്ച് ചിത്രമായ Sleepless Night ന്‍റെ റിമേക്ക് ആണെന്ന്‍ അറിയുന്നത്. മാത്രമല്ല Jamie Fox നായകനായി ഇതിന്‍റെ ഹോളിവുഡ് ചിത്രവും വരുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു...
  
ഫ്രഞ്ച് പോലിസ് ഉദ്യോഗസ്ഥനായ വിന്‍സന്റും സഹപ്രവര്‍ത്തകന്‍ മാനുവലും ചേര്‍ന്ന്‍ മുഖമുടി ധരിച്ച് മയക്കുമരുന്ന് കൊള്ളയടിക്കുന്നിടത്ത് നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... അവര്‍ മോഷ്ട്ടിച്ച മയക്കുമരുന്ന് നൈറ്റ്‌ ക്ലബ്ബിന്റെ മറവില്‍ മയക്കുമരുന്നിന്റെ വലിയൊരു വില്പന തന്നെ നടത്തിയിരുന്ന മാര്‍സിയാനോയുടെതായിരുന്നു... ഏറെ വൈകാതെ തന്നെ മാര്‍സിയാനോ വിന്സന്റിന്റെ മകനെ തട്ടികൊണ്ട് പോകുന്നു... വിന്സന്റിനു മുന്നില്‍ രാത്രിവരെ സമയമുള്ളു, മയക്കുമരുന്ന് അടങ്ങിയ ബാഗ് ജോസിനെ ഏല്‍പ്പിച്ചു തന്‍റെ മകനെ രക്ഷിക്കാന്‍... എന്നാല്‍ മയക്കുമരുന്ന് അടങ്ങിയ ബാഗ് അപ്രത്യക്ഷമാവുന്നതോടെ കാര്യങ്ങള്‍ വിന്‍സന്റിന്റെ കൈവിട്ടു പോകുന്നു...

മയക്കുമരുന്ന് അടങ്ങിയ ബാഗ് എങ്ങോട്ടാണ് അപ്രത്യക്ഷമായത് ? ഇനി എന്താണ് വിന്സന്റിനും മകനും സംഭവിക്കുക ഇതൊക്കെയാണ് ചിത്രത്തിന്‍റെ ബാക്കി  ഭാഗം പറയുന്നത്...

തുടക്കം മുതല്‍ അവസാനം വരെ അത്യധികം ഉത്തേകജനകമായ ഒരു ആക്ഷന്‍ ത്രില്ലെറാണ് Sleepless Night... Die Hard പോലെയുള്ള ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്... ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളും ഒരു നൈറ്റ്‌ ക്ലബിനകത്താണ് ചിത്രീകരിചിട്ടുള്ളത്  എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ  ഹൈലൈറ്റ്...

വളരെ മികച്ച രീതിയില്‍ തന്നെയാണ് തിരകഥാകൃത്തും  സംവിധായകനുമായ Frederic Jardin ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... കേട്ട് പരിചയിച്ച ഒരു കഥയെ വളരെ മികച്ച രീതിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി അണിയിചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു... വിന്‍സന്റായി തിളങ്ങിയ  Tomer Sisley തന്നെയാണ് അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങളും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്...

എടുത്ത് പറയേണ്ട മറ്റ് പ്രകടനങ്ങള്‍ Serge Riaboukine, Lizzie Brocheré, Samy Seghir എന്നിവരുടെതാണ്...

Toronto International Film Festival,   Tribeca Film Festival എന്നിവടങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച നിരൂപക പ്രശംസയും ഈ ചിത്രം നേടിയെടുക്കുകയുണ്ടായി...

ചുരുക്കത്തില്‍ ഒന്നരമണിക്കൂര്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു ആക്ഷന്‍ ത്രില്ലറാണ് Sleepless Night...  ആക്ഷന്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...